ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അത്താഴത്തിനും വേണം, നിയ്യത്ത്

നോമ്പനുഷ്ടിക്കുന്നവര്‍ക്ക്അത്താഴം കഴിക്കല്‍ സുന്നത്താണ്. റമളാനിലെ നോമ്പിനുമാത്രമല്ല ഇത്.നേര്‍ച്ചയാക്കിയ നോമ്പിനും മറ്റു സുന്നത്ത് നോമ്പുകള്‍ക്കുമെല്ലാം അത്താഴംകഴിക്കല്‍ സുന്നത്തുണ്ട്. അത്താഴം ബറകത്ത് (അനുഗ്രഹം) ഉള്ള ഭക്ഷണമാണ്.കഴിച്ചാല്‍ മാത്രമേ അത് ലഭ്യമാകൂ. കഴിക്കാനൊന്നുമില്ലെങ്കില്‍ അല്‍പംവെള്ളം കുടിച്ചാലും സുന്നത്ത് ലഭിക്കും. എന്നാല്‍ കാരക്കയാണ്അത്താഴഭക്ഷണമായി ഏറ്റവും ഉത്തമം. സല്‍ക്കര്‍മങ്ങള്‍ അല്ലാഹുസ്വീകരിക്കണമെങ്കില്‍ നിയ്യത്ത് വേണമല്ലോ. അതിനാല്‍ അത്താഴം കഴിക്കുമ്പോള്‍സുന്നത്തിനുവേണ്ടി ഞാന്‍ അത്താഴം കഴിക്കുന്നുവെന്ന് കരുതണം. എങ്കിലേപ്രതിഫലം ലഭിക്കൂ.

അത്താഴ ഭോജനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നബി (സ) തങ്ങള്‍ എമ്പാടുംസുവിശേഷം നല്‍കിയിട്ടുണ്ട്. അനസ് ബ്‌നു മാലിക് (റ) പറയുന്നു. നബി (സ)തങ്ങള്‍ പറഞ്ഞു. നിങ്ങള്‍ അത്താഴം കഴിക്കുക. നിശ്ചയം അത്താഴത്തില്‍ബറകത്തുണ്ട്. (ബുഖാരി- മുസ്‌ലിം) ഇബ്‌നു ഉമര്‍ (റ) ഉദ്ധരിക്കുന്ന മറ്റൊരുഹദീസ്. നബി (സ) പറഞ്ഞു: അല്ലാഹുവും മലക്കുകളും അത്താഴമുണ്ണുന്നവര്‍ക്ക്ഗുണം ചെയ്യും. (ഇബ്‌നുഹിബ്ബാന്‍, ത്വബ്‌റാനി).

അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) നിവേദനം. നബി (സ) പറഞ്ഞു: മൂന്നാളുകളുടെഭക്ഷണ പദാര്‍ഥങ്ങളെ കുറിച്ച്അത് ഹലാലില്‍ നിന്നാണെങ്കില്‍,അല്ലാഹുഉദ്ദേശിച്ചാല്‍ അവന്‍ വിചാരണ ചെയ്യുകയില്ല. ഒന്ന്: നോമ്പുകാരന്‍,രണ്ട്:അത്താഴം കഴിച്ചവന്‍, മൂന്ന്: യുദ്ധവേളയിലെ പാറാവുകാരന്‍ (ബസ്സാര്‍ത്വബ്‌റാനി).
ഒരു ഇറക്ക് വെള്ളമാണ് അത്താഴ നിയ്യത്ത് ചെയ്ത്കുടിച്ചതെങ്കിലും പ്രതിഫലം ലഭിക്കുമെന്ന് മുകളില്‍ സൂചിപ്പിച്ചല്ലോ.ഇബ്‌നുഉമര്‍ (റ)വില്‍നിന്ന് നിവേദനം. നബി (സ) അരുളി. ഒരു ഇറക്ക് വെള്ളംകുടിച്ചിട്ടെങ്കിലും നിങ്ങള്‍ അത്താഴം കഴിക്കുക. (ത്വബ്‌റാനി).

അത്താഴത്തില്‍ കാരക്കയുടെ പ്രാധാന്യത്തെകുറിച്ച് നബി (സ) പറയുന്നു.സാഇബ്ബിനി യസീദില്‍ നിന്ന് റിപ്പോര്‍ട്ട്. അത്താഴത്തിന് ഏറ്റവും നല്ലത്കാരക്കയാണ്. അത്താഴമുണ്ണുന്നവര്‍ക്ക് അല്ലാഹു കരുണ വര്‍ഷിക്കുന്നതാണ്. (ത്വബ്‌റാനി).

