ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നഷ്ടപ്പെട്ടത്‌ നഷ്ടപ്പെട്ടത്‌ തന്നെ.

അന്നും പതിവുപോലെ മുക്കുവൻ കടലിൽ പോയി ... അന്ന് വലിയ സന്തോഷത്തിന്റെ ദിനമായിരുന്നു... നിറയെ മത്സ്യം കിട്ടി. അതിൽ വലിയൊരു മീനെടുത്ത് ഭാര്യയെ ഏല്പിച്ചു. ബാക്കി മീനുമായി അയാൾ ചന്തയിലേക്ക് പുറപ്പെട്ടു... മീൻ മുറിച്ച മുക്കുവത്തി എന്തോ തിളങ്ങുന്നതായി കണ്ടു സൂക്ഷിച്ചു നോക്കി, അത്ഭുതം മത്സ്യത്തിന്റെ വയറിനുള്ളിൽ  വലിയ ഒരു രത്നക്കല്ല്. മുക്കുവൻ തിരിച്ചു വന്നപ്പോൾ അവർ അത് അദ്ദേഹത്തെ ഏല്പ്പിച്ചു. അവർ പറഞ്ഞു "ഒരു രത്ന വ്യാപാരിയുടെ അടുത്ത് കൊടുത്താൽ നല്ല വിലകിട്ടാതിരിക്കില്ല, അതോടെ നമ്മുടെ കഷ്ടപ്പാടൊക്കെ മാറും..." അയാൾ ആ രത്നക്കല്ലുമായി പട്ടണത്തിലെ പ്രധാന രത്നവ്യാപാരിയെ സമീപിച്ചു. അയാൾ ആ രത്നക്കല്ല് പരിശോധിച്ച് നോക്കി. അയാൾ മുക്കുവനോട്‌ പറഞ്ഞു ഇത് വളരെ മുന്തിയ തരം രത്നമാണ്. ഇത് വില തന്നു വാങ്ങാൻ എന്നെ കൊണ്ട് ശേഷിയില്ല. എന്റെ വീടും കടയും തന്നാലും ഇതിനു പകരമാകില്ല, നിങ്ങൾ ഒരു കാര്യം ചെയ്യൂ..., പട്ടണത്തിന്റെ ഗവർണറെ കാണൂ ഒരുപക്ഷെ അദ്ദേഹത്തിന് ഇത് വാങ്ങാൻ പറ്റും... മുക്കുവൻ ഗവർണറെ സമീപിച്ചു. പക്ഷെ ഗവർണർ പറഞ്ഞു ...,  "ഇത് വിലമതിക്കാൻ പറ്റാത്ത ഒന്നാണ്. എന്നെ കൊണ്ട് ഇത് വാങ്ങാൻ പറ്റില്ല. നിങ്ങൾ...

തഹജ്ജുദ് നിസ്കാരം

രാത്രി ഉറങ്ങി ഉണര്‍ന്ന ശേഷം സുബ്ഹിക്ക് മുമ്പായി നിര്‍വ്വഹിക്കുന്നതാണ് തഹജ്ജുദ് നിസ്കാരം. രാത്രി ഉറങ്ങി ഉണർന്നതു മുതൽ സുബ്ഹ് വരെ തഹജ്ജുദിന്റെ സമയമാണ്. രാത്രി രണ്ട് ഭാഗമാക്കുകയാണെങ്കിൽ രണ്ടാം ഭാഗമാണ് തഹജ്ജുദിന് ഉത്തമം. മൂന്ന് ഭാഗമാക്കിയാൽ നടുവിലെ ഭാഗമാണ് കൂടുതൽ ശ്രേഷ്ടം. രാത്രി ആറ് ഭാഗമാക്കിയാൽ, നാലാമത്തെയും അഞ്ചാമത്തെയും ഭാഗമാണ് ഏറ്റവും ശ്രേഷ്ടമേറിയത്. പതിവാക്കാൻ കഴിയുമെന്ന് തോന്നുന്നത് മാത്രം പതിവാക്കലാണ് നല്ലത് (ശറഹുൽ മുഹദ്ദബ് 4/45, 4/46) വളരെയേറെ പ്രാധാന്യമുള്ളതാണ് തഹജ്ജുദ് നിസ്കാരം. ഇത് രണ്ട് റക്അത് മുതല്‍ എത്രയും ആവാം. പരമാവധി പന്ത്രണ്ട് റക്അതാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതരുമുണ്ട്. ( തുഹ്ഫ 2/ 246) ഇശാക്ക് ശേഷം ഒന്നുറങ്ങി എണീറ്റത് മുതല്‍ അതിന്റെ സമയം തുടങ്ങും. അത്താഴ സമയമാണ് ഏറ്റവും ഉത്തമം. ഉറങ്ങുന്നതിന് മുമ്പ് വിത്റ് നിസ്കരിച്ചിട്ടില്ലെങ്കില്‍, ഉണര്‍ന്ന ശേഷം അത് നിസ്കരിക്കുന്നതിലൂടെ തന്നെ തഹജ്ജുദിന്‍റെയും പ്രതിഫലം ലഭിക്കുമെന്നതാണ് പണ്ഡിതാഭിപ്രായം. തഹജ്ജുദില്‍ പ്രത്യേകമായി ഓതേണ്ട സൂറതുകളെന്ന് പ്രബലമായി ഒന്നും തന്നെ വന്നിട്ടില്ല. മേല്‍പറഞ്ഞവിധം വിത്റും തഹജ്ജുദും ചേര്‍ത്ത്...

