ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആഗോളചക്രവർത്തി മീൻപിടുത്തക്കാരനായ കഥ







ആഗോളചക്രവർത്തി മീൻപിടുത്തക്കാരനായ കഥ


 




ഭൂലോകം മുഴുവൻ അടക്കിവാണിരുന്ന സുലൈമാൻ നബി(അ)ന് അല്ലാഹു ﷻ സർവ്വവിധ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിച്ചിരുന്നു.




ജിന്നുകളും പിശാചുക്കളും പക്ഷിമൃഗാദികളുമെല്ലാം അദ്ദേഹത്തിന്റെ ആജ്ഞയ്ക്ക് വിധേയരായിരുന്നു...


നബിയുടെ രാജധാനി സ്വർണ്ണമയമായിരുന്നു. അദ്ദേഹത്തിന്റെ സിംഹാസനം മരതകം, ഗോമേദകം, വൈഡൂര്യം, മാണിക്യം, ആനക്കൊമ്പ്, സ്വർണം മുതലായവകൊണ്ടു നിർമ്മിച്ച അതിവിശിഷ്ടമായ ഒന്നായിരുന്നു.


ഭൂലോകം മുഴുവൻ നബിക്കധീനമായതടക്കമുള്ള സർവ്വസൗഭാഗ്യങ്ങളും കൈവന്നത്   അദ്ദേഹത്തിന് അല്ലാഹുﷻവിൽ നിന്നു ലഭിച്ച ഒരു അത്ഭുതമോതിരം മൂലമായിരുന്നു. ആ മോതിരം അദ്ദേഹം എല്ലായ്‌പോഴും കൈവിരലിൽ അണിഞ്ഞിരുന്നു...


അതിന്മേൽ 'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുറസൂലുല്ലാഹ്' എന്ന  പരിശുദ്ധമായ വാചകം അറബിയിൽ ആലേഖനം ചെയ്തിരുന്നു.


മലമൂത്രവിസർജ്ജന വേളയിൽ ആ മോതിരം അദ്ദേഹം ഊരിവെക്കുക പതിവായിരുന്നു.



അങ്ങനെ ഒരുനാൾ നബി, മലമൂത്ര വിസർജ്ജനത്തിനു പോകുമ്പോൾ മോതിരം തന്റെ പ്രിയപുത്രിയായ അമീനയെ ഏല്പിച്ചു. 


ഈ സന്ദർഭത്തിൽ, തക്കം പാർത്തിരിക്കുകയായിരുന്ന ഒരു കരിംഭൂതം സുലൈമാൻ നബി(അ)ന്റെ വേഷത്തിൽ അമീനയെ സമീപിച്ച് മോതിരം ആവശ്യപ്പെട്ടു...


ഭൂതത്തെ പിതാവെന്നു തെറ്റിദ്ധരിച്ച നിഷ്കളങ്കയായ ആ പെൺകുട്ടി സംശയമൊന്നും കൂടാതെ മോതിരം ഭൂതത്തിനുകൊടുത്തു. 


ഭൂതം മോതിരം തന്റെ കൈവിരലിൽ ധരിച്ചു. മോതിരത്തിന്റെ പ്രഭാവത്താൽ സുലൈമാൻ നബി(അ)ന് അടിമപ്പെട്ടിരുന്ന എല്ലാ സൃഷ്ടിജാലങ്ങളും കരിംഭൂതത്തിന്റെ അധീനത്തിലായി...


താമസിച്ചില്ല, അവൻ നബിയുടെ സിംഹാസനത്തിൽ ആസനസ്ഥനായി ഭരണം തുടങ്ങി. കാഴ്ചയിലും ഭാവത്തിലും സുലൈമാൻ നബിയുമായി അവന് യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല. അതിനാൽ നബിയുടെ പരിവാരങ്ങളും കിങ്കരൻമാരുമെല്ലാം ഭൂതത്തെ അക്ഷരംപ്രതി അനുസരിച്ചു...


മലമൂത്ര വിസർജ്ജനത്തിനു ശേഷം  തിരിച്ചുവന്ന നബി, പുത്രിയോട് മോതിരം ആവശ്യപ്പെട്ടു. വിസ്മയഭരിതയായ മകൾ  ചോദിച്ചു: “പ്രിയ പിതാവേ, അങ്ങ് കുറച്ചുമുമ്പ് എന്റെ കൈയിൽനിന്ന് മോതിരം തിരിച്ചുവാങ്ങിയത് ഓർക്കുന്നില്ലേ? എന്തുകൊണ്ടാണ് രണ്ടാം തവണയും അങ്ങ് അതാവശ്യപ്പെടുന്നത്..?”