അത്താഴം പിന്തിക്കല്‍

അത്താഴം സുന്നത്തായതിന്റെ താത്പര്യം എന്താണ്ഇത്രയധികം പ്രാധാന്യംഅതിനെന്തിന് നല്‍കണംഅതിന് വിഖ്യാത ശാഫിഈ മദ്ഹബ് ഗ്രന്ഥമായ ഫത്ഹുല്‍മുഈന്‍ ഉത്തരം നല്‍കുന്നുണ്ട്. നോമ്പിന് കരുത്ത് പകരലും വേദംനല്‍കപ്പെട്ടവരില്‍ നിന്ന് വ്യതിരിക്തമാവലുമാണ് അത്താഴത്തിന്റെ യുക്തി. (പേ. 198)

മുന്‍കാല സമൂഹങ്ങള്‍ക്കും വ്രതം നിര്‍ബന്ധമായിരുന്നുവെന്ന് ഖുര്‍ആനില്‍പരാമര്‍ശമുണ്ട്. പക്ഷെ അവരുടെതില്‍ നിന്ന് നമ്മുടെ നോമ്പ് വേറിട്ട്നില്‍ക്കുന്നത് അത്താഴം കാരണമാണ്. കാരണം അത്തരമൊരു ആരാധനഅവര്‍ക്കുണ്ടായിരുന്നില്ല. അംറുബ്‌നില്‍ ആസ്വി(റ)ല്‍ നിന്ന്: നബി തിരുമേനി (സ) പറഞ്ഞു. വേദക്കാരുടെയും നമ്മുടെയും വ്രതരീതികള്‍ക്കിടയിലുള്ള വ്യത്യാസംഅത്താഴ ഭോജനമാകുന്നു. (മുസ്‌ലിംഅബൂദാവൂദ്തിര്‍മുദി) ഇബ്‌നുഅബ്ബാസ് (റ)വില്‍നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ്: അത്താഴം കഴിച്ച് കൊണ്ട് പകലില്‍നോമ്പിനുള്ള ഊര്‍ജം സംഭരിക്കുക. ഖൈലൂലത്ത് (ളുഹ്‌റിന്റെ അല്‍പം മുമ്പ്)സമയത്തെ ഉറക്കം കൊണ്ട് രാത്രി മുഴുനീളെ നിസ്‌കരിക്കാനും ശക്തിസംഭരിക്കുക.

അര്‍ധരാത്രി മുതലാണ് അത്താഴത്തിന്റെ സമയം ആരംഭിക്കുക. പ്രഭാതമായോ എന്ന്സംശയിക്കാത്ത അത്ര സമയംവരെ പിന്തിക്കല്‍ സുന്നത്താണ്. (ഫ.മുഈന്‍ പേ: 198)

അത്താഴം പിന്തിക്കല്‍ അല്ലാഹു ഇഷ്ടപ്പെടുന്ന മൂന്നുകാര്യങ്ങളില്‍ഒന്നാണ് എന്ന് യഅ്ഖൂബ്‌നുമുര്‍റ (റ)യില്‍ നിന്ന് ത്വബ്‌റാനി റിപ്പോര്‍ട്ട്ചെയ്ത ഹദീസില്‍ കാണാം. എത്രവരെ പിന്തിക്കലായിരുന്നു നബി ചര്യയെന്ന്നോക്കാം. സൈദ്ബ്‌നു സാബിത് (റ) അനസ്ബ്‌നുമാലികി (റ)ല്‍ നിന്ന്ഉദ്ധരിക്കുന്ന ഹദീസ്: അനസ് (റ) പറഞ്ഞു ഞങ്ങള്‍ നബി (സ)യുമൊന്നിച്ച്അത്താഴമുണ്ടു. താമസിയാതെ സുബ്ഹ് നിസ്‌കാരത്തിന് നിന്നു. അപ്പോള്‍ ഞാന്‍ചോദിച്ചു: വാങ്കിന്റെയും അത്താഴത്തിന്റെയും ഇടയില്‍ എത്രസമയമുണ്ടായിരുന്നുഅദ്ദേഹം പറഞ്ഞു. അമ്പത് ആയത് ഓതാന്‍ ആവശ്യമായ സമയം. (ബുഖാരി) മറ്റൊരുഹദീസ് ഹാകിം (റ) ഉദ്ധരിക്കുന്നു. എന്റെ സമുദായം അത്താഴം പിന്തിക്കുന്നകാലമത്രെയും നന്മയില്‍ തന്നെയാകുന്നു.

