ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒരു നിസ്കാരം പോലും നഷ്ടപ്പെടുത്താത്ത സുൽത്താൻ


ഒരു നിസ്കാരം പോലും നഷ്ടപ്പെടുത്താത്ത സുൽത്താൻ ഇതിൻെറ PDFകൾ ആവ്യമുളളവർ ഇതിൽ തൊടുക 


1750 നവംബർ 20, അന്നാണ് മികവിലും തികവിലും പിതാവ് ഹൈദരലിയുടെ ചുവട് പിടിച്ച് ഇംഗ്ലീഷ് സാമ്രാജ്യത്വ ശക്തികളെ ചാമ്പലാക്കാൻ ധീരതയുടെയും ചങ്കൂറ്റത്തിന്റെയും അത്യുജ്ജ്വല പ്രഭയോടെ ആ സൂര്യൻ ഉദയം ചെയ്തത്...


 പൂർവ്വ ഇന്ത്യൻ ചരിത്രത്തിൽ ടിപ്പുവിനോളം ധീരതയും രാജ്യസ്നേഹവും മതഭക്തിയും തന്ത്രജ്ഞതയും യുദ്ധപാടവവുമുള്ള ഒരു ഭരണാധികാരിയും സാമ്രാജ്യത്വശക്തികളോട് ഏറ്റുമുട്ടിയിട്ടില്ല. അവർക്ക് പകയും വിദ്വേഷവും അതിലേറെ ഭയവും അദ്ദേഹത്തേക്കാൾ മറ്റാരോടുമുണ്ടായിരുന്നില്ല...


 മരണശേഷവും അദ്ദേഹത്തെ അവർ വെറുതെ വിട്ടില്ല. ആ മഹദ് വ്യക്തിത്വത്തെ അവർ വികലമായി ചിത്രീകരിച്ചു. കള്ളക്കഥകൾ കെട്ടിച്ചമച്ച് ചരിത്രത്തിൽ തിരുകിക്കയറ്റി. ക്രൂരനും വർഗീയവാദിയുമായി അദ്ദേഹത്തെ ഭാവിതലമുറക്ക് പരിചയപ്പെടുത്തലായിരുന്നു ഉദ്ദേശം. ഒരു പരിധി വരെ അവരുടെ ശ്രമം ലക്ഷ്യം കണ്ടു. കാർമേഘങ്ങൾക്ക് നീങ്ങിപ്പോകാതെ കഴിയില്ലല്ലോ... കെട്ടുകഥകളുടെ മൂടുപടം നീക്കി ചരിത്രത്തിന്റെ സുന്ദരമുഖം ലോകം വായിച്ചെടുത്തു...


 ശക്തനായ ഭരണാധികാരിയും മികച്ച രഷ്ട്രീയ തന്ത്രജ്ഞനും ദേശസ്നേഹിയും ശരിയായ ഇസ്ലാമിക പ്രബോധകനും ധർമ്മസംസ്ഥാപകനുമായ അദ്ദേഹത്തിന്റെ വിശ്വാസവും സ്വഭാവമഹിമയും ഭയഭക്തിയും ഉത്തുംഗതയിലായിരുന്നു. അദ്ദേഹത്തെ പോലെ മതനിഷ്ഠയുള്ള ഭരണാധികൾ ചരിത്രത്തിൽ അധികമില്ലെന്ന് വേണം പറയാൻ. വാസ്തവമിതാണെന്നിരിക്കെ ആ മഹാമനീഷിയുടെ ജീവിതവഴികളിലൂടെ ഒന്നു കടന്നു പോകൽ തീർത്തും അനിവാര്യമായിരിക്കുന്നു...


 സുൽത്താൻ ഹൈദരലിയുടെയും ഫാത്തിമബീഗത്തിന്റെയും മകനായി ബാഗ്ലൂരിൽ നിന്നും 33 കി.മീ അകലെയായി ദേവൻഹള്ളിയിൽ ജനനം. തന്റെ പിതാവിന്റെ സ്മരണാർത്ഥം ഫത്ഹ് മുഹമ്മദ് എന്ന് ഹൈദരലി മകന് പേര് നൽകി. ടിപ്പു മസ്താൻ എന്ന മഹാനോടുള്ള ആദരസൂചകമായി മാതാവ് അദ്ദേഹത്തെ ടിപ്പു എന്ന് വിളിച്ചു. ആ നാമത്തിലാണ് അദ്ദേഹം വിശ്രുതനായതും ചരിത്രത്തിലിടം പിടിച്ചതും... 