ഇതിൽ മിക്ക പ്രാർത്ഥനകളും പരമവധി ഉൾപ്പെടുത്തുന്നതാണ്

ഇതിൽ മിക്ക പ്രാർത്ഥനകളും പരമവധി ഉൾപ്പെടുത്തുന്നതാണ്  പ്രാർത്ഥനയുടെ ഉത്തരം ലഭിക്കുന്നതിനും സ്വീകരിക്കപ്പെടുന്നത്തിനും ചില മര്യാദകൾ പാലിക്കേണ്ടതുണ്ട്. ꧁  المعرفة الاسلام ꧂ رقم الواتس اب    ٠٠٩١٩٧٤٦٦٩٥٨٩٤ ٠٠٩١٩٥٦٢٦٥٨٦٦٠ Whatsapp group no. 00919746695894  00919562658660 1. ആത്മാർത്ഥതയും മനസ്സാന്നിദ്ധ്യവുമുണ്ടായിരിക്കണം. 2. അല്ലാഹുവിനെ സ്തുതിച്ചു് നബി (സ)യുടെ പേരിൽ സ്വലാത്ത്  ചൊല്ലി ആരംഭിക്കുക. അപ്രകാരം തന്നെ അവസാനിപ്പിക്കുക. 3. ഉത്തരം ലഭിക്കുമെന്ന ദൃഡമനസ്സോട് കൂടി പ്രാർഥിക്കുക. 4. ധൃതി കൂട്ടാതിരിക്കുക. 5. സന്തോഷാവസരത്തിലും സന്താപാവസരത്തിലും പ്രാർത്ഥന പതിവാക്കുക. 6. അത്യുച്ചത്തിലും തീരെ പതുക്കെയും പ്രാർത്ഥിക്കാതിരിക്കുക. 7. നരകത്തെ ഭയപ്പെട്ടും സ്വർഗ്ഗമാഗ്രഹിചും വിനയത്തോടും താഴ്മയോടും കൂടി പ്രാർത്ഥിക്കുക. 8. ഖിബ് ലക്ക്  മുന്നിട്ട്  കൊണ്ട് പ്രാർത്ഥിക്കുക. 9. കൈകൾ ഉയർത്തി പ്രാർത്ഥിക്കുക (ഒരു ദാസൻ തന്റെ രക്ഷിതാവിലേക്ക് കൈകൾ ഉയർത്തി  പ്രാർത്ഥിച്ചാൽ അതിനെ ശൂന്യമായി മടക്കാൻ അല്ലാഹു ലജ്ജിക്കുന്നുവെന്ന് സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട്). 10. മറ...

അത്താഴത്തിനും വേണം, നിയ്യത്ത്

നോമ്പനുഷ്ടിക്കുന്നവര്‍ക്ക് അത്താഴം കഴിക്കല്‍ സുന്നത്താണ്. റമളാനിലെ നോമ്പിനുമാത്രമല്ല ഇത്. നേര്‍ച്ചയാക്കിയ നോമ്പിനും മറ്റു സുന്നത്ത് നോമ്പുകള്‍ക്കുമെല്ലാം അത്താഴം കഴിക്കല്‍ സുന്നത്തുണ്ട്. അത്താഴം ബറകത്ത് (അനുഗ്രഹം) ഉള്ള ഭക്ഷണമാണ്. കഴിച്ചാല്‍ മാത്രമേ അത് ലഭ്യമാകൂ. കഴിക്കാനൊന്നുമില്ലെങ്കില്‍ അല്‍പം വെള്ളം കുടിച്ചാലും സുന്നത്ത് ലഭിക്കും. എന്നാല്‍ കാരക്കയാണ് അത്താഴഭക്ഷണമായി ഏറ്റവും ഉത്തമം. സല്‍ക്കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കണമെങ്കില്‍ നിയ്യത്ത് വേണമല്ലോ. അതിനാല്‍ അത്താഴം കഴിക്കുമ്പോള്‍ സുന്നത്തിനുവേണ്ടി ഞാന്‍ അത്താഴം കഴിക്കുന്നുവെന്ന് കരുതണം. എങ്കിലേ പ്രതിഫലം ലഭിക്കൂ. അത്താഴ ഭോജനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നബി (സ) തങ്ങള്‍ എമ്പാടും സുവിശേഷം നല്‍കിയിട്ടുണ്ട്. അനസ് ബ്‌നു മാലിക് (റ) പറയുന്നു. നബി (സ) തങ്ങള്‍ പറഞ്ഞു. നിങ്ങള്‍ അത്താഴം കഴിക്കുക. നിശ്ചയം അത്താഴത്തില്‍ ബറകത്തുണ്ട്. (ബുഖാരി- മുസ്‌ലിം) ഇബ്‌നു ഉമര്‍ (റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്. നബി (സ) പറഞ്ഞു: അല്ലാഹുവും മലക്കുകളും അത്താഴമുണ്ണുന്നവര്‍ക്ക് ഗുണം ചെയ്യും. (ഇബ്‌നുഹിബ്ബാന്‍ ,  ത്വബ്‌റാനി). അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) നിവേദനം....

റമദാനിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍

റമദാനിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ റമദാനിലെ പ്രാര്‍ത്ഥനകള്‍ ഒരു പാടുണ്ട്, പ്രധാനപെട്ട ചില പ്രാര്‍ത്ഥനകള്‍ മാത്രം... 1. അത്താഴ സമയത്ത് “ലാഇലാഹ ഇല്ലല്ലാഹു അല്‍ ഹയ്യുല്‍ ഖയ്യൂം അല്‍ ഖാഇമു അലാ കുല്ലി നഫ്സിന്‍ ബിമാ കസബത്” “അല്ലാഹുവല്ലാതെ ആരാധനക്ക് അര്‍ഹനായവനില്ല. അവന്‍ ജീവിച്ചിരിക്കുന്നവനും പരമ ശക്തനും ഓരോ ശരീരത്തെയും അടക്കി ഭരിക്കുന്നവനുമാണ്” ഇത് ഏഴുവട്ടം ആവര്‍ത്തിക്കേണ്ടതാണ്. 2. നോമ്പ് തുറന്ന  സമയത്ത് “അല്ലാഹുമ്മലക്ക സുംതു വ അലാ രിസ്കിക്ക അഫ്ത്തര്‍ത്തു” “അല്ലഹുവേ, നിന്റെ പൊരുത്തത്തിനു വേണ്ടി ഞാന്‍ നോമ്പെടുത്തു. നീ സമ്മാനിച്ച ഭക്ഷണം കൊണ്ട് ഞാന്‍ നോമ്പ് തുറന്നിരിക്കുന്നു” 3. റമദാന്‍ ആദ്യത്തെ പത്തിലെ പ്രാര്‍ത്ഥന റമദാനിലെ ആദ്യത്തെ പത്ത് റഹ്മത്തിന്റെ (കാരുണ്യത്തിന്റെ) പത്ത് എന്നാണറിയപ്പെടുന്നത് “അല്ലാഹുമ്മര്‍ഹംനീ യാ അര്‍ഹമുറാഹിമീന്‍” “ കരുണാനിധിയായ അല്ലാഹുവേ, എന്നോട് കരുണ കാണിക്കേണമേ” 4. റമദാന്‍ രണ്ടാമത്തെ പത്തിലെ പ്രാര്‍ത്ഥന റമദാനിലെ രണ്ടാമത്തെ പത്ത് മഗ്ഫിറത്തിന്റെ (പാപമോചനത്തിന്റെ) പത്ത് എന്നാണറിയപ്പെടുന്നത് “അല്ലാഹുമ്മഗ്ഫ് ര്‍ ലീ ദുനൂബീ യാ റബ്ബല്‍ ആലമീന്‍” “സര്...

