ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഭർത്താവ് മരിച്ചാൽ സ്ത്രീയുടെ ഇദ്ദ :


꧁  المعرفة الاسلام ꧂


رقم الواتس اب   

٠٠٩١٩٧٤٦٦٩٥٨٩٤
٠٠٩١٩٥٦٢٦٥٨٦٦٠

Whatsapp group no.

00919746695894 
00919562658660


ഭർത്താവു മരണപ്പെട്ടാൽ ഭാര്യ ഇദ്ദ ആചരിക്കേണ്ടത് എത്ര ദിവസമാണ്..❓

▪️ഉ: ഭർത്താവ് മരണപ്പെട്ട സ്വതന്ത്ര സ്ത്രീയുടെ ഇദ്ദകാലം നാലു മാസവും പത്തു ദിവസവുമാണ്. ഇക്കാര്യം ഖുർആൻ, സുന്നത്ത്, ഇജ്മാഉ എന്നീ പ്രമാണങ്ങൾ കൊണ്ടു സ്ഥിരപ്പെട്ടതാണ്.
  (തുഹ്ഫ: 8/250)

മടക്കിയെടുക്കാവുന്ന നിലയിൽ മൊഴി ചൊല്ലപ്പെട്ടവൾ ത്വലാഖിന്റെ ഇദ്ദ ആചരിച്ചുകൊണ്ടിരിക്കെ ഭർത്താവു മരണപ്പെട്ടാൽ അവൾക്കു വഫാതിന്റെ ഇദ്ദയുണ്ടോ..❓

▪️ഉ: അതേ, ഭർത്താവിന്റെ മരണത്തോടുകൂടി അവളുടെ ത്വലാഖിന്റെ ഇദ്ദ ഒഴിവായി. ഇനി നാലു മാസവും പത്തു ദിവസവും അവൾ വഫാതിന്റെ ഇദ്ദ ആചരിക്കണം.
  (തുഹ്ഫ: 8/251).

നാലു മാസവും പത്തു ദിവസവും ഇദ്ദ ആചരിക്കൽ നിർബന്ധമാക്കിയതിലെ യുക്തിയെന്താണ്..❓

▪️ഉ: ഇമാം റംലി (റ) വിവരിക്കുന്നു: നാലു മാസം പൂർത്തിയാവുമ്പോൾ ഗർഭസ്ഥ ശിശുവിൽ ആത്മാവ് (റൂഹ്) ഊതപ്പെടുകയും അതു ഇളകുകയും ചെയ്യും. പത്തു ദിവസം കൂടി പരിഗണിക്കുന്നത് ഇളക്കം കൂടുതൽ അനുഭവപ്പെടുവാനാണ്.
  (നിഹായ: 7/145).

പ്രായക്കുറവുകൊണ്ടോ മറ്റോ ഭാര്യയുമായി ബന്ധത്തിലേർപ്പെടാൻ സാധിക്കുംമുമ്പ് ഭർത്താവ് മരണപ്പെട്ടാൽ ഭാര്യ ഇദ്ദയിലിരിക്കണോ..❓

▪️ഉ: അതേ, അവളും നാലു മാസവും പത്തു ദിവസവും ഇദ്ദ ആചരിക്കണം. നികാഹു കഴിഞ്ഞ ഉടനെത്തന്നെ ഭർത്താവ് മരിച്ചാലും പ്രസ്തുത കാലം അവൾ ഇദ്ദ ആചരിക്കണം. ഇവളുടെ ഇദ്ദയിലുള്ള യുക്തി നമുക്കറിയില്ല. ഇതു യുക്തിചിന്തയ്ക്കതീതമാണ്. അതിനാണ് തഅബ്ബുദ് എന്നു പറയുക.
  (തുഹ്ഫ: 8/229).

നാലു മാസവും പത്തു ദിവസവും പരിഗണിക്കുന്നത് ചാന്ദ്രിക കണക്കനുസരിച്ചാണോ..❓

▪️ഉ: അതേ, മാസത്തിന്റെ ആരംഭവും ഭർത്താവിന്റെ മരണവും ഒരുമിച്ചു സംഭവിച്ചാൽ നാലു ചന്ദ്രമാസമാണു ഇദ്ദയുടെ കാലമായി പരിഗണിക്കുക. കൂടെ പത്തു ദിവസവും. മാസത്തിന്റെ ഇടയിലാണ് ഭർത്താവ് മരിച്ചതെങ്കിൽ പ്രസ്തുത മാസത്തിൽ തന്നെ പത്തു ദിവസത്തേക്കാൾ കൂടുതൽ ദിവസമുണ്ടെങ്കിൽ ആ ദിവസങ്ങളിലും ശേഷമുള്ള മൂന്നു ചന്ദ്രമാസങ്ങളിലും പിന്നീട് തൊട്ടടുത്ത മാസത്തിൽ നിന്ന് നാലു മാസവും പത്തു ദിവസവും പൂർത്തിയാവാനാവശ്യമായ ദിവസങ്ങളിലും ഇദ്ദ ആചരിക്കണം. ഭർത്താവ് മരണപ്പെട്ട മാസത്തിൽ നിന്നു പത്തു ദിവസം മാത്രമാണ് അവശേഷിക്കുന്നതെങ്കിൽ പ്രസ്തുത പത്തു ദിവസവും ശേഷം നാലു ചന്ദ്രമാസവും ഇദ്ദ ആചരിക്കണം.
  (തുഹ്ഫ: 8/25, നിഹായ: 7/146)