 അഞ്ചു വയസ്സാകുന്നതിന് മുമ്പ് തന്നെ ഹൈദരലി ടിപ്പുവിന്റെ മതവിദ്യാഭ്യാസത്തിനുള്ള ഏർപ്പാടുകൾ ചെയ്തു. ഖുർആനും ഹദീസും കർമ്മശാസ്ത്രവും പേർഷ്യൻ അറബി ഭാഷകളും മികച്ച അധ്യാപകരിൽ നിന്നു തന്നെ അദ്ദേഹം പഠിച്ചെടുത്തു. കുതിരസവാരി, അമ്പെയ്ത്ത് തുടങ്ങിയ ആയോധനകലകളിലും വൈദഗ്ധ്യം നേടി. പത്തൊമ്പത് വയസ്സു വരെ പഠനത്തിലും പരിശീലനത്തിലുമായി കഴിഞ്ഞുകൂടി. ഇതിനിടയിൽ പിതാവിനൊപ്പം പല യുദ്ധങ്ങളിലും ടിപ്പു തന്റെ കഴിവു തെളിയിച്ചു. 


 മികച്ച വിദ്യാഭ്യാസവും ആയോധനകലകളിലെ സാമർത്ഥ്യവും ഉള്ളതിനോടൊപ്പം തികഞ്ഞ മതനിഷ്ഠയോടു കൂടി തന്നെ തന്റെ മകൻ വളർന്നു വരണമെന്ന് ഹൈദരലിക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പഠനശേഷം ടിപ്പുവിൽ നിന്നും അദ്ദേഹം ഒരു കരാർ എഴുതി വാങ്ങി. അല്ലാഹുﷻവിന്റെ ആജ്ഞക്കെതിരായി താനൊരിക്കലും പ്രവർത്തിക്കുകയില്ലെന്നും അങ്ങനെ പ്രവർത്തിച്ചാൽ തക്കതായ ശിക്ഷ തനിക്ക് നൽകാമെന്നും തുടങ്ങി ചില പ്രതിജ്ഞകൾ അതിൽ അടങ്ങിയിരുന്നു... 


24 വയസ്സായപ്പോൾ മകനെ വിവാഹം കഴിപ്പിക്കാൻ ഹൈദരലി തീരുമാനിച്ചു. അതിനായി ഇമാം സാഹിബ് ബക്ഷിയുടെ മകൾ സുൽത്താനാ ബീഗത്തെ തന്റെ മകന് വേണ്ടി കണ്ടെത്തി. എന്നാൽ ഫാത്തിമാ ബീഗം ലാലാ മിയാ ൻ ശഹീദ് ചീർക്കോളിയുടെ മകൾ റുഖിയ്യാ ബീഗം തങ്ങളുടെ മരുമകളാകണമെന്ന് കൊതിച്ചു. അവസാനം ഇരുവരുടെയും തർക്കം ഒഴിവാക്കാൻ ഒരു മണിക്കൂർ വ്യത്യാസത്തിൽ രണ്ടു പെൺകുട്ടികളെയും ടിപ്പു വരിച്ചു...


 1782 നവംബറിൽ ഹൈദരലി മാരകമായ അർബുദ രോഗത്തിനടിമയായി. ഡിസംബർ 2 ന് രാത്രി അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു. അതോടെ അധികാരം ടിപ്പുവിന്റെ മേലായി. 7 നാണ് സുൽത്താൻ ഔപചാരികമായി അധികാരമേറ്റത്...


 അധികാരാരോഹണച്ചടങ്ങിന് മുമ്പ് ഉമ്മയുടെ അടുത്തെത്തി അനുഗ്രഹം വാങ്ങി. രണ്ട് റകഅത്ത് സുന്നത്ത് നമസ്കരിച്ചു. പരിശുദ്ധ ഖുർആൻ പാരായണം ചെയ്തു കൊണ്ടാണ് പ്രഥമദർബാർ ആരംഭിച്ചത്. ഖാരിഅ് സൂറത്തുൽ ഹശ്റിലെ "ലൗ അൻസൽനാ.." എന്നു തുടങ്ങുന്ന ആയത്ത് പാരായണം ചെയ്തപ്പോൾ സുൽത്താൻ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. കൊട്ടാരമാകെ സ്തബ്ധമായി. ഒരു പണ്ഡിതൻ സുൽത്താനെ കിരീടമണിയിച്ചു...