സ്വദഖയുടെ മഹത്വം

സ്വദഖ സ്വദഖയുടെ മഹത്വം കുറിക്കുന്ന ഖുർആനിക വചനങ്ങളിൽ ചിലത്...  قُل لِّعِبَادِيَ الَّذِينَ آمَنُواْ يُقِيمُواْ الصَّلاَةَ وَيُنفِقُواْ مِمَّا رَزَقْنَاهُمْ سِرّاً وَعَلانِيَةً مِّن قَبْلِ أَن يَأْتِيَ يَوْمٌ لاَّ بَيْعٌ فِيهِ وَلاَ خِلاَلٌ  [إبراهيم:31]. പ്രാർത്ഥനയിൽ വിശ്വസിക്കുകയും ചെലവഴിക്കുകയും ചെയ്യുന്ന എന്റെ ദാസന്മാരോട് പറയുക, അവ രഹസ്യമായി ചെലവഴിക്കുകയും പരസ്യമായി വിൽക്കുകയും ചെയ്യാത്ത ഒരു ദിവസം നൽകുകയും ചെയ്യുന്നു [ഇബ്രാഹിം: 31].   وَأَنفِقُواْ فِي سَبِيلِ اللّهِ...   [البقرة:195]. അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുകയും ചെയ്യുക...  [അൽ-ബഖറ: 195].  يَا أَيُّهَا الَّذِينَ آمَنُواْ أَنفِقُواْ مِمَّا رَزَقْنَاكُم  [البقرة:254]. വിശ്വസിച്ചവരേ, നാം നിങ്ങൾക്ക് നൽകിയതിൽ നിന്ന് നിങ്ങൾ ചെലവഴിക്കുക അൽബഖറ: 254).   يَا أَيُّهَا الَّذِينَ آمَنُواْ أَنفِقُواْ مِن طَيِّبَاتِ مَا كَسَبْتُمْ   [البقرة:267]. വിശ്വസിച്ചവരേ, നിങ്ങൾ സമ്പാദിച്ച നല്ല വസ്തുക്കളിൽ നിന്ന് ചെലവഴിക്കുക  അൽബഖറ: 267).  فَاتَّقُوا اللَّهَ مَا ا...

സ്വദഖയുടെ ശ്രേഷ്ഠതകള്‍

സ്വദഖയുടെ ശ്രേഷ്ഠതകള്‍ സ്വദഖയുടെ ശ്രേഷ്ഠതകള്‍ 1.       പാപങ്ങള്‍  മായ്ക്കപ്പെടും : അല്ലാഹു പറയുന്നു: ''നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്നപക്ഷം അവനത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക് പൊറുത്തതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറ്റവുമധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു''(ഖുര്‍ ആന്‍:64:17). 2.    ധനം വര്‍ധിപ്പിക്കുന്നു : അല്ലാഹു പറയുന്നു: ''ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക് കൊടുക്കുന്നപക്ഷം അല്ലാഹുവിങ്കല്‍ അത് വളരുകയില്ല. അല്ലാ ഹുവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍''(ഖുര്‍ആന്‍:30:39). 3.     ഉപജീവനം വിശാലമാകും : അല്ലാഹു പറയുന്നു: ''നീ പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ് തന്റെ ദാസന്‍മാരില്‍നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ...

സ്വാലിഹ് നബി (അ). ചരിത്രം.

മുഖവുര ശക്തമായ ഇടിയും മഴയും. എപ്പോഴും എന്തും സംഭവിക്കാം. പേടിച്ചു വിറയ്ക്കുന്ന മനുഷ്യൻ. ഏതു യുക്തിവാദിയും ഒരു നിമിഷം സൃഷ്ടാവിനെ ഓർത്തുപോകുന്ന നിമിഷം. കാലാവസ്ഥ തെളിയുന്നതോടെ കഥകളെല്ലാം മറക്കുന്നു... പല മനുഷ്യരുടെയും ഉദാഹരണമാണിത്. പ്രതിസന്ധിയുടെ തീചൂളയിൽ മാത്രം റബ്ബിനെ സ്മരിക്കുക. പിന്നീട് ധിക്കാരം പ്രവർത്തിക്കുക. ഇത്തരക്കാർ എന്നും ലോകത്തുണ്ടായിട്ടുണ്ട്. ആധുനിക സുനാമിയും കത്രീനയും നാം കണ്ടു. എല്ലാം അല്ലാഹുﷻവിന്റെ പരീക്ഷണങ്ങൾ. എന്നിട്ടും സൃഷ്ടി സൃഷ്ടാവിനെ അറിയുന്നില്ല. അവൻ ജീവിതമില്ലാത്ത ജീവനായി മാറുന്നു... അല്ലാഹുﷻവിന്റെ ദൂതൻ സ്വാലിഹ് നബി (അ). തന്റെ പ്രബോധന ബാധ്യത നിറവേറ്റി. പക്ഷെ ശത്രുക്കൾ അതുൾക്കൊണ്ടില്ലെന്ന് മാത്രമല്ല ധിക്കാരം കാണിക്കുകയും ചെയ്തു. ദൈവദൂതന്റെ മുന്നറിയിപ്പ് അവർ തട്ടിമാറ്റി. അവസാനം സർവശക്തൻ അവരെ നാമാവശേഷമാക്കി... സമൂദ് ഗോത്രത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നു സ്വാലിഹ് (അ). ധിക്കാരികളായ നേതാക്കന്മാർ പ്രവാചകന്റെ ഉപദേശങ്ങൾ അവഗണിച്ചു തള്ളി. പാറകൾ നിറഞ്ഞ മലയുടെ അന്തർഭാഗത്ത് നിന്ന് വലിയ ഒരൊട്ടകത്തെ പുറത്ത് കൊണ്ടുവരണമെന്ന് അവർ ശഠിച്ചു. അവാസാനം അതും സംഭവിച്...