അസ്തമയം വരെ അന്നപാനാദികളില്ലാതെ ഉപവസിക്കുന്ന മനുഷ്യന് അത്താഴംകഴിക്കല്‍ സുന്നത്താക്കിയത് മൂലം ശാരീരികോര്‍ജ്ജം നിലനിറുത്താനും നോമ്പ്ആയാസരഹിതമാക്കാനും സാധിച്ചു. അത്താഴം ചര്യയായിരുന്നില്ലെങ്കില്‍വ്രതാനുഷ്ഠാനം അല്‍പം പ്രയാസകരമായിരുന്നുവെന്ന് തീര്‍ച്ചയാണ്. അതേ സമയംഅത്താഴത്തെ പിന്തിച്ചില്ലായിരുന്നുവെങ്കില്‍ അര്‍ധരാത്രിയോടെ തന്നെകഴിക്കാന്‍ നാം നിര്‍ബന്ധിതരാവുമായിരുന്നു. വയറു നിറച്ചുള്ള ഉറക്കംദഹനക്കേടിനും രോഗത്തിനും സ്വുബ്ഹ് ഖളാആക്കാനും ഹേതുവാകുമായിരുന്നു. പക്ഷെഅത്താഴത്തെ പിന്തിക്കുകവഴി ഈ ശാരീരികവും ആത്മീയവുമായ നഷ്ടങ്ങളില്‍ നിന്ന്നാം രക്ഷപ്പെട്ടു. എത്ര ശാസ്ത്രീയവും പ്രകൃതിക്കിണങ്ങിയതുമാണ് ഇസ്‌ലാം?

അത്താഴത്തിനിടയില്‍ വാങ്കുവിളിച്ചാല്‍

പ്രഭാതം വരെയാണ് അത്താഴ സമയം. വാങ്കുവിളിച്ചാലും ഇല്ലെങ്കിലും അതിനുമുമ്പേ ഭക്ഷിക്കല്‍ അവസാനിപ്പിച്ചുകൊള്ളണം. അതാണ് സൂക്ഷമത. കാരണം. നിസ്‌കാരസമയത്തിന്റെ കൃത്യതക്കുവേണ്ടി ബാങ്കിന്റെ സമയം അല്‍പംപിന്തിപ്പിച്ചേക്കാം. വാങ്കുകേള്‍ക്കുന്നത് വരെ വാരിവലിച്ചു തിന്നുന്നവര്‍ഇക്കാര്യം ശ്രദ്ധിക്കണം.

പ്രഭാതമായെന്ന് ബോധ്യമായാല്‍ പിന്നെ ഭക്ഷിക്കരുത്. വായിലുള്ളത്തുപ്പിക്കളയുകയും വേണം. പിന്നെയും ഭക്ഷിച്ചാല്‍ നോമ്പ് നഷ്ടപ്പെടും.ഫത്ഹുല്‍ മുഈന്‍ പറയുന്നത് ശ്രദ്ധിക്കുക: പ്രഭാതമായെന്ന് ഒരു നീതിമാന്‍അറിയിക്കുകയോ അല്ലെങ്കില്‍ ദുര്‍നടപ്പുകാരന്‍ അറിയിക്കുകയും അത്സത്യമാണെന്ന് നമുക്ക് ബോധ്യപ്പെടുകയും ചെയ്താല്‍ അംഗീകരിക്കണം.പ്രഭാതോദയമായിട്ടില്ലെന്ന് ഗവേഷണത്തില്‍ ബോധ്യപ്പെട്ട് അത്താഴംകഴിക്കുകയുംപ്രഭാതശേഷമാണ് ഭക്ഷണം കഴിച്ചതെന്ന് പിന്നീട് ബോധ്യപ്പെട്ടാല്‍നോമ്പ് നിഷ്ഫലമാകും. ഒന്നും വ്യക്തമായില്ലെങ്കില്‍ (പ്രഭാതമെന്നോരാത്രിയെന്നോ) നോമ്പ് ശരിയാകും. (പേ. 194)

വായില്‍ ഭക്ഷണമുണ്ട്: പ്രഭാതം വെളിവായിഅല്ലെങ്കില്‍ ബാങ്കുവിളിമുഴങ്ങി. എന്തുചെയ്യണംഉടന്‍ തുപ്പിക്കളയണം. പിന്നെ ഒന്നുംഉള്ളിലേക്കിറക്കരുത്. വായില്‍ വെള്ളം നിറച്ച് ഭക്ഷണാവശിഷ്ടങ്ങളുംരുചികൂട്ടുകളുമെല്ലാം വെളിയില്‍ കളയണം. എങ്കില്‍ ആ നോമ്പ് ശരിയാകും.സംയോഗത്തിനിടെ പ്രഭാതമായാലും ഇങ്ങനെ തന്നെ. ഉടന്‍ അവസാനിപ്പിക്കണം.അവസാനിപ്പിച്ചശേഷം സ്ഖലനമുണ്ടായാലും കുഴപ്പമില്ല. ഉടന്‍അവസാനിപ്പിച്ചില്ലെങ്കില്‍ നോമ്പ് മുറിയുമെന്നത് മാത്രമല്ല ഖളാഅ്വീട്ടുന്നതിന് പുറമെ കഫ്ഫാറത്ത് (പ്രായശ്ചിത്തം) നിര്‍ബന്ധമാവുകയുംചെയ്യും. അഥവാ ഒരടിമയെ മോചിപ്പിക്കുക. അല്ലെങ്കില്‍ അറുപത് ദിവസംതുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുക. രോഗമോ വാര്‍ധക്യമോ മൂലം അതിനു സാധ്യമല്ലെങ്കില്‍ അറുപത് ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുക.