 മതത്തിന്റെയും സമുദായത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനമന്യേ ജനക്ഷേമത്തിനായി പോരാടുമെന്നും അന്ത്യം വരെ ബ്രിട്ടീഷുകാരെ മാതൃരാജ്യത്തു നിന്നും തുരത്തുന്നതിനായി പോരാടുമെന്നും ജാതി-മതാടിസ്ഥാനത്തിലുള്ള ഭിന്നതയുടെയും ശത്രുതയുടെയും മതിലുകൾ തകർക്കുമെന്നും സുൽത്താൻ വിളംബരം നടത്തി.


 അധികാരമേറ്റ ശേഷം വിവിധഭാഗങ്ങളിൽ വെള്ളക്കാരോട് ഏറ്റുമുട്ടുന്നതിലായി സുൽത്താൻ നിരതനായി. അവരുടെ പിളർന്ന വായക്കു മുന്നിൽ പത്തി മടക്കി ഓച്ചാനിച്ചു നിന്ന രാജാക്കന്മാരിൽ നിന്ന് വ്യതിരിക്തനായി സാമ്രാജ്യത്വശക്തികളെ അടിയറവു പറയിപ്പിക്കാൻ ടിപ്പുവിനായി.


? സുൽത്താൻ ഒരു വിധം എഴുന്നേറ്റ് നിന്ന് തന്റെ ഖഡ്ഗം വീശി. അവന്റെ തോക്ക് രണ്ട് കഷണമായി. മറ്റൊരുത്തൻ ചത്തു വീണു. ഇതിനിടെ മറ്റൊരു വെടിയുണ്ട പാഞ്ഞു വന്നു. അത് സുൽത്താന്റെ ചെവിയുടെ മീതെ പതിച്ചു. ആ പുണ്യ ശരീരം ഭൂമിയിലേക്ക് പതിക്കുമ്പോൾ അധരങ്ങൾ ഇപ്രകാരം ചലിക്കുന്നുണ്ടായിരുന്നു...


 "ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ"


 പിറ്റേന്ന് അസറോടെ സുൽത്താന്റെ ഭൗതിക ശരീരം മറമാടുന്നതിനായി കൊണ്ടു വന്നു. ഖാളീ സാഹിബ് മയ്യിത്ത് നമസ്കരിച്ചു. അദ്ദേഹം തന്നെയാണ് പ്രാർത്ഥനയും നിർവഹിച്ചത്. കടുത്ത വേനലായിട്ടും ശക്തമായ ഇടിയോടെ ആകാശം മഴ ചൊരിഞ്ഞു. അപ്പോഴാണ് സുൽത്താനോടുള്ള ആദരസൂചകമായി വെള്ളപ്പട്ടാളക്കാർ ആചാര വെടിയുതിർത്തത്. അതിനേക്കാൾ ആയിരമിരട്ടി ശബ്ദമുള്ള ഇടിനാദത്തിനു മുന്നിൽ അവരുടെ വെടിയുടെ പകിട്ട് നഷ്ടപ്പെട്ടു. ആർക്ക് വേണം ആ തെമ്മാടികളുടെ ആദരവ്...


 ടിപ്പുവിന്റെ മരണശേഷം സമ്പത്ത് മുഴുവൻ ശത്രുക്കൾ കൈക്കലാക്കി. അദ്ദേഹത്തിന്റെ ബന്ധുക്കളെയെല്ലാം തടവിലാക്കി. സുൽത്താനെ ചതിച്ചവർക്ക് അല്ലാഹു ﷻ ഇഹത്തിൽ തന്നെ ശിക്ഷ നൽകി. കുഷ്ടരോഗം ബാധിച്ചാണ് അവരിലൊരാൾ മരിച്ചത്. മറ്റൊരുത്തന് ഭ്രാന്തു പിടിച്ചു. നായ്ക്കൾ പോലും ശവത്തിനടുത്തേക്ക് അടുക്കാൻ മടിക്കുന്ന തരത്തിലുള്ള അന്ത്യമായിരുന്നു മറ്റൊരാളുടെത്. 