മരണവാർത്ത ഭാര്യ അറിഞ്ഞില്ലെങ്കിലോ..❓

▪️ഉ: ഭർതൃവിയോഗം മുതൽ ഇദ്ദയുടെ സമയമായി. മരണവാർത്ത ഭാര്യ അറിഞ്ഞാലും ഇല്ലെങ്കിലും ഒരുപോലെത്തന്നെയാണ്.
  (തുഹ്ഫ: 8/253)

വിദേശത്തുള്ള ഭർത്താവ് മരണപ്പെട്ടു. രണ്ടു മാസം കഴിഞ്ഞിട്ടാണ് ഭാര്യ അറിഞ്ഞതെങ്കിലോ..❓

▪️ഉ: അവളറിയാതെത്തന്നെ അവളുടെ ഇദ്ദയുടെ കാലയളവിൽ നിന്നു രണ്ടു മാസം കഴിഞ്ഞു. ഇദ്ദയുടെ കാലാവധി കഴിഞ്ഞ ശേഷമാണ് മരണവാർത്ത അറിഞ്ഞതെങ്കിൽ ഇദ്ദ അവസാനിച്ചു. ഇനി വീണ്ടും ഇദ്ദ ആചരിക്കേണ്ടതില്ല.
  (തുഹ്ഫ: 8/253)

ഭർത്താവിന്റെ മരണ സമയം ഭാര്യ ഗർഭിണിയാണെങ്കിലോ..❓

▪️ഉ: ഗർഭത്തിന്റെ ഉത്തരവാദിത്വം ഭർത്താവിലേക്കു ചേർക്കാൻ സൗകര്യപ്പെടുക, ഗർഭസ്ഥ ശിശു പൂർണമായി പുറപ്പെടുക എന്നീ രണ്ടു നിബന്ധനകൾ ഒരുമിച്ചു കൂടിയാൽ പ്രസവത്തോടെ അവളുടെ ഇദ്ദ അവസാനിക്കും. അപ്പോൾ ഭർത്താവ് മരിച്ച ഉടനെത്തന്നെ ഭാര്യ പ്രസവിച്ചാൽ അവളുടെ ഇദ്ദ കഴിഞ്ഞു.
  (തുഹ്ഫ: 8/252)

ഒമ്പതു വയസ്സിനു താഴെയുള്ള ഭർത്താവ് മരണപ്പെട്ട സമയം ഭാര്യ ഗർഭിണിയാണെങ്കിലോ..❓

▪️ഉ: ആ ഗർഭസ്ഥ ശിശുവിനെ പ്രസവിക്കൽകൊണ്ടല്ല അവൾ ഇദ്ദ ആചരിക്കേണ്ടത്. കാരണം, അവളുടെ ഗർഭത്തിന്റെ ഉത്തരവാദി ഭർത്താവല്ലെന്നുറപ്പാണ്. മൂന്നു മാസമാണവൾ ഇദ്ദ ആചരിക്കേണ്ടത്.
  (തുഹ്ഫ: 8/252)

പ്രസവത്തിൽ ഇരട്ടക്കുട്ടികളാണെങ്കിൽ രണ്ടിനെയും പ്രസവിച്ച ശേഷമാണോ ഇദ്ദ അവസാനിക്കുക..❓

▪️ഉ: അതേ, ഒരു പ്രസവം കഴിഞ്ഞു ആറു മാസത്തിനകം വീണ്ടും ഒരു സ്ത്രീ പ്രസവിച്ചാൽ ആ രണ്ടു പ്രസവത്തിലേയും കുട്ടികൾ ഒരേ ഗർഭത്തിലുള്ള ഇരട്ടക്കുട്ടികളായിട്ടാണു പരിഗണിക്കുക.
  (തുഹ്ഫ: 8/239,240)

പ്രസവം കഴിഞ്ഞ ഉടനെയാണു ഭർത്താവ് മരണപ്പെട്ടതെങ്കിലോ..❓

▪️ഉ: എങ്കിൽ നാലു മാസവും പത്തു ദിവസവും ഇദ്ദ ആചരിക്കണം. അതേ സമയം ഗർഭസ്ഥ ശിശുവിന്റെ അവയവങ്ങളിൽ ചിലതു പുറത്തു വന്നതിനു ശേഷവും കുട്ടി പൂർണമായി പുറപ്പെടുംമുമ്പുമാണ് ഭർത്താവ് മരണപ്പെട്ടതെങ്കിൽ പ്രസവം പൂർണമാവലോടുകൂടി അവളുടെ ഇദ്ദ അവസാനിച്ചു.
  (തുഹ്ഫ: 8/240)

ഭർതൃവിയോഗം മൂലം ജാഹിലിയ്യാ യുഗത്തിൽ ഇദ്ദയുണ്ടായിരുന്നോ..❓

▪️ഉ: അതേ, പക്ഷേ, ഇസ്‌ലാമിക ഇദ്ദപോലെ ലളിതമായിരുന്നില്ല അത്. അക്കാലത്തെ ഇദ്ദയെക്കുറിച്ച് പണ്ഡിതർ രേഖപ്പെടുത്തുന്നത് കാണുക: ഭർത്താവ് മരിച്ചവൾ ഇടുങ്ങിയ ഒരു റൂമിൽ പ്രവേശിക്കും. ഏറ്റവും മോശപ്പെട്ട വസ്ത്രം ധരിക്കും, സുഗന്ധമോ അലങ്കാരമുള്ളവയോ അതിൽ സ്പർശിക്കില്ല. ഇങ്ങനെ ഒരു വർഷം കഴിഞ്ഞശേഷം കഴുത, ആട് എന്നീ മൃഗങ്ങളോ പറവകളോ അവളുടെ നഗ്നത സ്പർശിച്ച് ഇദ്ദ അവസാനിപ്പിക്കും. പിന്നീട് ആ റൂമിൽ നിന്നു പുറത്തുവരുമ്പോൾ അവൾക്കു ഉണങ്ങിയ കാഷ്ടക്കഷ്ണം നൽകപ്പെടും. അതവൾ തല ചുറ്റിയെറിയും, അങ്ങനെ ഇദ്ദ തീർക്കും.
  (മിർഖാത്ത്‌: 2/513)