എന്തോ ചതി എവിടെയോ പറ്റിയിട്ടുണ്ടെന്ന് ബുദ്ധിമാനായ സുലൈമാൻ നബി(അ)ന് മനസ്സിലായി. സമയം കളയാതെ അദ്ദേഹം സിംഹാസനത്തിന് അടുത്തേക്കു ചെന്നു നോക്കി... 


അദ്ദേഹത്തിന് തന്റെ സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല..!!



സിംഹാസനത്തിൽ ഒരു പിശാചാണ് ഉപവിഷ്ടനായിരിക്കുന്നത്. അവനാണ് തന്റെ അത്ഭുത മോതിരം തട്ടിയെടുത്തിരിക്കുന്നത്..!!


അല്ലാഹു ﷻ തന്നെ ഒരു അഗ്നിപരീക്ഷണത്തിന് വിധേയനാക്കിയിരിക്കയാണെന്ന് ജ്ഞാനിയായ അദ്ദേഹം മനസിലാക്കി. അദ്ദേഹത്തിന്റെ ഹൃദയം പുകഞ്ഞു. ഒരു മഹാസാമ്രാജ്യമാണ് തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത്...


അദ്ദേഹം പതറാതെ മനസ്സാന്നിധ്യം വീണ്ടെടുത്ത് രണ്ടാം തവണയും മകളെ സമീപിച്ചുകൊണ്ടു പറഞ്ഞു:


“മോളേ, നീ മോതിരം തിരിച്ചുകൊടുത്തത് നിന്റെ പിതാവിനല്ല, ഒരു കരിംഭൂതത്തിനാണ്. അവൻ എന്റെ വേഷം പൂണ്ട് നിന്നെ കബളിപ്പിച്ചതാണ്. മോതിരത്തിന്റെ പ്രഭാവത്താൽ സിംഹാസനത്തിലിരുന്ന് ഇപ്പോൾ ഭരണം നടത്തുന്നത് ആ പിശാചാണ്. ഞാനാണ് നിന്റെ പിതാവ് സുലൈമാൻ നബി..."



“ഞാൻ എന്റെ പ്രിയപ്പെട്ട പിതാവിനു തന്നെയാണ് മോതിരം കൊടുത്തത്. സിംഹാസനത്തിൽ ഇപ്പോൾ ഇരിക്കുന്നതും അദ്ദേഹം തന്നെ. എനിക്ക് അബദ്ധം പിണഞ്ഞിട്ടില്ല. നിങ്ങളാണ് കരിംഭൂതം" മകൾ മറുപടി പറഞ്ഞു...


ഇതുകേട്ടു ഞെട്ടിത്തരിച്ചുപോയ സുലൈമാൻ നബി(അ)ന് പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. അദ്ദേഹം സ്ഥലം വിട്ടു...


ഇതെല്ലാം സംഭവിച്ചിരിക്കുന്നത് അല്ലാഹുﷻവിന്റെ ഹിതത്തിനനുസരിച്ചാണെന്ന് കരുതി നബി സമാധാനിച്ചു...


ചക്രവർത്തി പദവി നഷ്ടപ്പെട്ടതിൽ അദ്ദേഹം ദുഃഖിച്ചില്ല. അല്ലാഹുﷻവിനോടുള്ള അദ്ദേഹത്തിന്റെ പ്രാർത്ഥന ഇപ്രകാരമായിരുന്നു:


“കരുണാസാഗരനായ അല്ലാഹുവേ, നിന്റെ ഇഷ്ടമാണ് ഈ ദാസന്റെയും ഇഷ്ടം. നിന്റെ പരീക്ഷണങ്ങളിൽ പതറാതെ, ആപത്ഘട്ടങ്ങളെ ക്ഷമയോടെ അതിജീവിക്കാനുള്ള കരുത്ത് എനിക്ക് നീ പ്രദാനം ചെയ്യണമേ..."


ഉപജീവനത്തിനുള്ള മാർഗം അദ്ദേഹം സ്വയം കണ്ടെത്തി...


