ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സംസാരം സൂക്ഷ്മതയോടെ മാത്രം



꧁  المعرفة الاسلام ꧂

رقم الواتس اب   

٠٠٩١٩٧٤٦٦٩٥٨٩٤  ■   ٠٠٩١٩٥٦٢٦٥٨٦٦٠


Whatsapp group no.

00919746695894 ■ 00919562658660


സംസാരം സൂക്ഷ്മതയോടെ മാത്രം PDF ആവശ്യമുളളവർ ഇതിൽ തൊടുക.



 ഹിപ്നോട്ടിസത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഡോ. അബ്ബാ ഫരിയക്കിനു പോര്ച്ചുഗീസ് രാജാവ് ഒരു സ്വീകരണം നല്കി. രാജസദസ്സില് പ്രഭാഷണം നടത്തുവാന് നിര്ബന്ധിതനായ ഫെരിയക്ക് സഭാകമ്പം കൊണ്ട് വാക്കുകള് കിട്ടാതെ വിഷമിച്ചപ്പോള് രംഗവേദിക്ക് തൊട്ടടുത്തിരുന്ന അദ്ദേഹത്തിന്റെ പിതാവ് ‘നന്നായി സംസാരിക്ക്’ എന്നര്ത്ഥം വരുന്ന ഒരു പദം കൊങ്ങിണി ഭാഷയില് ഉറക്കെ വിളിച്ചുപറഞ്ഞു. ആ വാക്കുകള് ഹൃത്തടത്തിലെവിടെയോ സ്പര്ശിച്ചപ്പോള് ഏതോ ഒരു ദിവ്യശക്തി തന്നെ ഗ്രസിച്ചതുപോലെ അബ്ബാഫെരിയക്കിനു തോന്നി. 

അദ്ദേഹത്തിന് വാക്കുകള്ക്ക് പിന്നെ ക്ഷാമമുണ്ടായില്ല. വാഗ്ധോരണി അനര്ഗളം പ്രവഹിക്കുകയും പ്രഭാഷകനെന്ന നിലയില് അദ്ദേഹം അംഗീകാരം നേടുകയും ചെയ്തു.

പക്ഷേ, അദ്ദേഹം വിട്ടുകൊടുക്കാന് തയ്യാറായില്ല. അന്നു മുതല് വാക്കുകളുടെ ശക്തിയെക്കുറിച്ച് പഠിക്കാന് അദ്ദേഹം പരിശ്രമിച്ചു. ഈ പരിശ്രമമാണ് പിന്നീട് പ്രസിദ്ധമായ ഹിപ്നോട്ടിസം എന്ന പ്രക്രിയ ലോകത്തിനു വെളിപ്പെടുത്തിക്കൊടുത്തത്. വ്യക്തവും സ്പഷ്ടവും ആജ്ഞാശക്തിയുമുള്ള വാക്കുകള് കൊണ്ട് വ്യക്തികളെ ഉറക്കാമെന്ന രഹസ്യം അദ്ദേഹം കണ്ടെത്തിയതോടെ ലോകം ഹിപ്നോട്ടിസത്തിലേക്ക് ചുവടുവയ്ക്കുകയുണ്ടായി.

അല്ലെങ്കിലും വാക്കുകള് അങ്ങനെയാണ്. പുണ്യ (സ്വ)യുടെ യുദ്ധത്തെ കുറിച്ചുള്ള ഒരു പ്രഭാഷണത്തില്നിന്ന് ഊര്ജമുള്ക്കൊണ്ട് കൈയിലുള്ള ഒരു ചീന്ത് കാരക്ക ഭക്ഷിക്കാന് നിന്നാല് ആ സമയം എനിക്ക് പാഴായിപ്പോവുമോ എന്ന് ഭയപ്പെട്ട് അത് ദൂരെയെറിഞ്ഞ് യുദ്ധക്കളത്തിലേക്ക് എടുത്തുചാടിയ സ്വഹാബത്തിന്റെ ചരിത്രത്തിലും വാക്കുകളുടെ സ്വാധീനം നമുക്കെമ്പാടും കാണാന് പറ്റും.

മുആവിയ(റ)വും അലി(റ)വും തമ്മിലുള്ള പ്രശ്നം രൂക്ഷമായി നില്ക്കുന്ന സമയത്ത് ഒരു വലിയ ക്രിസ്ത്യന് സൈന്യം അലി(റ)ന്റെ കീഴിലുള്ള ഇറാന്റെ കിഴക്കന് പ്രവിശ്യ ആക്രമിക്കാനുള്ള ശ്രമം നടത്തി. അലി(റ) അത്തരം ഒരു സൈന്യത്തെ നേരിടാന് ആ സമയത്ത് പ്രാപ്തനായിരുന്നില്ല. ശത്രുസൈന്യം മുആവിയ തങ്ങളെ അനുകൂലിക്കുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു. ആ ക്രിസ്ത്യന് സൈന്യമെങ്ങാനും അന്ന് ആക്രമണത്തിനൊരുങ്ങിയിരുന്നെങ്കില് ഇസ്ലാമിക രാഷ്ട്രത്തിന്റെ ഒരുപാട് ഭാഗങ്ങള് നഷ്ടപ്പെടുമായിരുന്നു. എന്നാല്, മുആവിയ(റ) ഈ വിവരം അറിഞ്ഞയുടനെ ക്രിസ്ത്യന് സൈന്യത്തിന്റെ പ്രതീക്ഷകള്ക്കു വിപരീതമായി ക്രിസ്തീയ ഭരണാധികാരിക്കെഴുതി: ”ഞങ്ങള് തമ്മിലുള്ള ആഭ്യന്തര പ്രശ്നം താങ്കള് കാര്യമാക്കേണ്ടതില്ല. താങ്കളെങ്ങാനും അലി(റ)വിനെതിരെ തിരിഞ്ഞാല് അദ്ദേഹത്തിന്റെ കൊടിക്ക് കീഴില് നിന്ന് നിങ്ങള്ക്കെതിരേ ആദ്യമായി പോരാടുക ഈ മുആവിയയായിരിക്കും. സൈനിക പടയോട്ടത്തേക്കാള് ഗാംഭീര്യമുള്ള ഈ വാക്കുകള്ക്ക് മുമ്പില് ക്രിസ്ത്യന് സൈന്യം പദ്ധതി ഉപേക്ഷിച്ചു.