ഇദ്ദ ആചരിക്കുന്നതിന്റെ വിധിയെന്ത്..❓

▪️ഉ: നിർബന്ധം.
  (തുഹ്ഫ: 8/255)

ഭർത്താവിന്റെ മരണമൂലമുള്ള ഇദ്ദ നാല്പതു ദിവസമാണെന്നു കേൾക്കുന്നതിനു വല്ല അടിസ്ഥാനവുമുണ്ടോ..❓

▪️ഉ: യാതൊരു അടിസ്ഥാനവുമില്ല. ഭർത്താവ് മരണപ്പെട്ട സ്വതന്ത്ര സ്ത്രീയുടെ ഇദ്ദകാലം നാലു മാസവും പത്തു ദിവസവുമാണെന്നു വിശുദ്ധ ഖുർആനും സുന്നത്തും വ്യക്തമാക്കിയതാണ്. ഇജ്മാഉള്ള വിഷയമാണിത്. അതുകൊണ്ടുതന്നെ ഇതിൽ അഭിപ്രായ ഭിന്നതയുണ്ടാവില്ല.
  (തുഹ്ഫ: 8/256)

ഭാര്യയും ഭർത്താവും ഹജ്ജിനു പുറപ്പെട്ടു. വഴിക്കുവെച്ച് ഭർത്താവ് മരണപ്പെട്ടാലോ..❓

▪️ഉ: അവൾ ഇഹ്റാമിൽ പ്രവേശിച്ചവളോ ആ വർഷം തന്നെ ഹജ്ജ് ചെയ്യാൻ നേർച്ചയാക്കിയവളോ അല്ലെങ്കിൽ ഹജ്ജിനു പോകാവതല്ല.
  (തുഹ്ഫ: 8/264,265)

ഭർത്താവിന്റെ അനുവാദത്തോടുകൂടി ഭർത്താവൊന്നിച്ചല്ലാതെ ഭാര്യ ഹജ്ജിനു പുറപ്പെട്ടു വഴിയിൽ വെച്ചു ഭർത്താവിന്റെ മരണവാർത്തയറിഞ്ഞാലോ..❓

▪️ഉ: അവൾ വീട്ടിലേക്കു മടങ്ങുകയോ ഹജ്ജിനു പോവുകയോ ഇഷ്ടം പോലെ ചെയ്യാം. ഹജ്ജിനു പോകുന്നവൾ ഹജ്ജ് കഴിഞ്ഞ ശേഷം ഇദ്ദയിൽ നിന്നു അവശേഷിക്കുന്ന ദിവസങ്ങളിൽ ഇദ്ദ ആചരിക്കണം.
  (തുഹ്ഫ: 8/264,265)

ഒരു സ്ത്രീ ഹജ്ജിനു പണമടച്ചു. ടിക്കറ്റ് ശരിയാവുകയും ചെയ്തു. പക്ഷേ, യാത്രയ്ക്കു മുമ്പ് ഭർത്താവ് മരണപ്പെട്ടു. എങ്കിലെന്തു ചെയ്യും..❓

▪️ഉ: അവൾ ഹജ്ജിനു പോകാവതല്ല. ഇദ്ദ ആചരിക്കൽ നിർബന്ധമാണ്.
  (തുഹ്ഫ: 8/264)

വഫാത്തിന്റെ ഇദ്ദ ഭാര്യ ഏതു വീട്ടിൽ വെച്ചാചരിക്കണം..❓

▪️ഉ: ഭർത്താവിന്റെ മരണവേളയിൽ അവൾ താമസിക്കുന്ന വീട്ടിൽ. അനിവാര്യമായ കാരണങ്ങൾക്കു വേണ്ടിയല്ലാതെ മാറി താമസിക്കരുത്. ഭർത്താവിന്റെ സമ്മതത്തോടെ നാട്ടിലുള്ള മറ്റൊരു വീട്ടിലേക്ക് ഭാര്യ പുറപ്പെട്ടു. അവിടെയെത്തുംമുമ്പോ എത്തിയ ശേഷമോ ഭർത്താവ് മരണപ്പെട്ടാൽ രണ്ടാമത്തെ വീട്ടിലാണവൾ ഇദ്ദ ആചരിക്കേണ്ടത്. ഭർത്താവിന്റെ സമ്മതമില്ലാതെയാണു മറ്റൊരു വീട്ടിലേക്കു പുറപ്പെട്ടതെങ്കിൽ അവിടെ ഇദ്ദ ആചരിക്കാൻ പാടില്ല. മറിച്ചു ഭർത്താവ് താമസിച്ച വീട്ടിൽ ഇദ്ദ ആചരിക്കണം.
  (തുഹ്ഫ: 8/261)

അനിവാര്യ കാരണങ്ങളുണ്ടെങ്കിൽ വീടുമാറിത്താമസിക്കാമെന്നു പറഞ്ഞുവല്ലോ. ആ കാരണങ്ങൾ ഏവ..❓