സമുദ്രതീരത്തുപോയി അദ്ദേഹം മത്സ്യം പിടിച്ചു ജീവിച്ചു. ആഗോളചക്രവർത്തിയായിരുന്നപ്പോഴും അദ്ദേഹം വളരെ ലളിതമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. തന്റെ പ്രിയപ്പെട്ട പ്രജകൾ ശുദ്ധമായ ഗോതമ്പുറൊട്ടി ആഹരിച്ചിരുന്നപ്പോൾ, അതിന്റെ ഉമികൊണ്ടുണ്ടാക്കിയ പലഹാരം മാത്രമാണ് അദ്ദേഹം ഭക്ഷിച്ചിരുന്നത്. കഷ്ടിച്ച് നഗ്നത മറയ്ക്കത്തക്ക ലളിതമായ വസ്ത്രധാരണ രീതിയായിരുന്നു നബിയുടേത്. കൈത്തൊഴിൽ ചെയ്തു കിട്ടിയിരുന്ന പൈസ കൊണ്ടാണ് അദ്ദേഹം ആഹാരം കഴിച്ചിരുന്നത്. പൊതുഖജനാവിൽ നിന്ന് ഒരു ചില്ലിക്കാശുപോലും അദ്ദേഹം ശമ്പളമായി പറ്റിയിരുന്നില്ല. ഇപ്രകാരമുള്ള ഒരു ജീവിതം നയിച്ചിരുന്ന സുലൈമാൻനബി(അ)ന് മീൻപിടിച്ചു ജീവിക്കുക വിഷമകരമായിരുന്നില്ല. അല്ലാഹുﷻവിന്റെ ഹിതം നിറവേറ്റാൻ തന്നെ അദ്ദേഹം ദൃഢനിശ്ചയം ചെയ്തു...


സുലൈമാൻ നബി(അ)ന്റെ രൂപസാദൃശ്യമുള്ള ഒരാൾ മത്സ്യം പിടിക്കുന്നതും വിറ്റു നടക്കുന്നതും ജനങ്ങൾ കൗതുകത്തോടെ വീക്ഷിച്ചു...



ജനം അദ്ദേഹത്തിനു ചുറ്റും കൂടി പലതും ചോദിച്ചെങ്കിലും ആരോടും ഒരക്ഷരം അതിനെപ്പറ്റി അദ്ദേഹം ഉരിയാടിയില്ല. അല്ലാഹുﷻവിനെ ആരാധിച്ചുകൊണ്ട് ദിവസങ്ങൾ തള്ളിനീക്കി...


ദിവസങ്ങൾ കടന്നുപോയി. കരിംഭൂതം രാജ്യഭരണം ഉത്സാഹത്തോടുകൂടി നടത്തിക്കൊണ്ടിരുന്നു. പക്ഷേ അവന്റെ തീർപ്പുകളും വിധികളും പിഴച്ചവയും അധാർമികങ്ങളുമായിരുന്നു. ക്രമേണ നബിയുടെ ഭാര്യയ്ക്കും കൊട്ടാരത്തിലുള്ളവർക്കും പ്രജകൾക്കുമെല്ലാം അവനിൽ സംശയം ജനിക്കാൻ തുടങ്ങി. അവരെല്ലാം ആ "ഭൂതചക്രവർത്തി" യിൽനിന്ന് അകന്നുനിന്നു...


പിന്നെ അവന്റെ ചെമ്പ് പുറത്താകാൻ അധികം താമസമുണ്ടായില്ല. അവന്റെ ദുർഭരണത്തെക്കുറിച്ച് ബോധ്യമായ ജനങ്ങൾ അവനെതിരെ തിരിഞ്ഞു...


അവസാനം ഗത്യന്തരമില്ലാതെ നാല്പതാം ദിവസം ഭൂതം കടലിലേക്ക് എടുത്തുചാടി ജീവനുംകൊണ്ടു രക്ഷപ്പെട്ടു. താൻ അപഹരിച്ച മോതിരം ഭൂതം കടലിലെറിഞ്ഞു...


സംഗതിവശാൽ, അന്നു നബിക്കു കിട്ടിയ മത്സ്യം അദ്ദേഹം സ്വന്തം ആവശ്യത്തിന് മുറിച്ചു പാകംചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. മത്സ്യത്തിന്റെ വയർഭാഗം മുറിച്ചപ്പോൾ തന്റെ അത്ഭുത മോതിരം അതാ മത്സ്യത്തിന്റെ ഉദരത്തിൽ കിടന്നു തിളങ്ങുന്നു..! ഭൂതം മോതിരം കടലിലെറിഞ്ഞപ്പോൾ ആ മത്സ്യം അതു വിഴുങ്ങിയതായിരുന്നു...