 ചുരുക്കത്തിൽ മാതൃരാജ്യത്തിനും ആത്മാഭിമാനത്തിനും വേണ്ടി സ്വരക്തം കൊണ്ട് കവിത രചിച്ച സുൽത്താൻ നൂറു ദിവസം കുറുക്കനെപ്പോലെ ജീവിക്കുന്നതിനേക്കാൾ ഒരു ദിവസം സിംഹത്തെപ്പോലെ ജീവിക്കുന്നതാണെനിക്കിഷ്ടമെന്ന സ്വന്തം വാക്കുകൾ അന്വർത്ഥമാക്കുകയായിരുന്നു. എന്നാൽ ആ പുണ്യാത്മാവിന് ചരിത്രത്തിൽ സമർഹമായ സ്ഥാനം ലഭിച്ചിട്ടില്ലെന്നത് ഖേദകരമാണ്. കേട്ടതെല്ലാം അപ്പാടെ വിഴുങ്ങി അതേപടി കൊട്ടിഘോഷിക്കുകയും ചെയ്യുന്ന പതിവു ശൈലിയിൽ നിന്നും വിട്ടകന്ന് ലോകമെമ്പാടും സുൽത്താൻ പുനർവായനക്ക് വിധേയമാക്കപ്പെടുമ്പോൾ ആ വ്യക്തിവൈഭവത്തിന്റെ നേർചിത്രം മനസ്സിലാക്കിയെടുക്കാനും മനസ്സിലാക്കിക്കൊടുക്കാനും ഇനിയെങ്കിലും നാം തയ്യാറാകേണ്ടതുണ്ട്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ

  ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ. PDF ആവശ്യമുളളവർ ഇതിൽ തൊടുക. നമുക്കൊരു കുഞ്ഞ് പിറന്നാൽ ചെയ്യേണ്ട കർമ്മങ്ങളുടെ സമഗ്ര പഠനമാണിത്. 101 മസ്അലകളിലായി നമുക്കിത് വായിക്കാം. 1.ബാങ്കും ഇഖാമത്തും കൊടുക്കൽ ഒരു കുട്ടി പിറന്നാല്‍ ആദ്യമായി ചെയ്യേണ്ടത് വലതുചെവിയില്‍ വാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കലാണ്. അബൂറാഫിഇല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘ഫാത്വിമ(റ) പ്രസവിച്ച സമയത്ത് ഹസന്‍(റ)വിന്റെ ചെവിയില്‍ നബി(സ്വ) വാങ്ക് കൊടുക്കുന്നത് ഞാന്‍ കണ്ടു’ (തിര്‍മുദി 4/97). 2.ബാങ്കും ഇഖാമത്തും പിശാചിനെ തടയുന്നു.  ‘നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് ഒരു  കുട്ടി ജനിക്കുകയും അവന്റെ വലതുചെവിയില്‍ ബാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കുകയും ചെയ്താല്‍ ഉമ്മുസ്വിബ്‌യാന്‍ എന്ന പിശാചിന്റെ ഉപദ്രവം ആ കുട്ടിക്ക് ഏല്‍ക്കുകയില്ല’ (ബൈഹഖി, ശുഅ്ബുല്‍ ഈമാന്‍ 6/390). 3⭕സ്ത്രീകൾക്കും ആവാം ‘ഈ വാങ്കും ഇഖാമത്തും സ്ത്രീ കൊടുത്താലും മതി. കാരണം, തബര്‍റുകിന് വേണ്ടി ദിക്ര്‍ ചൊല്ലുക എന്നതാണിതുകൊണ്ടുള്ള ലക്ഷ്യം’ (ശര്‍വാനി 9/376).  4⭕ബാങ്ക്-ഇഖാമത്തിലെ രഹസ്യങ്ങൾ വാങ്ക് നിയമമാക്കിയതിനു പിന്നിലെ ചില രഹസ്യങ്ങള്‍ പണ്ഡിതന്മാര്‍ വ...