▪️ഉ: വീട് പൊളിഞ്ഞുവീഴുക, അഗ്നിക്കിരയാവുക, വീട്ടിൽ കവർച്ച നടത്തുക, അയൽക്കാരുടെ അക്രമം ഉണ്ടാവുക തുടങ്ങിയവയാൽ സ്വയം ശരീരത്തിനോ കുട്ടിക്കോ സമ്പത്തിനോ വല്ല അപകടവും സംഭവിക്കുമെന്ന് ഇദ്ദ ആചരിക്കുന്നവൾക്കു ഭയമുണ്ടായാൽ വീടു മാറിത്താമസിക്കൽ അനുവദനീയമാകുന്നതിനു അനിവാര്യമാകുന്ന കാരണങ്ങളാണ്.
  (തുഹ്ഫ: 8/262)

വഫാത്തിന്റെ ഇദ്ദവേളയിൽ അയൽവാസിയുടെ വീട്ടിലേക്ക് പോകാമോ..❓

▪️ഉ: സ്വന്തം ശരീരത്തിനു നാശം സംഭവിക്കില്ലെന്നുറപ്പുള്ളവൾ നൂൽനൂൽക്കാനും സംസാരിക്കാനും മറ്റും തന്റെ വീടിന്റെ ചാരത്തു താമസിക്കുന്ന അയൽവാസിയുടെ വീട്ടിലേക്ക് രാത്രി സമയത്ത് പോകൽ അനുവദനീയമാണ്. എങ്കിലും സാധാരണയിൽ കൂടുതൽ സമയമെടുക്കാൻ പാടില്ല. മാത്രമല്ല, നേരംപോക്കിനും വർത്തമാനം പറഞ്ഞിരിക്കാനും താമസിക്കുന്ന വീട്ടിൽ ആളില്ലാതിരിക്കുമ്പോഴാണിത്. അവൾ മടങ്ങിവന്നു സ്ഥിരം താമസിക്കുന്ന വീട്ടിൽ തന്നെ അന്തിയുറങ്ങൽ നിർബന്ധമാണ്.
  (തുഹ്ഫ: 8/262)

വഫാത്തിന്റെ ഇദ്ദ ദുഃഖാചരണമാണോ? ആണെങ്കിൽ ഇസ്ലാമിൽ ദുഃഖാചരണമുണ്ടോ..❓

▪️ഉ: ദുഃഖാചരണം തന്നെ. നബി ﷺ പറഞ്ഞു: മരിച്ചവരുടെ പേരിൽ മൂന്നു ദിവസത്തിലധികം ചടഞ്ഞിരിക്കൽ അല്ലാഹുﷻവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരാൾക്കും അനുവദനീയമല്ല. ഭർത്താവിന്റെ പേരിലൊഴികെ. അയാൾക്കു വേണ്ടി നാലു മാസവും പത്തു ദിവസവും ഇദ്ദ ആചരിക്കൽ നിർബന്ധമാണ് (ബുഖാരി, മുസ്‌ലിം, തുഹ്ഫ: 8/255). ഈ ഹദീസിൽ നിന്നു ഭാര്യക്കു ദുഃഖാചരണമാവാമെന്നും മറ്റുള്ളവർക്കു പാടില്ലെന്നു വ്യക്തമായല്ലോ.

ഇദ്ദക്കാലത്ത് അന്യപുരുഷനെ കാണുന്നതിന്റെ വിധി..❓

▪️ഉ: ഇദ്ദയല്ലാത്ത കാലത്തു കാണുന്ന വിധി തന്നെ.

അമുസ്‌ലിം സ്ത്രീയെ കാണലോ..❓

▪️ഉ: ഇദ്ദയിലല്ലാത്ത വേളയിൽ മുസ്‌ലിം സ്ത്രീയിൽ നിന്നു അമുസ്‌ലിം സ്ത്രീ കാണൽ അനുവദിക്കപ്പെട്ട ഭാഗങ്ങൾ ഇദ്ദയുടെ വേളയിലും കാണൽ അനുവദനീയമാണ്. സാധാരണ ജോലി സമയത്ത് വെളിവാക്കുന്ന ഭാഗങ്ങളാണവ.
  (തുഹ്ഫ: 7/200)

വഫാത്തിന്റെ ഇദ്ദയിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതെന്ത്..❓

▪️ഉ: ഇഹ്ദാദ് (ചടഞ്ഞു കഴിയൽ) നിർബന്ധമാണ്. അവൾ ഗർഭിണിയാണെങ്കിലും അല്ലെങ്കിലും പ്രായം തികഞ്ഞവളാണെങ്കിലും അല്ലെങ്കിലും ഇഹ്ദാദ് നിർബന്ധമാണ്.
  (തുഹ്ഫ: 8/254)

ഇഹ്ദാദ് നിയമമാക്കിയതിലെ യുക്തിയെന്ത്..❓

▪️ഉ: ചടഞ്ഞു ജീവിക്കുമ്പോൾ അന്യപുരുഷർക്കു അവളിൽ അറപ്പു തോന്നും എന്നതാണ് യുക്തി.
  (ശർവാനി: 8/254)


ഭർതൃവിയോഗം മൂലം ഇദ്ദ ആചരിക്കുമ്പോൾ ഇഹ്ദാദ് നിർബന്ധമാണെന്നു പറഞ്ഞുവല്ലോ. ഇതിന്റെ രൂപമെങ്ങനെ..❓