തന്റെ പരീക്ഷണഘട്ടം അവസാനിച്ചിരിക്കുന്നതായി സുലൈമാൻ നബിക്കു ബോധ്യമായി. അല്ലാഹുﷻവിനു സുജൂദ് ചെയ്ത് അദ്ദേഹം ആ മോതിരം വീണ്ടും കൈയിലണിഞ്ഞു...


അദ്ദേഹം തിരിച്ചു കൊട്ടാരത്തിൽ എത്തി തന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായപ്പോൾ കാര്യങ്ങളെല്ലാം വീണ്ടും പൂർവ്വ സ്ഥിതിയിലായി...


സർവ്വ ജീവജാലങ്ങളും പഴയതുപോലെ അദ്ദേഹത്തിനു കീഴടങ്ങി. പ്രജകൾ സന്തുഷ്ടചിത്തരായി, തന്റെ വിജയം ക്ഷമമൂലം ലഭിച്ചതാണെന്നും,  ക്ഷമിക്കുന്നവനെ അല്ലാഹു ﷻ അനുഗ്രഹിക്കുമെന്നും സുലൈമാൻ നബി ജനങ്ങളോടു പറഞ്ഞു...







ഗുണപാഠം

:എത്ര നല്ല മനുഷ്യരെയും, പ്രത്യേകിച്ച് ഉന്നതപദവിയിലിരിക്കുന്നവരെ, അല്ലാഹു ﷻ പലവിധ അഗ്നിപരീക്ഷണങ്ങൾക്കും വിധേയമാക്കും. അപ്പോഴെല്ലാം പതറാതെ, അല്ലാഹുﷻവിൽ അടിയുറച്ചു വിശ്വസിച്ചു കൊണ്ട്, അവയെല്ലാം ക്ഷമയോടെ നേരിടണം. അത്തരം വ്യക്തികൾക്ക് ഒടുവിൽ വിജയം സുനിശ്ചിതമാണെന്ന് ഈ കഥ നമുക്കു കാട്ടിത്തരുന്നു.





R . A . M         
ചങ്ങല          
ചാല           
കണ്ണൂര്‍ ✍🏻



നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660

വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍. 

 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.

 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ

  ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ. PDF ആവശ്യമുളളവർ ഇതിൽ തൊടുക. നമുക്കൊരു കുഞ്ഞ് പിറന്നാൽ ചെയ്യേണ്ട കർമ്മങ്ങളുടെ സമഗ്ര പഠനമാണിത്. 101 മസ്അലകളിലായി നമുക്കിത് വായിക്കാം. 1.ബാങ്കും ഇഖാമത്തും കൊടുക്കൽ ഒരു കുട്ടി പിറന്നാല്‍ ആദ്യമായി ചെയ്യേണ്ടത് വലതുചെവിയില്‍ വാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കലാണ്. അബൂറാഫിഇല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘ഫാത്വിമ(റ) പ്രസവിച്ച സമയത്ത് ഹസന്‍(റ)വിന്റെ ചെവിയില്‍ നബി(സ്വ) വാങ്ക് കൊടുക്കുന്നത് ഞാന്‍ കണ്ടു’ (തിര്‍മുദി 4/97). 2.ബാങ്കും ഇഖാമത്തും പിശാചിനെ തടയുന്നു.  ‘നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് ഒരു  കുട്ടി ജനിക്കുകയും അവന്റെ വലതുചെവിയില്‍ ബാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കുകയും ചെയ്താല്‍ ഉമ്മുസ്വിബ്‌യാന്‍ എന്ന പിശാചിന്റെ ഉപദ്രവം ആ കുട്ടിക്ക് ഏല്‍ക്കുകയില്ല’ (ബൈഹഖി, ശുഅ്ബുല്‍ ഈമാന്‍ 6/390). 3⭕സ്ത്രീകൾക്കും ആവാം ‘ഈ വാങ്കും ഇഖാമത്തും സ്ത്രീ കൊടുത്താലും മതി. കാരണം, തബര്‍റുകിന് വേണ്ടി ദിക്ര്‍ ചൊല്ലുക എന്നതാണിതുകൊണ്ടുള്ള ലക്ഷ്യം’ (ശര്‍വാനി 9/376).  4⭕ബാങ്ക്-ഇഖാമത്തിലെ രഹസ്യങ്ങൾ വാങ്ക് നിയമമാക്കിയതിനു പിന്നിലെ ചില രഹസ്യങ്ങള്‍ പണ്ഡിതന്മാര്‍ വ...