അത്ഭുതങ്ങൾ നിറഞ്ഞ സ്വലാത്ത് “സ്വലാത്തുൽ ഫാത്തിഹ് ”

꧁  المعرفة الاسلام ꧂ رقم الواتس اب    ٠٠٩١٩٧٤٦٦٩٥٨٩٤ ٠٠٩١٩٥٦٢٦٥٨٦٦٠ Whatsapp group no. 00919746695894  00919562658660 اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩ സ്വലാത്തുൽ ഫാത്തിഹ്   എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്വലാത്തിന്‌ എണ്ണിയാല്‍ ഒടുങ്ങാത്ത ധാരാളം മഹത്വങ്ങള്‍ ഉണ്ട്‌. ഈ സ്വലാത്ത്‌ ആരെങ്കിലും ജീവിതത്തില്‍ ഒരു തവണ ചൊല്ലിയാല്‍ അവന്‍ നരകത്തില്‍ കടക്കുകയില്ല മാത്രമല്ല ഈ സ്വലാത്ത്‌ ഒരു തവണ ചൊല്ലിയാല്‍ 6 ലക്ഷം സ്വലാത്തിന്റെ പതിഫലം ലഭിക്കുന്നതാണ്‌ എന്ന്‌ അഹമമദ്സ്റ്റാവി (റ) റിപ്പോര്‍ട്ട്‌ ചെയ്തതായി യുസുഫുന്നബഹാനി _ അവിടുത്തെ “അഫ്ളലുസ്വലാത്ത്‌” എന്ന ഗ്രന്ഥത്തിന്റെ 143-ഠം പേജില്‍ പറയുന്നു. നാല്‍പ്പത്‌ ദിവസം തുടര്‍ച്ചയായി ഈ സ്വലാത്ത്‌ ചൊല്ലിയാല്‍ അവന്റെ തൗബ അല്ലാഹു സ്വീകരിച്ച്‌ എല്ലാ പാപങ്ങളും പൊറുത്ത്‌ കൊടുക്കും.ആരെങ്കിലും വ്യാഴാഴ്ച രാവോ, വെള്ളിയാഴ്ച രാവോ, തിങ്കളാഴ്ച രാവോ 4 റക്അത്ത്‌ നിസ്‌ കര...

ഖലീഫ ഉമർ (റ) ചരിത്രം

സത്യം കണ്ടെത്തി  ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ  മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ചരിത്രത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന മഹാവ്യക്തിത്വം കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി അഭിമാനത്തോടും അതിശയത്തോടും കൂടി പറയുന്ന പേരാണത് എത്ര പുകഴ്ത്തിപ്പറഞ്ഞാലും ആഗ്രഹം തീരില്ല എത്ര വർണ്ണിച്ചെഴുതിയാലും മതിവരില്ല ശ്രോതാക്കൾക്കാട്ടെ കേൾക്കാനുള്ള ദാഹവും തീരില്ല ഉമറുൽ ഫാറൂഖ് (റ) വിന്റെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് കേട്ട് അന്നത്തെ ലോകം കോരിത്തരിച്ചുപോയി ഇന്നും ആ ഭരണ മഹത്വങ്ങൾ കേൾക്കുമ്പോൾ ലോകം കോരിത്തരിച്ചു പോവുന്നു അറേബ്യയിലെ പ്രസിദ്ധമായൊരു ഗോത്രമാണ് 'ബനൂഅദിയ്യ് ' ഖുറൈശി ഗോത്രത്തിന്റെ ഒരു ശാഖയാണിത് മക്കായുടെ ഭരണത്തിൽ അദിയ്യ് ഗോത്രത്തിന്നും ചില അവകാശങ്ങൾ ഉണ്ടായിരുന്നു അദിയ്യ് ഗോത്രത്തിന്റെ നേതാവാണ് നുഫൈൽ ചെറുപ്പക്കാരനായ നുഫൈൽ കച്ചവടത്തിനും പോരാട്ടത്തിനും മികച്ചു നിന്നു നുഫൈൽ സുന്ദരിയായ ജൈദാഇനെ വിവാഹം ചെയ്തു ജൈദാഅ് ഭർത്താവിനെ നന്നായി സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തു ഇവർക്കു ജനിച്ച പുത്രനാണ് ഖത്താബ് ഗോത്രക്കാരുടെ ഓമനയായി വളർന്നുവന്ന വീരപുത്രൻ ഖത്താബ് വളർന്നു വലുതായി ...

യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല

  യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയമെന്ന വിശേഷണം ലഭിച്ച അധ്യായമാണ് സൂറത്തുയാസീന്‍. വിശുദ്ധ ഖുര്‍ആനിലെ 36-ാം സൂറത്താണിത്. 83 ആയത്തുകള്‍ യാസീനിലുണ്ട്. സൂറത്തുയാസീന്‍ അറിയാത്തവര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടാവില്ല. ഈ സൂറത്ത് മന:പാഠമാക്കുന്നതിനു വളരെയധികം പ്രചോദനവും പ്രാധാന്യവും കല്‍പ്പിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വ്വികര്‍. കൊച്ചു പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു യാസീന്‍ സൂറത്ത് മതപാഠ ശാലകളില്‍ പഠിപ്പിക്കപ്പെടുന്നു. മുസ്‌ലിം ഉമ്മത്തിന്റെ മിക്ക ചടങ്ങുകളിലും യാസീന്‍ പാരായണം കടന്നുവരാറുണ്ട്. മരിച്ച വീടുകളിലും ഖബറിടങ്ങളിലും മഹാന്മാരുടെ മസാറുകളിലും ഇത് പാരായണം ചെയ്യപ്പെടുന്നു. ഇന്നും മിക്ക മുസ്‌ലിമിന്റെയും പ്രഭാത പ്രദോഷങ്ങള്‍ സമാരംഭിക്കുന്നത് സൂറത്തുയാസീന്‍ കൊണ്ടു തന്നെയായിരിക്കും. മുസ്‌ലിം ഉമ്മത്തിനു യാസീന്‍ സൂറത്തിനോടുള്ള അദമ്യമമായ ആഭിമുഖ്യം തന്നെ ഈ സൂറത്തിന്റെ മഹാത്മ്യത്തെ വെളിപ്പെടുത്തുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയം മഅ്ഖലുബ്‌നു യസാര്‍(റ) വില്‍ നിന്ന് ഉദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു: സൂറത്തുയാസീന്‍ ഖുര്‍ആനിന്റെ ...

ഖിയാമത്ത് നാളിന്റെ ചില അടയാളങ്ങൾ

  ഈമാൻ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും നബി(സ)ക്കു വിവരിച്ചുകൊടുത്ത ജിബ്‌രീൽ(അ) മിനോട് അന്ത്യദിനത്തെക്കുറിച്ച് നബി(സ) ചോദിച്ചപ്പോൾ 'ചോദിച്ചവരേക്കാൾ കൂടുതൽ വിവരം അതേപ്പറ്റി ചോദിക്കപ്പെട്ടവനില്ല' എന്നാണു അദ്ദേഹം മറുപടി നൽകിയത്. തുടർന്നു അതിന്റെ അടയാളങ്ങൾ വിവരിക്കാൻ പറഞ്ഞപ്പോൾ പ്രധാനമായ രണ്ട അടയാളങ്ങൾ അദ്ദേഹം വിവരിക്കുകയുണ്ടായി. 💥 അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കുക. ഇതിനു പണ്ഡിതന്മാർ പല വിശദീകരണവും നൽകിയിട്ടുണ്ട്. അതിൽ പ്രബലമായതിതാണ്. യജമാനത്തികൾ അടിമകളോട് എപ്രകാരം പെരുമാറുമോ അപ്രകാരം മക്കൾ മാതാവിനോട് പെരുമാറുകയും അവരെക്കൊണ്ട് വേലകൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ്. (ശർഹുമുസ്ലിം) ✅ വളരെ താഴെക്കിടയിലുള്ള ആളുകൾ ഏറ്റവും ഉയർന്ന മണിമന്ദിരങ്ങൾ സ്ഥാപിക്കും. ✅വിജ്ഞാനം ഉയർത്തപ്പെടുക. ✅ അജ്ഞത വർദ്ദിപ്പിക്കുക. ✅ വ്യഭിചാരം വർദ്ദിപ്പിക്കുക. ✅ മദ്യപാനം വർദ്ദിപ്പിക്കുക ✅ 50 സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന തോതിൽ പുരുഷന്മാർ കുറയുകയും സ്ത്രീകൾ വർദ്ദിക്കുകയും ചെയ്യുക. ✅ തുർക്കികളോടുള്ള യുദ്ദം. നബി(സ) പറയുന്നു  إن من أشراط الساعة أن تقاتلوا قوما ينتعلون نعال الشعر، وإن من أشراط الساعة...