▪️ഉ: അലങ്കാരത്തിനു വേണ്ടിയുള്ള വസ്ത്രങ്ങൾ ധരിക്കാതിരിക്കുക, സുഗന്ധ ദ്രവ്യങ്ങൾ പൂർണമായും ഉപേക്ഷിക്കുക, സ്വർണം, വെള്ളി, മുത്ത്, മാണിക്യം, ചെമ്പ് പോലെയുള്ള ലോഹങ്ങൾ കൊണ്ടും കല്ലുകൾ കൊണ്ടുമുള്ള ആഭരണങ്ങൾ പകലിൽ തീരെ അണിയാതിരിക്കുക, കണ്ണുരോഗങ്ങൾ പോലുള്ള കാരണങ്ങൾക്കു വേണ്ടിയല്ലാതെ സുറുമ എഴുതാതിരിക്കുക, തല മുടിയിൽ എണ്ണ പൂശാതിരിക്കുക, മൈലാഞ്ചി അണിയാതിരിക്കുക എന്നിങ്ങനെയുള്ള ചിട്ടകൾ ആചരിക്കുകയെന്നതാണ് ഇഹ്ദാദ്.
  (തുഹ്ഫ: 8/256,257, നിഹായ: 7/149)

വിരിപ്പ്, കവാടത്തിൽ തൂക്കിയിടുന്ന വസ്ത്രം എന്നിവ അലങ്കാരത്തിനു വേണ്ടിയുള്ള വസ്ത്രമാവാമോ..❓

▪️ഉ: അതേ, അതിനു വിരോധമില്ല. കാരണം ചടഞ്ഞു കഴിയൽ ധരിച്ചുകൊണ്ടിരിക്കുന്ന വസ്ത്രത്തിൽ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ.
  (തുഹ്ഫ: 8/...)

വെള്ള വസ്ത്രം തന്നെ ധരിക്കണമെന്നുണ്ടോ..❓

▪️ഉ: അങ്ങനെയില്ല, തീരെ ഭംഗിയില്ലാത്ത കളർ വസ്ത്രവും ധരിക്കാവുന്നതാണ്.
  (ഇംദാദ്, തുഹ്ഫ: 8/256)

R . A . M          
ചങ്ങല           
ചാല            
കണ്ണൂര്‍ ✍🏻



നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ 
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894 
00919562658660

വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . 
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍. 

 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ

  ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ. PDF ആവശ്യമുളളവർ ഇതിൽ തൊടുക. നമുക്കൊരു കുഞ്ഞ് പിറന്നാൽ ചെയ്യേണ്ട കർമ്മങ്ങളുടെ സമഗ്ര പഠനമാണിത്. 101 മസ്അലകളിലായി നമുക്കിത് വായിക്കാം. 1.ബാങ്കും ഇഖാമത്തും കൊടുക്കൽ ഒരു കുട്ടി പിറന്നാല്‍ ആദ്യമായി ചെയ്യേണ്ടത് വലതുചെവിയില്‍ വാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കലാണ്. അബൂറാഫിഇല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘ഫാത്വിമ(റ) പ്രസവിച്ച സമയത്ത് ഹസന്‍(റ)വിന്റെ ചെവിയില്‍ നബി(സ്വ) വാങ്ക് കൊടുക്കുന്നത് ഞാന്‍ കണ്ടു’ (തിര്‍മുദി 4/97). 2.ബാങ്കും ഇഖാമത്തും പിശാചിനെ തടയുന്നു.  ‘നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് ഒരു  കുട്ടി ജനിക്കുകയും അവന്റെ വലതുചെവിയില്‍ ബാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കുകയും ചെയ്താല്‍ ഉമ്മുസ്വിബ്‌യാന്‍ എന്ന പിശാചിന്റെ ഉപദ്രവം ആ കുട്ടിക്ക് ഏല്‍ക്കുകയില്ല’ (ബൈഹഖി, ശുഅ്ബുല്‍ ഈമാന്‍ 6/390). 3⭕സ്ത്രീകൾക്കും ആവാം ‘ഈ വാങ്കും ഇഖാമത്തും സ്ത്രീ കൊടുത്താലും മതി. കാരണം, തബര്‍റുകിന് വേണ്ടി ദിക്ര്‍ ചൊല്ലുക എന്നതാണിതുകൊണ്ടുള്ള ലക്ഷ്യം’ (ശര്‍വാനി 9/376).  4⭕ബാങ്ക്-ഇഖാമത്തിലെ രഹസ്യങ്ങൾ വാങ്ക് നിയമമാക്കിയതിനു പിന്നിലെ ചില രഹസ്യങ്ങള്‍ പണ്ഡിതന്മാര്‍ വ...

അത്ഭുതങ്ങൾ നിറഞ്ഞ സ്വലാത്ത് “സ്വലാത്തുൽ ഫാത്തിഹ് ”