അത്ഭുതങ്ങൾ നിറഞ്ഞ സ്വലാത്ത് “സ്വലാത്തുൽ ഫാത്തിഹ് ”

꧁  المعرفة الاسلام ꧂ رقم الواتس اب    ٠٠٩١٩٧٤٦٦٩٥٨٩٤ ٠٠٩١٩٥٦٢٦٥٨٦٦٠ Whatsapp group no. 00919746695894  00919562658660 اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩ സ്വലാത്തുൽ ഫാത്തിഹ്   എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്വലാത്തിന്‌ എണ്ണിയാല്‍ ഒടുങ്ങാത്ത ധാരാളം മഹത്വങ്ങള്‍ ഉണ്ട്‌. ഈ സ്വലാത്ത്‌ ആരെങ്കിലും ജീവിതത്തില്‍ ഒരു തവണ ചൊല്ലിയാല്‍ അവന്‍ നരകത്തില്‍ കടക്കുകയില്ല മാത്രമല്ല ഈ സ്വലാത്ത്‌ ഒരു തവണ ചൊല്ലിയാല്‍ 6 ലക്ഷം സ്വലാത്തിന്റെ പതിഫലം ലഭിക്കുന്നതാണ്‌ എന്ന്‌ അഹമമദ്സ്റ്റാവി (റ) റിപ്പോര്‍ട്ട്‌ ചെയ്തതായി യുസുഫുന്നബഹാനി _ അവിടുത്തെ “അഫ്ളലുസ്വലാത്ത്‌” എന്ന ഗ്രന്ഥത്തിന്റെ 143-ഠം പേജില്‍ പറയുന്നു. നാല്‍പ്പത്‌ ദിവസം തുടര്‍ച്ചയായി ഈ സ്വലാത്ത്‌ ചൊല്ലിയാല്‍ അവന്റെ തൗബ അല്ലാഹു സ്വീകരിച്ച്‌ എല്ലാ പാപങ്ങളും പൊറുത്ത്‌ കൊടുക്കും.ആരെങ്കിലും വ്യാഴാഴ്ച രാവോ, വെള്ളിയാഴ്ച രാവോ, തിങ്കളാഴ്ച രാവോ 4 റക്അത്ത്‌ നിസ്‌ കര...

ഖലീഫ ഉമർ (റ) ചരിത്രം

സത്യം കണ്ടെത്തി  ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ  മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ചരിത്രത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന മഹാവ്യക്തിത്വം കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി അഭിമാനത്തോടും അതിശയത്തോടും കൂടി പറയുന്ന പേരാണത് എത്ര പുകഴ്ത്തിപ്പറഞ്ഞാലും ആഗ്രഹം തീരില്ല എത്ര വർണ്ണിച്ചെഴുതിയാലും മതിവരില്ല ശ്രോതാക്കൾക്കാട്ടെ കേൾക്കാനുള്ള ദാഹവും തീരില്ല ഉമറുൽ ഫാറൂഖ് (റ) വിന്റെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് കേട്ട് അന്നത്തെ ലോകം കോരിത്തരിച്ചുപോയി ഇന്നും ആ ഭരണ മഹത്വങ്ങൾ കേൾക്കുമ്പോൾ ലോകം കോരിത്തരിച്ചു പോവുന്നു അറേബ്യയിലെ പ്രസിദ്ധമായൊരു ഗോത്രമാണ് 'ബനൂഅദിയ്യ് ' ഖുറൈശി ഗോത്രത്തിന്റെ ഒരു ശാഖയാണിത് മക്കായുടെ ഭരണത്തിൽ അദിയ്യ് ഗോത്രത്തിന്നും ചില അവകാശങ്ങൾ ഉണ്ടായിരുന്നു അദിയ്യ് ഗോത്രത്തിന്റെ നേതാവാണ് നുഫൈൽ ചെറുപ്പക്കാരനായ നുഫൈൽ കച്ചവടത്തിനും പോരാട്ടത്തിനും മികച്ചു നിന്നു നുഫൈൽ സുന്ദരിയായ ജൈദാഇനെ വിവാഹം ചെയ്തു ജൈദാഅ് ഭർത്താവിനെ നന്നായി സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തു ഇവർക്കു ജനിച്ച പുത്രനാണ് ഖത്താബ് ഗോത്രക്കാരുടെ ഓമനയായി വളർന്നുവന്ന വീരപുത്രൻ ഖത്താബ് വളർന്നു വലുതായി ...

യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല

  യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയമെന്ന വിശേഷണം ലഭിച്ച അധ്യായമാണ് സൂറത്തുയാസീന്‍. വിശുദ്ധ ഖുര്‍ആനിലെ 36-ാം സൂറത്താണിത്. 83 ആയത്തുകള്‍ യാസീനിലുണ്ട്. സൂറത്തുയാസീന്‍ അറിയാത്തവര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടാവില്ല. ഈ സൂറത്ത് മന:പാഠമാക്കുന്നതിനു വളരെയധികം പ്രചോദനവും പ്രാധാന്യവും കല്‍പ്പിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വ്വികര്‍. കൊച്ചു പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു യാസീന്‍ സൂറത്ത് മതപാഠ ശാലകളില്‍ പഠിപ്പിക്കപ്പെടുന്നു. മുസ്‌ലിം ഉമ്മത്തിന്റെ മിക്ക ചടങ്ങുകളിലും യാസീന്‍ പാരായണം കടന്നുവരാറുണ്ട്. മരിച്ച വീടുകളിലും ഖബറിടങ്ങളിലും മഹാന്മാരുടെ മസാറുകളിലും ഇത് പാരായണം ചെയ്യപ്പെടുന്നു. ഇന്നും മിക്ക മുസ്‌ലിമിന്റെയും പ്രഭാത പ്രദോഷങ്ങള്‍ സമാരംഭിക്കുന്നത് സൂറത്തുയാസീന്‍ കൊണ്ടു തന്നെയായിരിക്കും. മുസ്‌ലിം ഉമ്മത്തിനു യാസീന്‍ സൂറത്തിനോടുള്ള അദമ്യമമായ ആഭിമുഖ്യം തന്നെ ഈ സൂറത്തിന്റെ മഹാത്മ്യത്തെ വെളിപ്പെടുത്തുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയം മഅ്ഖലുബ്‌നു യസാര്‍(റ) വില്‍ നിന്ന് ഉദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു: സൂറത്തുയാസീന്‍ ഖുര്‍ആനിന്റെ ...

ഖിയാമത്ത് നാളിന്റെ ചില അടയാളങ്ങൾ

  ഈമാൻ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും നബി(സ)ക്കു വിവരിച്ചുകൊടുത്ത ജിബ്‌രീൽ(അ) മിനോട് അന്ത്യദിനത്തെക്കുറിച്ച് നബി(സ) ചോദിച്ചപ്പോൾ 'ചോദിച്ചവരേക്കാൾ കൂടുതൽ വിവരം അതേപ്പറ്റി ചോദിക്കപ്പെട്ടവനില്ല' എന്നാണു അദ്ദേഹം മറുപടി നൽകിയത്. തുടർന്നു അതിന്റെ അടയാളങ്ങൾ വിവരിക്കാൻ പറഞ്ഞപ്പോൾ പ്രധാനമായ രണ്ട അടയാളങ്ങൾ അദ്ദേഹം വിവരിക്കുകയുണ്ടായി. 💥 അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കുക. ഇതിനു പണ്ഡിതന്മാർ പല വിശദീകരണവും നൽകിയിട്ടുണ്ട്. അതിൽ പ്രബലമായതിതാണ്. യജമാനത്തികൾ അടിമകളോട് എപ്രകാരം പെരുമാറുമോ അപ്രകാരം മക്കൾ മാതാവിനോട് പെരുമാറുകയും അവരെക്കൊണ്ട് വേലകൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ്. (ശർഹുമുസ്ലിം) ✅ വളരെ താഴെക്കിടയിലുള്ള ആളുകൾ ഏറ്റവും ഉയർന്ന മണിമന്ദിരങ്ങൾ സ്ഥാപിക്കും. ✅വിജ്ഞാനം ഉയർത്തപ്പെടുക. ✅ അജ്ഞത വർദ്ദിപ്പിക്കുക. ✅ വ്യഭിചാരം വർദ്ദിപ്പിക്കുക. ✅ മദ്യപാനം വർദ്ദിപ്പിക്കുക ✅ 50 സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന തോതിൽ പുരുഷന്മാർ കുറയുകയും സ്ത്രീകൾ വർദ്ദിക്കുകയും ചെയ്യുക. ✅ തുർക്കികളോടുള്ള യുദ്ദം. നബി(സ) പറയുന്നു  إن من أشراط الساعة أن تقاتلوا قوما ينتعلون نعال الشعر، وإن من أشراط الساعة...