നബിദിനം.. ചില സംശയങ്ങളും മറുപടിയും

നബിദിനം.. ചില സംശയങ്ങളും മറുപടിയും നബിദിനം  *❓1. എന്താണ് നബിദിനം...?* ഉ:✅ മൌലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനിച്ച സ്ഥലം, ജനിച്ച സമയം എന്നിങ്ങനെയാണ്. സാങ്കേതികാര്‍ത്ഥം ഇപ്രകാരം: ആളുകള് ഒരുമിച്ച് കൂടുകയും ഖുർആൻ പാരായണം നടത്തുക, നബി (സ) യുടെ ജനന സമയത്തും അതോടനുബന്ധിച്ചും ഉണ്ടായ സംഭവങ്ങൾ അനുസ്മരിക്കുക. ദാനധർമങ്ങൾ ചെയ്യുക തുടങ്ങി നബി (സ) ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിന് “ മൌലിദ് ” എന്ന് പറയുന്നു... (അല്ഹാവി 1/252) ആധുനിക കാലഘട്ടത്തിൽ നബിദിന പരിപാടികൾക്ക്‌ കൂടുതൽ വികാസം കൈവന്നിരിക്കുന്നു. പ്രവാചകരുടെ ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങൾ, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാൻ പ്രേരിപ്പിക്കുക, നബി (സ) യെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിദുകൾ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളിൽ പങ്കെടുത്തവർക്ക് നല്ല ഭക്ഷണവും കാശും നല്കുക. തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയു...

നൂഹ് നബി(അ) ചരിത്രം

˙·٠•●♥ നൂഹ് നബി (അ) ചരിത്രം : മുഖവുര ♥●•٠·˙ മഹാനായ നൂഹ് നബി (അ)യെ കുറിച്ചു കേൾക്കുമ്പോൾ കപ്പൽ ഓർമ്മ വരും. പണ്ടേ നാം കേൾക്കുന്ന കഥയാണത്. എന്നാൽ പ്രസ്തുത പ്രവാചകനുമായി ബന്ധപ്പെട്ട് ഖുർആനിൽ എന്തെല്ലാം വിവരണങ്ങളാണുള്ളത്...  പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതാണോ ഈ കപ്പൽ. ഇതിന്റെ നിർമാണത്തിന് കാരണമാക്കിയ കാര്യമെന്ത്..? കപ്പലിലെ യാത്ര എത്ര കാലമായിരുന്നു. ആരൊക്കെയായിരുന്നു യാത്രികർ തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപരമായി തന്നെ വിവരിക്കുകയാണിവിടെ... മക്കാ ഖുറൈശികൾക്കു പോലും അജ്ഞാതമായ ഈ ചരിത്രം ഖുർആനിലൂടെ ലോകം മനസ്സിലാക്കി. നൂറ്റാണ്ടുകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുമ്പാണ് ആധുനിക ലോകം പ്രസ്തുത കപ്പലിന്റെ അവശിഷ്ടങ്ങൾ തുർക്കിയിലെ അരാരത്ത് പർവ്വതനിരകളിലെ ജൂദി പർവ്വതത്തിനു മുകളിൽ കണ്ടെത്തിയത്. ഇനിയും ഈ ചരിത്രം പഠിക്കാൻ നാമമെന്തിന് പിന്നോട്ടു പോകണം...  നൂഹ് (അ) ന്റെ മൂന്നു പുത്രന്മാരുടെ സന്താന പരമ്പരയിൽ പെട്ടവരാണ് ഇന്നത്തെ ലോകജനത. ഇന്ന് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ പൂർവ്വപിതാവാണ് നൂഹ് (അ). അദ്ദേഹത്തിന്റെ ത്യാഗവും, സഹനവും, ക്ഷമയും എക്കാലത്തെയും മനുഷ്യർക്ക് പാഠമാണ്. ലോകത്താദ്യമായി വിഗ്...