꧁  المعرفة الاسلام ꧂ رقم الواتس اب    ٠٠٩١٩٧٤٦٦٩٥٨٩٤ ٠٠٩١٩٥٦٢٦٥٨٦٦٠ Whatsapp group no. 00919746695894  00919562658660 اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩ സ്വലാത്തുൽ ഫാത്തിഹ്   എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്വലാത്തിന്‌ എണ്ണിയാല്‍ ഒടുങ്ങാത്ത ധാരാളം മഹത്വങ്ങള്‍ ഉണ്ട്‌. ഈ സ്വലാത്ത്‌ ആരെങ്കിലും ജീവിതത്തില്‍ ഒരു തവണ ചൊല്ലിയാല്‍ അവന്‍ നരകത്തില്‍ കടക്കുകയില്ല മാത്രമല്ല ഈ സ്വലാത്ത്‌ ഒരു തവണ ചൊല്ലിയാല്‍ 6 ലക്ഷം സ്വലാത്തിന്റെ പതിഫലം ലഭിക്കുന്നതാണ്‌ എന്ന്‌ അഹമമദ്സ്റ്റാവി (റ) റിപ്പോര്‍ട്ട്‌ ചെയ്തതായി യുസുഫുന്നബഹാനി _ അവിടുത്തെ “അഫ്ളലുസ്വലാത്ത്‌” എന്ന ഗ്രന്ഥത്തിന്റെ 143-ഠം പേജില്‍ പറയുന്നു. നാല്‍പ്പത്‌ ദിവസം തുടര്‍ച്ചയായി ഈ സ്വലാത്ത്‌ ചൊല്ലിയാല്‍ അവന്റെ തൗബ അല്ലാഹു സ്വീകരിച്ച്‌ എല്ലാ പാപങ്ങളും പൊറുത്ത്‌ കൊടുക്കും.ആരെങ്കിലും വ്യാഴാഴ്ച രാവോ, വെള്ളിയാഴ്ച രാവോ, തിങ്കളാഴ്ച രാവോ 4 റക്അത്ത്‌ നിസ്‌ കര...

ഖലീഫ ഉമർ (റ) ചരിത്രം

സത്യം കണ്ടെത്തി  ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ  മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ചരിത്രത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന മഹാവ്യക്തിത്വം കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി അഭിമാനത്തോടും അതിശയത്തോടും കൂടി പറയുന്ന പേരാണത് എത്ര പുകഴ്ത്തിപ്പറഞ്ഞാലും ആഗ്രഹം തീരില്ല എത്ര വർണ്ണിച്ചെഴുതിയാലും മതിവരില്ല ശ്രോതാക്കൾക്കാട്ടെ കേൾക്കാനുള്ള ദാഹവും തീരില്ല ഉമറുൽ ഫാറൂഖ് (റ) വിന്റെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് കേട്ട് അന്നത്തെ ലോകം കോരിത്തരിച്ചുപോയി ഇന്നും ആ ഭരണ മഹത്വങ്ങൾ കേൾക്കുമ്പോൾ ലോകം കോരിത്തരിച്ചു പോവുന്നു അറേബ്യയിലെ പ്രസിദ്ധമായൊരു ഗോത്രമാണ് 'ബനൂഅദിയ്യ് ' ഖുറൈശി ഗോത്രത്തിന്റെ ഒരു ശാഖയാണിത് മക്കായുടെ ഭരണത്തിൽ അദിയ്യ് ഗോത്രത്തിന്നും ചില അവകാശങ്ങൾ ഉണ്ടായിരുന്നു അദിയ്യ് ഗോത്രത്തിന്റെ നേതാവാണ് നുഫൈൽ ചെറുപ്പക്കാരനായ നുഫൈൽ കച്ചവടത്തിനും പോരാട്ടത്തിനും മികച്ചു നിന്നു നുഫൈൽ സുന്ദരിയായ ജൈദാഇനെ വിവാഹം ചെയ്തു ജൈദാഅ് ഭർത്താവിനെ നന്നായി സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തു ഇവർക്കു ജനിച്ച പുത്രനാണ് ഖത്താബ് ഗോത്രക്കാരുടെ ഓമനയായി വളർന്നുവന്ന വീരപുത്രൻ ഖത്താബ് വളർന്നു വലുതായി ...

യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല

  യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയമെന്ന വിശേഷണം ലഭിച്ച അധ്യായമാണ് സൂറത്തുയാസീന്‍. വിശുദ്ധ ഖുര്‍ആനിലെ 36-ാം സൂറത്താണിത്. 83 ആയത്തുകള്‍ യാസീനിലുണ്ട്. സൂറത്തുയാസീന്‍ അറിയാത്തവര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടാവില്ല. ഈ സൂറത്ത് മന:പാഠമാക്കുന്നതിനു വളരെയധികം പ്രചോദനവും പ്രാധാന്യവും കല്‍പ്പിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വ്വികര്‍. കൊച്ചു പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു യാസീന്‍ സൂറത്ത് മതപാഠ ശാലകളില്‍ പഠിപ്പിക്കപ്പെടുന്നു. മുസ്‌ലിം ഉമ്മത്തിന്റെ മിക്ക ചടങ്ങുകളിലും യാസീന്‍ പാരായണം കടന്നുവരാറുണ്ട്. മരിച്ച വീടുകളിലും ഖബറിടങ്ങളിലും മഹാന്മാരുടെ മസാറുകളിലും ഇത് പാരായണം ചെയ്യപ്പെടുന്നു. ഇന്നും മിക്ക മുസ്‌ലിമിന്റെയും പ്രഭാത പ്രദോഷങ്ങള്‍ സമാരംഭിക്കുന്നത് സൂറത്തുയാസീന്‍ കൊണ്ടു തന്നെയായിരിക്കും. മുസ്‌ലിം ഉമ്മത്തിനു യാസീന്‍ സൂറത്തിനോടുള്ള അദമ്യമമായ ആഭിമുഖ്യം തന്നെ ഈ സൂറത്തിന്റെ മഹാത്മ്യത്തെ വെളിപ്പെടുത്തുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയം മഅ്ഖലുബ്‌നു യസാര്‍(റ) വില്‍ നിന്ന് ഉദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു: സൂറത്തുയാസീന്‍ ഖുര്‍ആനിന്റെ ...