അത്താഴശേഷം ബ്രഷ് ചെയ്യുക

അത്താഴസമയത്ത് ഖുര്‍ആന്‍ പാരായണംസുഗന്ധം പൂശല്‍, അത്താഴശേഷം ദന്തശുചീകരണം എന്നിവസുന്നത്താണ്. ഫത്ഹുല്‍ മുഈന്‍ പറയുന്നു.പല്ലുകള്‍ക്കിടയില്‍ തങ്ങിയ ഭക്ഷ്യാവശിഷ്ടങ്ങളിലൂടെ ഉമിനീര്‍ സ്വമേധയ (കരുതിക്കൂട്ടിയാവരുത്) സഞ്ചരിക്കുകയും അതു വേര്‍തിരിച്ച്തുപ്പിക്കളയാനാവാതെ വരികയും ചെയ്താല്‍ വിഴുങ്ങുന്നതിന് വിരോധമില്ല. ഇങ്ങനെഅവശിഷ്ടങ്ങള്‍ പല്ലുകള്‍ക്കിടയില്‍ അടിയുമെന്നും തുപ്പുനീരില്‍ അവകലരുമെന്നും അറിയാമായിരുന്നിട്ടും രാത്രി പല്ലിടകുത്തിയിട്ടില്ലെങ്കിലുംനോമ്പിന് കുഴപ്പമില്ല. കാരണം ഇവ വേര്‍ത്തിരിച്ച് തുപ്പിക്കളയാന്‍നിര്‍ദ്ദേശമുള്ളത് നോമ്പുകാലത്ത് കഴിയുമെങ്കില്‍ മാത്രമാണ്. പക്ഷെ അത്താഴശേഷം പല്ലിടകുത്തല്‍ ശക്തിയായ സുന്നത്തുണ്ട്. എന്നാല്‍ ഭക്ഷ്യാവശിഷ്ടങ്ങളുംഉമിനീരും വേര്‍തിരിക്കാന്‍ പ്രയാസമില്ലാതിരുന്നിട്ടും മനപൂര്‍വംഇറക്കിയാല്‍ നോമ്പുമുറിയുമെന്നതില്‍ തര്‍ക്കമില്ല. രാത്രി ഭക്ഷണംകഴിച്ചാല്‍ വായ കഴുകല്‍ നിര്‍ബന്ധമാണെന്നും ചെയ്തില്ലെങ്കില്‍ നോമ്പുമുറിയുമെന്നുമുള്ള ചിലരുടെ പരാമര്‍ശങ്ങളെ ഇമാം ഇബ്‌നു ഹജര്‍ (റ)തള്ളിക്കളഞ്ഞിട്ടുണ്ട്. (പേ. 193,194).

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ

  ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ. PDF ആവശ്യമുളളവർ ഇതിൽ തൊടുക. നമുക്കൊരു കുഞ്ഞ് പിറന്നാൽ ചെയ്യേണ്ട കർമ്മങ്ങളുടെ സമഗ്ര പഠനമാണിത്. 101 മസ്അലകളിലായി നമുക്കിത് വായിക്കാം. 1.ബാങ്കും ഇഖാമത്തും കൊടുക്കൽ ഒരു കുട്ടി പിറന്നാല്‍ ആദ്യമായി ചെയ്യേണ്ടത് വലതുചെവിയില്‍ വാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കലാണ്. അബൂറാഫിഇല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘ഫാത്വിമ(റ) പ്രസവിച്ച സമയത്ത് ഹസന്‍(റ)വിന്റെ ചെവിയില്‍ നബി(സ്വ) വാങ്ക് കൊടുക്കുന്നത് ഞാന്‍ കണ്ടു’ (തിര്‍മുദി 4/97). 2.ബാങ്കും ഇഖാമത്തും പിശാചിനെ തടയുന്നു.  ‘നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് ഒരു  കുട്ടി ജനിക്കുകയും അവന്റെ വലതുചെവിയില്‍ ബാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കുകയും ചെയ്താല്‍ ഉമ്മുസ്വിബ്‌യാന്‍ എന്ന പിശാചിന്റെ ഉപദ്രവം ആ കുട്ടിക്ക് ഏല്‍ക്കുകയില്ല’ (ബൈഹഖി, ശുഅ്ബുല്‍ ഈമാന്‍ 6/390). 3⭕സ്ത്രീകൾക്കും ആവാം ‘ഈ വാങ്കും ഇഖാമത്തും സ്ത്രീ കൊടുത്താലും മതി. കാരണം, തബര്‍റുകിന് വേണ്ടി ദിക്ര്‍ ചൊല്ലുക എന്നതാണിതുകൊണ്ടുള്ള ലക്ഷ്യം’ (ശര്‍വാനി 9/376).  4⭕ബാങ്ക്-ഇഖാമത്തിലെ രഹസ്യങ്ങൾ വാങ്ക് നിയമമാക്കിയതിനു പിന്നിലെ ചില രഹസ്യങ്ങള്‍ പണ്ഡിതന്മാര്‍ വ...