നബിദിനം.. ചില സംശയങ്ങളും മറുപടിയും

നബിദിനം.. ചില സംശയങ്ങളും മറുപടിയും നബിദിനം  *❓1. എന്താണ് നബിദിനം...?* ഉ:✅ മൌലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനിച്ച സ്ഥലം, ജനിച്ച സമയം എന്നിങ്ങനെയാണ്. സാങ്കേതികാര്‍ത്ഥം ഇപ്രകാരം: ആളുകള് ഒരുമിച്ച് കൂടുകയും ഖുർആൻ പാരായണം നടത്തുക, നബി (സ) യുടെ ജനന സമയത്തും അതോടനുബന്ധിച്ചും ഉണ്ടായ സംഭവങ്ങൾ അനുസ്മരിക്കുക. ദാനധർമങ്ങൾ ചെയ്യുക തുടങ്ങി നബി (സ) ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിന് “ മൌലിദ് ” എന്ന് പറയുന്നു... (അല്ഹാവി 1/252) ആധുനിക കാലഘട്ടത്തിൽ നബിദിന പരിപാടികൾക്ക്‌ കൂടുതൽ വികാസം കൈവന്നിരിക്കുന്നു. പ്രവാചകരുടെ ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങൾ, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാൻ പ്രേരിപ്പിക്കുക, നബി (സ) യെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിദുകൾ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളിൽ പങ്കെടുത്തവർക്ക് നല്ല ഭക്ഷണവും കാശും നല്കുക. തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയു...

നൂഹ് നബി(അ) ചരിത്രം

˙·٠•●♥ നൂഹ് നബി (അ) ചരിത്രം : മുഖവുര ♥●•٠·˙ മഹാനായ നൂഹ് നബി (അ)യെ കുറിച്ചു കേൾക്കുമ്പോൾ കപ്പൽ ഓർമ്മ വരും. പണ്ടേ നാം കേൾക്കുന്ന കഥയാണത്. എന്നാൽ പ്രസ്തുത പ്രവാചകനുമായി ബന്ധപ്പെട്ട് ഖുർആനിൽ എന്തെല്ലാം വിവരണങ്ങളാണുള്ളത്...  പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതാണോ ഈ കപ്പൽ. ഇതിന്റെ നിർമാണത്തിന് കാരണമാക്കിയ കാര്യമെന്ത്..? കപ്പലിലെ യാത്ര എത്ര കാലമായിരുന്നു. ആരൊക്കെയായിരുന്നു യാത്രികർ തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപരമായി തന്നെ വിവരിക്കുകയാണിവിടെ... മക്കാ ഖുറൈശികൾക്കു പോലും അജ്ഞാതമായ ഈ ചരിത്രം ഖുർആനിലൂടെ ലോകം മനസ്സിലാക്കി. നൂറ്റാണ്ടുകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുമ്പാണ് ആധുനിക ലോകം പ്രസ്തുത കപ്പലിന്റെ അവശിഷ്ടങ്ങൾ തുർക്കിയിലെ അരാരത്ത് പർവ്വതനിരകളിലെ ജൂദി പർവ്വതത്തിനു മുകളിൽ കണ്ടെത്തിയത്. ഇനിയും ഈ ചരിത്രം പഠിക്കാൻ നാമമെന്തിന് പിന്നോട്ടു പോകണം...  നൂഹ് (അ) ന്റെ മൂന്നു പുത്രന്മാരുടെ സന്താന പരമ്പരയിൽ പെട്ടവരാണ് ഇന്നത്തെ ലോകജനത. ഇന്ന് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ പൂർവ്വപിതാവാണ് നൂഹ് (അ). അദ്ദേഹത്തിന്റെ ത്യാഗവും, സഹനവും, ക്ഷമയും എക്കാലത്തെയും മനുഷ്യർക്ക് പാഠമാണ്. ലോകത്താദ്യമായി വിഗ്...