ഖിയാമത്ത് നാളിന്റെ ചില അടയാളങ്ങൾ

  ഈമാൻ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും നബി(സ)ക്കു വിവരിച്ചുകൊടുത്ത ജിബ്‌രീൽ(അ) മിനോട് അന്ത്യദിനത്തെക്കുറിച്ച് നബി(സ) ചോദിച്ചപ്പോൾ 'ചോദിച്ചവരേക്കാൾ കൂടുതൽ വിവരം അതേപ്പറ്റി ചോദിക്കപ്പെട്ടവനില്ല' എന്നാണു അദ്ദേഹം മറുപടി നൽകിയത്. തുടർന്നു അതിന്റെ അടയാളങ്ങൾ വിവരിക്കാൻ പറഞ്ഞപ്പോൾ പ്രധാനമായ രണ്ട അടയാളങ്ങൾ അദ്ദേഹം വിവരിക്കുകയുണ്ടായി. 💥 അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കുക. ഇതിനു പണ്ഡിതന്മാർ പല വിശദീകരണവും നൽകിയിട്ടുണ്ട്. അതിൽ പ്രബലമായതിതാണ്. യജമാനത്തികൾ അടിമകളോട് എപ്രകാരം പെരുമാറുമോ അപ്രകാരം മക്കൾ മാതാവിനോട് പെരുമാറുകയും അവരെക്കൊണ്ട് വേലകൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ്. (ശർഹുമുസ്ലിം) ✅ വളരെ താഴെക്കിടയിലുള്ള ആളുകൾ ഏറ്റവും ഉയർന്ന മണിമന്ദിരങ്ങൾ സ്ഥാപിക്കും. ✅വിജ്ഞാനം ഉയർത്തപ്പെടുക. ✅ അജ്ഞത വർദ്ദിപ്പിക്കുക. ✅ വ്യഭിചാരം വർദ്ദിപ്പിക്കുക. ✅ മദ്യപാനം വർദ്ദിപ്പിക്കുക ✅ 50 സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന തോതിൽ പുരുഷന്മാർ കുറയുകയും സ്ത്രീകൾ വർദ്ദിക്കുകയും ചെയ്യുക. ✅ തുർക്കികളോടുള്ള യുദ്ദം. നബി(സ) പറയുന്നു  إن من أشراط الساعة أن تقاتلوا قوما ينتعلون نعال الشعر، وإن من أشراط الساعة...

നബിദിനം.. ചില സംശയങ്ങളും മറുപടിയും

നബിദിനം.. ചില സംശയങ്ങളും മറുപടിയും നബിദിനം  *❓1. എന്താണ് നബിദിനം...?* ഉ:✅ മൌലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനിച്ച സ്ഥലം, ജനിച്ച സമയം എന്നിങ്ങനെയാണ്. സാങ്കേതികാര്‍ത്ഥം ഇപ്രകാരം: ആളുകള് ഒരുമിച്ച് കൂടുകയും ഖുർആൻ പാരായണം നടത്തുക, നബി (സ) യുടെ ജനന സമയത്തും അതോടനുബന്ധിച്ചും ഉണ്ടായ സംഭവങ്ങൾ അനുസ്മരിക്കുക. ദാനധർമങ്ങൾ ചെയ്യുക തുടങ്ങി നബി (സ) ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിന് “ മൌലിദ് ” എന്ന് പറയുന്നു... (അല്ഹാവി 1/252) ആധുനിക കാലഘട്ടത്തിൽ നബിദിന പരിപാടികൾക്ക്‌ കൂടുതൽ വികാസം കൈവന്നിരിക്കുന്നു. പ്രവാചകരുടെ ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങൾ, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാൻ പ്രേരിപ്പിക്കുക, നബി (സ) യെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിദുകൾ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളിൽ പങ്കെടുത്തവർക്ക് നല്ല ഭക്ഷണവും കാശും നല്കുക. തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയു...

നൂഹ് നബി(അ) ചരിത്രം

˙·٠•●♥ നൂഹ് നബി (അ) ചരിത്രം : മുഖവുര ♥●•٠·˙ മഹാനായ നൂഹ് നബി (അ)യെ കുറിച്ചു കേൾക്കുമ്പോൾ കപ്പൽ ഓർമ്മ വരും. പണ്ടേ നാം കേൾക്കുന്ന കഥയാണത്. എന്നാൽ പ്രസ്തുത പ്രവാചകനുമായി ബന്ധപ്പെട്ട് ഖുർആനിൽ എന്തെല്ലാം വിവരണങ്ങളാണുള്ളത്...  പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതാണോ ഈ കപ്പൽ. ഇതിന്റെ നിർമാണത്തിന് കാരണമാക്കിയ കാര്യമെന്ത്..? കപ്പലിലെ യാത്ര എത്ര കാലമായിരുന്നു. ആരൊക്കെയായിരുന്നു യാത്രികർ തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപരമായി തന്നെ വിവരിക്കുകയാണിവിടെ... മക്കാ ഖുറൈശികൾക്കു പോലും അജ്ഞാതമായ ഈ ചരിത്രം ഖുർആനിലൂടെ ലോകം മനസ്സിലാക്കി. നൂറ്റാണ്ടുകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുമ്പാണ് ആധുനിക ലോകം പ്രസ്തുത കപ്പലിന്റെ അവശിഷ്ടങ്ങൾ തുർക്കിയിലെ അരാരത്ത് പർവ്വതനിരകളിലെ ജൂദി പർവ്വതത്തിനു മുകളിൽ കണ്ടെത്തിയത്. ഇനിയും ഈ ചരിത്രം പഠിക്കാൻ നാമമെന്തിന് പിന്നോട്ടു പോകണം...  നൂഹ് (അ) ന്റെ മൂന്നു പുത്രന്മാരുടെ സന്താന പരമ്പരയിൽ പെട്ടവരാണ് ഇന്നത്തെ ലോകജനത. ഇന്ന് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ പൂർവ്വപിതാവാണ് നൂഹ് (അ). അദ്ദേഹത്തിന്റെ ത്യാഗവും, സഹനവും, ക്ഷമയും എക്കാലത്തെയും മനുഷ്യർക്ക് പാഠമാണ്. ലോകത്താദ്യമായി വിഗ്...