അത്ഭുതങ്ങൾ നിറഞ്ഞ സ്വലാത്ത് “സ്വലാത്തുൽ ഫാത്തിഹ് ”

꧁  المعرفة الاسلام ꧂ رقم الواتس اب    ٠٠٩١٩٧٤٦٦٩٥٨٩٤ ٠٠٩١٩٥٦٢٦٥٨٦٦٠ Whatsapp group no. 00919746695894  00919562658660 اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩ സ്വലാത്തുൽ ഫാത്തിഹ്   എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്വലാത്തിന്‌ എണ്ണിയാല്‍ ഒടുങ്ങാത്ത ധാരാളം മഹത്വങ്ങള്‍ ഉണ്ട്‌. ഈ സ്വലാത്ത്‌ ആരെങ്കിലും ജീവിതത്തില്‍ ഒരു തവണ ചൊല്ലിയാല്‍ അവന്‍ നരകത്തില്‍ കടക്കുകയില്ല മാത്രമല്ല ഈ സ്വലാത്ത്‌ ഒരു തവണ ചൊല്ലിയാല്‍ 6 ലക്ഷം സ്വലാത്തിന്റെ പതിഫലം ലഭിക്കുന്നതാണ്‌ എന്ന്‌ അഹമമദ്സ്റ്റാവി (റ) റിപ്പോര്‍ട്ട്‌ ചെയ്തതായി യുസുഫുന്നബഹാനി _ അവിടുത്തെ “അഫ്ളലുസ്വലാത്ത്‌” എന്ന ഗ്രന്ഥത്തിന്റെ 143-ഠം പേജില്‍ പറയുന്നു. നാല്‍പ്പത്‌ ദിവസം തുടര്‍ച്ചയായി ഈ സ്വലാത്ത്‌ ചൊല്ലിയാല്‍ അവന്റെ തൗബ അല്ലാഹു സ്വീകരിച്ച്‌ എല്ലാ പാപങ്ങളും പൊറുത്ത്‌ കൊടുക്കും.ആരെങ്കിലും വ്യാഴാഴ്ച രാവോ, വെള്ളിയാഴ്ച രാവോ, തിങ്കളാഴ്ച രാവോ 4 റക്അത്ത്‌ നിസ്‌ കര...

ഖലീഫ ഉമർ (റ) ചരിത്രം

സത്യം കണ്ടെത്തി  ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ  മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ചരിത്രത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന മഹാവ്യക്തിത്വം കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി അഭിമാനത്തോടും അതിശയത്തോടും കൂടി പറയുന്ന പേരാണത് എത്ര പുകഴ്ത്തിപ്പറഞ്ഞാലും ആഗ്രഹം തീരില്ല എത്ര വർണ്ണിച്ചെഴുതിയാലും മതിവരില്ല ശ്രോതാക്കൾക്കാട്ടെ കേൾക്കാനുള്ള ദാഹവും തീരില്ല ഉമറുൽ ഫാറൂഖ് (റ) വിന്റെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് കേട്ട് അന്നത്തെ ലോകം കോരിത്തരിച്ചുപോയി ഇന്നും ആ ഭരണ മഹത്വങ്ങൾ കേൾക്കുമ്പോൾ ലോകം കോരിത്തരിച്ചു പോവുന്നു അറേബ്യയിലെ പ്രസിദ്ധമായൊരു ഗോത്രമാണ് 'ബനൂഅദിയ്യ് ' ഖുറൈശി ഗോത്രത്തിന്റെ ഒരു ശാഖയാണിത് മക്കായുടെ ഭരണത്തിൽ അദിയ്യ് ഗോത്രത്തിന്നും ചില അവകാശങ്ങൾ ഉണ്ടായിരുന്നു അദിയ്യ് ഗോത്രത്തിന്റെ നേതാവാണ് നുഫൈൽ ചെറുപ്പക്കാരനായ നുഫൈൽ കച്ചവടത്തിനും പോരാട്ടത്തിനും മികച്ചു നിന്നു നുഫൈൽ സുന്ദരിയായ ജൈദാഇനെ വിവാഹം ചെയ്തു ജൈദാഅ് ഭർത്താവിനെ നന്നായി സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തു ഇവർക്കു ജനിച്ച പുത്രനാണ് ഖത്താബ് ഗോത്രക്കാരുടെ ഓമനയായി വളർന്നുവന്ന വീരപുത്രൻ ഖത്താബ് വളർന്നു വലുതായി ...

യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല

  യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയമെന്ന വിശേഷണം ലഭിച്ച അധ്യായമാണ് സൂറത്തുയാസീന്‍. വിശുദ്ധ ഖുര്‍ആനിലെ 36-ാം സൂറത്താണിത്. 83 ആയത്തുകള്‍ യാസീനിലുണ്ട്. സൂറത്തുയാസീന്‍ അറിയാത്തവര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടാവില്ല. ഈ സൂറത്ത് മന:പാഠമാക്കുന്നതിനു വളരെയധികം പ്രചോദനവും പ്രാധാന്യവും കല്‍പ്പിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വ്വികര്‍. കൊച്ചു പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു യാസീന്‍ സൂറത്ത് മതപാഠ ശാലകളില്‍ പഠിപ്പിക്കപ്പെടുന്നു. മുസ്‌ലിം ഉമ്മത്തിന്റെ മിക്ക ചടങ്ങുകളിലും യാസീന്‍ പാരായണം കടന്നുവരാറുണ്ട്. മരിച്ച വീടുകളിലും ഖബറിടങ്ങളിലും മഹാന്മാരുടെ മസാറുകളിലും ഇത് പാരായണം ചെയ്യപ്പെടുന്നു. ഇന്നും മിക്ക മുസ്‌ലിമിന്റെയും പ്രഭാത പ്രദോഷങ്ങള്‍ സമാരംഭിക്കുന്നത് സൂറത്തുയാസീന്‍ കൊണ്ടു തന്നെയായിരിക്കും. മുസ്‌ലിം ഉമ്മത്തിനു യാസീന്‍ സൂറത്തിനോടുള്ള അദമ്യമമായ ആഭിമുഖ്യം തന്നെ ഈ സൂറത്തിന്റെ മഹാത്മ്യത്തെ വെളിപ്പെടുത്തുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയം മഅ്ഖലുബ്‌നു യസാര്‍(റ) വില്‍ നിന്ന് ഉദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു: സൂറത്തുയാസീന്‍ ഖുര്‍ആനിന്റെ ...

ഖിയാമത്ത് നാളിന്റെ ചില അടയാളങ്ങൾ

  ഈമാൻ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും നബി(സ)ക്കു വിവരിച്ചുകൊടുത്ത ജിബ്‌രീൽ(അ) മിനോട് അന്ത്യദിനത്തെക്കുറിച്ച് നബി(സ) ചോദിച്ചപ്പോൾ 'ചോദിച്ചവരേക്കാൾ കൂടുതൽ വിവരം അതേപ്പറ്റി ചോദിക്കപ്പെട്ടവനില്ല' എന്നാണു അദ്ദേഹം മറുപടി നൽകിയത്. തുടർന്നു അതിന്റെ അടയാളങ്ങൾ വിവരിക്കാൻ പറഞ്ഞപ്പോൾ പ്രധാനമായ രണ്ട അടയാളങ്ങൾ അദ്ദേഹം വിവരിക്കുകയുണ്ടായി. 💥 അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കുക. ഇതിനു പണ്ഡിതന്മാർ പല വിശദീകരണവും നൽകിയിട്ടുണ്ട്. അതിൽ പ്രബലമായതിതാണ്. യജമാനത്തികൾ അടിമകളോട് എപ്രകാരം പെരുമാറുമോ അപ്രകാരം മക്കൾ മാതാവിനോട് പെരുമാറുകയും അവരെക്കൊണ്ട് വേലകൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ്. (ശർഹുമുസ്ലിം) ✅ വളരെ താഴെക്കിടയിലുള്ള ആളുകൾ ഏറ്റവും ഉയർന്ന മണിമന്ദിരങ്ങൾ സ്ഥാപിക്കും. ✅വിജ്ഞാനം ഉയർത്തപ്പെടുക. ✅ അജ്ഞത വർദ്ദിപ്പിക്കുക. ✅ വ്യഭിചാരം വർദ്ദിപ്പിക്കുക. ✅ മദ്യപാനം വർദ്ദിപ്പിക്കുക ✅ 50 സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന തോതിൽ പുരുഷന്മാർ കുറയുകയും സ്ത്രീകൾ വർദ്ദിക്കുകയും ചെയ്യുക. ✅ തുർക്കികളോടുള്ള യുദ്ദം. നബി(സ) പറയുന്നു  إن من أشراط الساعة أن تقاتلوا قوما ينتعلون نعال الشعر، وإن من أشراط الساعة...