അയ്യൂബ് നബി (അ) ചരിത്രം

അയ്യൂബ് നബി (അ) ചരിത്രം.  ˙·٠•●♥ മുഖവുര ♥●•٠·˙ സൃഷ്ടാവ് അവന്റെ സൃഷ്ടികളെ പരീക്ഷണങ്ങൾക്കു വിŹധേയമാക്കുന്നു. നബി ﷺ ശത്രുക്കളാൽ പീഠിപ്പിക്കപ്പെട്ടു. ഇബ്റാഹിം നബി (അ) തീയിലെറിയപ്പെട്ടു. യഅ്ഖൂബ് നബി (അ) കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി. യൂസുഫ് നബി (അ) വർഷങ്ങളോളം ജയിലിലടക്കപ്പെട്ടു. യൂനുസ് നബി (അ) മത്സ്യ വയറ്റിലകപ്പെട്ടു. ഈസാ നബി (അ) ശത്രുക്കളാൽ പ്രയാസമനുഭവിച്ചു. ദുരാരോപണം കാരണം ആഇശ (റ) അനുഭവിച്ച പ്രയാസങ്ങൾ ദൂരികരിക്കാൻ ഖുർആൻ ഇടപെടേണ്ടിവന്നു...  ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നത് അല്ലാഹുﷻവുമായി അടുത്ത പ്രവാചകന്മാരാണെന്ന് ഹദീസ് ഗ്രന്ഥങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഈ വസ്തുത മനസിലാക്കുന്ന വിശ്വാസി ചെറിയ പ്രയാസങ്ങൾ നേരിടുമ്പോൾ എന്നെ റബ്ബ് കൈവിട്ടതാണോ എന്ന് ചോദിക്കുന്നത് നിരർത്ഥകമാണ്...  അയ്യൂബ് നബി(അ)ന്റെ ചരിത്രത്തിൽ നമുക്ക് ഒരുപാട് ഗുണപാഠങ്ങളുണ്ട്. വിശ്വാസികൾ മനസ്സിലാക്കേണ്ട ഒരു വസ്തുത, അല്ലാഹുﷻ നമ്മുടെ ആത്മാവിനെ സംസ്കരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ നാം ശാരീരിക സുഖം മാത്രമാണന്വേഷിക്കുന്നത്. നാം യാഥാർത്ഥ്യം തിരിച്ചറിയുക. ഭൗതിക ജീവിതത്തിൽ സുഖവും ദുഃഖവും നൈമിഷികം മാത്രം...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത് *ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ.* [الب...

നബിയുടെ കുടുംബം

നബിയുടെ കുടുംബം pdf ആവശ്യമുളളവർ ഇതിൽ തൊടുക. നബിയുടെ കുടുംബം നബി(സ)യുടെ വംശവും കുടുംബവും നബി തിരുമേനിയുടെ വംശപരമ്പരയ്ക്ക് മൂന്ന് ഭാഗങ്ങളുണ്ട്. ഒന്ന്, ചരിത്രകാരന്മാരും വംശപാരമ്പര്യ വിജ്ഞാനീയരും നിര്വിശവാദം അംഗികരിക്കുന്നതാണ്. ഇത് അദ്നാന്‍ വരെയെത്തുന്നു. രണ്ടാമത്തേത്, സംശയാസ്പദമെന്നും ശരിയെന്നും അഭിപ്രായമുള്ളവയാണ്. അത്, അദ്നാന്‍ മുതല്‍ ഇബ്റാഹീം (അ) വരെയാണ്. മൂന്നാമത്തേത്, സ്വീകാര്യമല്ലാത്ത ഏറെ കാര്യങ്ങളുണ്ടെന്ന് സംശയമില്ലാത്തത്. ഇത്, ഇബ്റാഹീം(അ) മുതല്‍ ആദം വരെ എത്തുന്നത്. ഓരോന്നിന്‍റെയും വിശദീകരണം താഴെ ചേര്‍ക്കുന്നു. ഒന്നാം ഭാഗം:  (മുഹമ്മദ് മുതല്‍ അദ്നാന്‍ വരെ എത്തുന്ന പിതാക്കളുടെ പരമ്പര) മുഹമ്മദ്, അബ്ദുല്ല, അബ്ദുല്മുഗത്വലിബ് (ശൈബ), ഹാശിം (അംദ്), അബ്ദുമനാഫ് (മുഗീറ), ഖുസ്വയ്യ് (സൈദ്), കിലാബ്, മുര്റത, കഅ്ബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്ര്‍(ഇദ്ദേഹമാണ് ക്വുറൈശ് എന്ന നാമത്തില്‍ പ്രശസ്തനായത്. ഗോത്രം ഈ പേരിലാണ് അറിയപ്പെടുന്നത്), മാലിക്, നള്ര്‍, നിസാര്‍, മഅദ്, അദ്നാന്‍ .(1) രണ്ടാം ഭാഗം:  (അദ്നാന്‍ മുതല്‍ ഇബ്റാഹീം വരെയുള്ള പിതാക്കളുടെ പരമ്പര). അദ്നാന്‍, അദദ്, ഹുമൈസിഅ്, സലാമാന്‍, ഔസ്വ...