അയ്യൂബ് നബി (അ) ചരിത്രം

അയ്യൂബ് നബി (അ) ചരിത്രം.  ˙·٠•●♥ മുഖവുര ♥●•٠·˙ സൃഷ്ടാവ് അവന്റെ സൃഷ്ടികളെ പരീക്ഷണങ്ങൾക്കു വിŹധേയമാക്കുന്നു. നബി ﷺ ശത്രുക്കളാൽ പീഠിപ്പിക്കപ്പെട്ടു. ഇബ്റാഹിം നബി (അ) തീയിലെറിയപ്പെട്ടു. യഅ്ഖൂബ് നബി (അ) കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി. യൂസുഫ് നബി (അ) വർഷങ്ങളോളം ജയിലിലടക്കപ്പെട്ടു. യൂനുസ് നബി (അ) മത്സ്യ വയറ്റിലകപ്പെട്ടു. ഈസാ നബി (അ) ശത്രുക്കളാൽ പ്രയാസമനുഭവിച്ചു. ദുരാരോപണം കാരണം ആഇശ (റ) അനുഭവിച്ച പ്രയാസങ്ങൾ ദൂരികരിക്കാൻ ഖുർആൻ ഇടപെടേണ്ടിവന്നു...  ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നത് അല്ലാഹുﷻവുമായി അടുത്ത പ്രവാചകന്മാരാണെന്ന് ഹദീസ് ഗ്രന്ഥങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഈ വസ്തുത മനസിലാക്കുന്ന വിശ്വാസി ചെറിയ പ്രയാസങ്ങൾ നേരിടുമ്പോൾ എന്നെ റബ്ബ് കൈവിട്ടതാണോ എന്ന് ചോദിക്കുന്നത് നിരർത്ഥകമാണ്...  അയ്യൂബ് നബി(അ)ന്റെ ചരിത്രത്തിൽ നമുക്ക് ഒരുപാട് ഗുണപാഠങ്ങളുണ്ട്. വിശ്വാസികൾ മനസ്സിലാക്കേണ്ട ഒരു വസ്തുത, അല്ലാഹുﷻ നമ്മുടെ ആത്മാവിനെ സംസ്കരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ നാം ശാരീരിക സുഖം മാത്രമാണന്വേഷിക്കുന്നത്. നാം യാഥാർത്ഥ്യം തിരിച്ചറിയുക. ഭൗതിക ജീവിതത്തിൽ സുഖവും ദുഃഖവും നൈമിഷികം മാത്രം...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത് *ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ.* [الب...

നബിയുടെ കുടുംബം

നബിയുടെ കുടുംബം pdf ആവശ്യമുളളവർ ഇതിൽ തൊടുക. നബിയുടെ കുടുംബം നബി(സ)യുടെ വംശവും കുടുംബവും നബി തിരുമേനിയുടെ വംശപരമ്പരയ്ക്ക് മൂന്ന് ഭാഗങ്ങളുണ്ട്. ഒന്ന്, ചരിത്രകാരന്മാരും വംശപാരമ്പര്യ വിജ്ഞാനീയരും നിര്വിശവാദം അംഗികരിക്കുന്നതാണ്. ഇത് അദ്നാന്‍ വരെയെത്തുന്നു. രണ്ടാമത്തേത്, സംശയാസ്പദമെന്നും ശരിയെന്നും അഭിപ്രായമുള്ളവയാണ്. അത്, അദ്നാന്‍ മുതല്‍ ഇബ്റാഹീം (അ) വരെയാണ്. മൂന്നാമത്തേത്, സ്വീകാര്യമല്ലാത്ത ഏറെ കാര്യങ്ങളുണ്ടെന്ന് സംശയമില്ലാത്തത്. ഇത്, ഇബ്റാഹീം(അ) മുതല്‍ ആദം വരെ എത്തുന്നത്. ഓരോന്നിന്‍റെയും വിശദീകരണം താഴെ ചേര്‍ക്കുന്നു. ഒന്നാം ഭാഗം:  (മുഹമ്മദ് മുതല്‍ അദ്നാന്‍ വരെ എത്തുന്ന പിതാക്കളുടെ പരമ്പര) മുഹമ്മദ്, അബ്ദുല്ല, അബ്ദുല്മുഗത്വലിബ് (ശൈബ), ഹാശിം (അംദ്), അബ്ദുമനാഫ് (മുഗീറ), ഖുസ്വയ്യ് (സൈദ്), കിലാബ്, മുര്റത, കഅ്ബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്ര്‍(ഇദ്ദേഹമാണ് ക്വുറൈശ് എന്ന നാമത്തില്‍ പ്രശസ്തനായത്. ഗോത്രം ഈ പേരിലാണ് അറിയപ്പെടുന്നത്), മാലിക്, നള്ര്‍, നിസാര്‍, മഅദ്, അദ്നാന്‍ .(1) രണ്ടാം ഭാഗം:  (അദ്നാന്‍ മുതല്‍ ഇബ്റാഹീം വരെയുള്ള പിതാക്കളുടെ പരമ്പര). അദ്നാന്‍, അദദ്, ഹുമൈസിഅ്, സലാമാന്‍, ഔസ്വ...