നബിദിനം.. ചില സംശയങ്ങളും മറുപടിയും

നബിദിനം.. ചില സംശയങ്ങളും മറുപടിയും നബിദിനം  *❓1. എന്താണ് നബിദിനം...?* ഉ:✅ മൌലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനിച്ച സ്ഥലം, ജനിച്ച സമയം എന്നിങ്ങനെയാണ്. സാങ്കേതികാര്‍ത്ഥം ഇപ്രകാരം: ആളുകള് ഒരുമിച്ച് കൂടുകയും ഖുർആൻ പാരായണം നടത്തുക, നബി (സ) യുടെ ജനന സമയത്തും അതോടനുബന്ധിച്ചും ഉണ്ടായ സംഭവങ്ങൾ അനുസ്മരിക്കുക. ദാനധർമങ്ങൾ ചെയ്യുക തുടങ്ങി നബി (സ) ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിന് “ മൌലിദ് ” എന്ന് പറയുന്നു... (അല്ഹാവി 1/252) ആധുനിക കാലഘട്ടത്തിൽ നബിദിന പരിപാടികൾക്ക്‌ കൂടുതൽ വികാസം കൈവന്നിരിക്കുന്നു. പ്രവാചകരുടെ ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങൾ, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാൻ പ്രേരിപ്പിക്കുക, നബി (സ) യെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിദുകൾ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളിൽ പങ്കെടുത്തവർക്ക് നല്ല ഭക്ഷണവും കാശും നല്കുക. തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയു...

നൂഹ് നബി(അ) ചരിത്രം

˙·٠•●♥ നൂഹ് നബി (അ) ചരിത്രം : മുഖവുര ♥●•٠·˙ മഹാനായ നൂഹ് നബി (അ)യെ കുറിച്ചു കേൾക്കുമ്പോൾ കപ്പൽ ഓർമ്മ വരും. പണ്ടേ നാം കേൾക്കുന്ന കഥയാണത്. എന്നാൽ പ്രസ്തുത പ്രവാചകനുമായി ബന്ധപ്പെട്ട് ഖുർആനിൽ എന്തെല്ലാം വിവരണങ്ങളാണുള്ളത്...  പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതാണോ ഈ കപ്പൽ. ഇതിന്റെ നിർമാണത്തിന് കാരണമാക്കിയ കാര്യമെന്ത്..? കപ്പലിലെ യാത്ര എത്ര കാലമായിരുന്നു. ആരൊക്കെയായിരുന്നു യാത്രികർ തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപരമായി തന്നെ വിവരിക്കുകയാണിവിടെ... മക്കാ ഖുറൈശികൾക്കു പോലും അജ്ഞാതമായ ഈ ചരിത്രം ഖുർആനിലൂടെ ലോകം മനസ്സിലാക്കി. നൂറ്റാണ്ടുകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുമ്പാണ് ആധുനിക ലോകം പ്രസ്തുത കപ്പലിന്റെ അവശിഷ്ടങ്ങൾ തുർക്കിയിലെ അരാരത്ത് പർവ്വതനിരകളിലെ ജൂദി പർവ്വതത്തിനു മുകളിൽ കണ്ടെത്തിയത്. ഇനിയും ഈ ചരിത്രം പഠിക്കാൻ നാമമെന്തിന് പിന്നോട്ടു പോകണം...  നൂഹ് (അ) ന്റെ മൂന്നു പുത്രന്മാരുടെ സന്താന പരമ്പരയിൽ പെട്ടവരാണ് ഇന്നത്തെ ലോകജനത. ഇന്ന് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ പൂർവ്വപിതാവാണ് നൂഹ് (അ). അദ്ദേഹത്തിന്റെ ത്യാഗവും, സഹനവും, ക്ഷമയും എക്കാലത്തെയും മനുഷ്യർക്ക് പാഠമാണ്. ലോകത്താദ്യമായി വിഗ്...