അയ്യൂബ് നബി (അ) ചരിത്രം

അയ്യൂബ് നബി (അ) ചരിത്രം.  ˙·٠•●♥ മുഖവുര ♥●•٠·˙ സൃഷ്ടാവ് അവന്റെ സൃഷ്ടികളെ പരീക്ഷണങ്ങൾക്കു വിŹധേയമാക്കുന്നു. നബി ﷺ ശത്രുക്കളാൽ പീഠിപ്പിക്കപ്പെട്ടു. ഇബ്റാഹിം നബി (അ) തീയിലെറിയപ്പെട്ടു. യഅ്ഖൂബ് നബി (അ) കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി. യൂസുഫ് നബി (അ) വർഷങ്ങളോളം ജയിലിലടക്കപ്പെട്ടു. യൂനുസ് നബി (അ) മത്സ്യ വയറ്റിലകപ്പെട്ടു. ഈസാ നബി (അ) ശത്രുക്കളാൽ പ്രയാസമനുഭവിച്ചു. ദുരാരോപണം കാരണം ആഇശ (റ) അനുഭവിച്ച പ്രയാസങ്ങൾ ദൂരികരിക്കാൻ ഖുർആൻ ഇടപെടേണ്ടിവന്നു...  ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നത് അല്ലാഹുﷻവുമായി അടുത്ത പ്രവാചകന്മാരാണെന്ന് ഹദീസ് ഗ്രന്ഥങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഈ വസ്തുത മനസിലാക്കുന്ന വിശ്വാസി ചെറിയ പ്രയാസങ്ങൾ നേരിടുമ്പോൾ എന്നെ റബ്ബ് കൈവിട്ടതാണോ എന്ന് ചോദിക്കുന്നത് നിരർത്ഥകമാണ്...  അയ്യൂബ് നബി(അ)ന്റെ ചരിത്രത്തിൽ നമുക്ക് ഒരുപാട് ഗുണപാഠങ്ങളുണ്ട്. വിശ്വാസികൾ മനസ്സിലാക്കേണ്ട ഒരു വസ്തുത, അല്ലാഹുﷻ നമ്മുടെ ആത്മാവിനെ സംസ്കരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ നാം ശാരീരിക സുഖം മാത്രമാണന്വേഷിക്കുന്നത്. നാം യാഥാർത്ഥ്യം തിരിച്ചറിയുക. ഭൗതിക ജീവിതത്തിൽ സുഖവും ദുഃഖവും നൈമിഷികം മാത്രം...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത് *ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ.* [الب...

നബിയുടെ കുടുംബം

നബിയുടെ കുടുംബം pdf ആവശ്യമുളളവർ ഇതിൽ തൊടുക. നബിയുടെ കുടുംബം നബി(സ)യുടെ വംശവും കുടുംബവും നബി തിരുമേനിയുടെ വംശപരമ്പരയ്ക്ക് മൂന്ന് ഭാഗങ്ങളുണ്ട്. ഒന്ന്, ചരിത്രകാരന്മാരും വംശപാരമ്പര്യ വിജ്ഞാനീയരും നിര്വിശവാദം അംഗികരിക്കുന്നതാണ്. ഇത് അദ്നാന്‍ വരെയെത്തുന്നു. രണ്ടാമത്തേത്, സംശയാസ്പദമെന്നും ശരിയെന്നും അഭിപ്രായമുള്ളവയാണ്. അത്, അദ്നാന്‍ മുതല്‍ ഇബ്റാഹീം (അ) വരെയാണ്. മൂന്നാമത്തേത്, സ്വീകാര്യമല്ലാത്ത ഏറെ കാര്യങ്ങളുണ്ടെന്ന് സംശയമില്ലാത്തത്. ഇത്, ഇബ്റാഹീം(അ) മുതല്‍ ആദം വരെ എത്തുന്നത്. ഓരോന്നിന്‍റെയും വിശദീകരണം താഴെ ചേര്‍ക്കുന്നു. ഒന്നാം ഭാഗം:  (മുഹമ്മദ് മുതല്‍ അദ്നാന്‍ വരെ എത്തുന്ന പിതാക്കളുടെ പരമ്പര) മുഹമ്മദ്, അബ്ദുല്ല, അബ്ദുല്മുഗത്വലിബ് (ശൈബ), ഹാശിം (അംദ്), അബ്ദുമനാഫ് (മുഗീറ), ഖുസ്വയ്യ് (സൈദ്), കിലാബ്, മുര്റത, കഅ്ബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്ര്‍(ഇദ്ദേഹമാണ് ക്വുറൈശ് എന്ന നാമത്തില്‍ പ്രശസ്തനായത്. ഗോത്രം ഈ പേരിലാണ് അറിയപ്പെടുന്നത്), മാലിക്, നള്ര്‍, നിസാര്‍, മഅദ്, അദ്നാന്‍ .(1) രണ്ടാം ഭാഗം:  (അദ്നാന്‍ മുതല്‍ ഇബ്റാഹീം വരെയുള്ള പിതാക്കളുടെ പരമ്പര). അദ്നാന്‍, അദദ്, ഹുമൈസിഅ്, സലാമാന്‍, ഔസ്വ...