അയ്യൂബ് നബി (അ) ചരിത്രം

അയ്യൂബ് നബി (അ) ചരിത്രം.  ˙·٠•●♥ മുഖവുര ♥●•٠·˙ സൃഷ്ടാവ് അവന്റെ സൃഷ്ടികളെ പരീക്ഷണങ്ങൾക്കു വിŹധേയമാക്കുന്നു. നബി ﷺ ശത്രുക്കളാൽ പീഠിപ്പിക്കപ്പെട്ടു. ഇബ്റാഹിം നബി (അ) തീയിലെറിയപ്പെട്ടു. യഅ്ഖൂബ് നബി (അ) കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി. യൂസുഫ് നബി (അ) വർഷങ്ങളോളം ജയിലിലടക്കപ്പെട്ടു. യൂനുസ് നബി (അ) മത്സ്യ വയറ്റിലകപ്പെട്ടു. ഈസാ നബി (അ) ശത്രുക്കളാൽ പ്രയാസമനുഭവിച്ചു. ദുരാരോപണം കാരണം ആഇശ (റ) അനുഭവിച്ച പ്രയാസങ്ങൾ ദൂരികരിക്കാൻ ഖുർആൻ ഇടപെടേണ്ടിവന്നു...  ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നത് അല്ലാഹുﷻവുമായി അടുത്ത പ്രവാചകന്മാരാണെന്ന് ഹദീസ് ഗ്രന്ഥങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഈ വസ്തുത മനസിലാക്കുന്ന വിശ്വാസി ചെറിയ പ്രയാസങ്ങൾ നേരിടുമ്പോൾ എന്നെ റബ്ബ് കൈവിട്ടതാണോ എന്ന് ചോദിക്കുന്നത് നിരർത്ഥകമാണ്...  അയ്യൂബ് നബി(അ)ന്റെ ചരിത്രത്തിൽ നമുക്ക് ഒരുപാട് ഗുണപാഠങ്ങളുണ്ട്. വിശ്വാസികൾ മനസ്സിലാക്കേണ്ട ഒരു വസ്തുത, അല്ലാഹുﷻ നമ്മുടെ ആത്മാവിനെ സംസ്കരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ നാം ശാരീരിക സുഖം മാത്രമാണന്വേഷിക്കുന്നത്. നാം യാഥാർത്ഥ്യം തിരിച്ചറിയുക. ഭൗതിക ജീവിതത്തിൽ സുഖവും ദുഃഖവും നൈമിഷികം മാത്രം...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത് *ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ.* [الب...

നബിയുടെ കുടുംബം

നബിയുടെ കുടുംബം pdf ആവശ്യമുളളവർ ഇതിൽ തൊടുക. നബിയുടെ കുടുംബം നബി(സ)യുടെ വംശവും കുടുംബവും നബി തിരുമേനിയുടെ വംശപരമ്പരയ്ക്ക് മൂന്ന് ഭാഗങ്ങളുണ്ട്. ഒന്ന്, ചരിത്രകാരന്മാരും വംശപാരമ്പര്യ വിജ്ഞാനീയരും നിര്വിശവാദം അംഗികരിക്കുന്നതാണ്. ഇത് അദ്നാന്‍ വരെയെത്തുന്നു. രണ്ടാമത്തേത്, സംശയാസ്പദമെന്നും ശരിയെന്നും അഭിപ്രായമുള്ളവയാണ്. അത്, അദ്നാന്‍ മുതല്‍ ഇബ്റാഹീം (അ) വരെയാണ്. മൂന്നാമത്തേത്, സ്വീകാര്യമല്ലാത്ത ഏറെ കാര്യങ്ങളുണ്ടെന്ന് സംശയമില്ലാത്തത്. ഇത്, ഇബ്റാഹീം(അ) മുതല്‍ ആദം വരെ എത്തുന്നത്. ഓരോന്നിന്‍റെയും വിശദീകരണം താഴെ ചേര്‍ക്കുന്നു. ഒന്നാം ഭാഗം:  (മുഹമ്മദ് മുതല്‍ അദ്നാന്‍ വരെ എത്തുന്ന പിതാക്കളുടെ പരമ്പര) മുഹമ്മദ്, അബ്ദുല്ല, അബ്ദുല്മുഗത്വലിബ് (ശൈബ), ഹാശിം (അംദ്), അബ്ദുമനാഫ് (മുഗീറ), ഖുസ്വയ്യ് (സൈദ്), കിലാബ്, മുര്റത, കഅ്ബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്ര്‍(ഇദ്ദേഹമാണ് ക്വുറൈശ് എന്ന നാമത്തില്‍ പ്രശസ്തനായത്. ഗോത്രം ഈ പേരിലാണ് അറിയപ്പെടുന്നത്), മാലിക്, നള്ര്‍, നിസാര്‍, മഅദ്, അദ്നാന്‍ .(1) രണ്ടാം ഭാഗം:  (അദ്നാന്‍ മുതല്‍ ഇബ്റാഹീം വരെയുള്ള പിതാക്കളുടെ പരമ്പര). അദ്നാന്‍, അദദ്, ഹുമൈസിഅ്, സലാമാന്‍, ഔസ്വ...