ഇബ്റാഹീമുബ്നു അദ്ഹം(റ) രാജകുമാരനായി കഴിയുന്നതിനിടയില് തന്റെ ബെഡ്ഡില് അടിമപ്പെണ്ണ് കിടന്നതിന്റെ പേരില് അവളെ പൊതിര തല്ലിയപ്പോള് അവള് പറഞ്ഞ ഒരു വാക്കുണ്ട് ചരിത്രത്തില്: അല്പസമയം നിങ്ങളുടെ വിരിപ്പില് ക്ഷീണിച്ച് കിടന്നതിന്റെ പേരിലാണു നിങ്ങളെന്നെ തല്ലിയതെങ്കില് അല്ലാഹു നല്കിയ സര്വ സുഖാഡംബരങ്ങളും നിത്യവും ആസ്വദിച്ചുകൊണ്ടിരിക്കുന്ന താങ്കള്ക്ക് യജമാനനായ അല്ലാഹുവിന്റെ അടുക്കല്നിന്ന് എത്ര അടി ലഭിക്കും.

ഈ വാക്കുകള് അദ്ദേഹത്തിന്റെ മനസ്സില് പതിക്കുകയും കൊട്ടാര-സുഖാഢംബരങ്ങളുപേക്ഷിച്ച് പ്രപഞ്ച പരിത്യാഗത്തിലേക്ക് മലയകയറിപ്പോവാന് ഇത് ഹേതുവാകുകയും ചെയ്തു. പില്ക്കാലത്ത് ഔലിയാക്കളുടെ ഉന്നതപദവിയിലെത്താന് ഇത് സഹായിച്ചു.

തന്റെ സാഹിത്യം തുളുമ്പുന്ന വാക്കുകള് കവിതകളാക്കി അടുക്കിവച്ചാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവെന്നറിയപ്പെടുന്ന റൂസ്സോ ഫ്രഞ്ച് ജനതയെ ഒന്നടങ്കം വിപ്ലവത്തിലേക്ക് നയിച്ചത്.  നിമിഷങ്ങള്ക്കൊണ്ട് നമ്മുടെ പൂര്വികര് നിരന്തരപരിശ്രമത്തിന്റെ ഫലമായി പടത്തുയര്ത്തിയ സൗഹാര്ദത്തിന്റെ കോട്ടകളെ ഒന്നോ രണ്ടോ വാക്കുകള്കൊണ്ട് ചീട്ടുകൊട്ടാരം പോലെ നിശ്പ്രയാസം തകര്ത്തെറിയാന് സാധിക്കും.

എത്ര കുടുംബ ബന്ധങ്ങളാണ് കേവലം ചില വാക്കുകള് കൊണ്ട് തകര്ന്നടിയുന്നത്. എത്ര സൗഹാര്ദങ്ങളാണ് ഒറ്റ വാക്കുകൊണ്ട് ശത്രുതയായി മാറുന്നത്. വാളുകൊണ്ടേറ്റ മുറിവുകളുണങ്ങുമെന്നും വാക്കുകള് ഹൃദയത്തിനേല്പ്പിച്ച മുറിവിനെ ഒരിക്കലും ഉണക്കാന് സാധിക്കില്ലെന്നുമുള്ള കവിവാക്യം എത്ര യാഥാര്ത്ഥ്യം. വെറുതെയല്ല ‘നാവിനെ നിങ്ങള് സൂക്ഷിക്കുക അത് നിങ്ങളെ നരകത്തിലേക്ക് കൂപ്പുകുത്തിക്കു’മെന്ന് പുണ്യ നബി(സ്വ) അരുള് ചെയ്തു.

ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തില് പ്രധാന പങ്ക് വഹിക്കാനുള്ളത് രക്ഷിതാക്കള്ക്കാണ്. അതുകൊണ്ട് രക്ഷിതാക്കള് സൂക്ഷിക്കുക! വ്യക്തിത്വ വികാസവും വ്യക്തിത്വ സങ്കോചവും കേവലം വാക്കുകള്കൊണ്ട് സൂക്ഷിക്കപ്പെട്ടേക്കാം. തങ്ങളുടെ കുട്ടികള് ഉന്നതരാവണമെന്ന വ്യഗ്രതയില് മക്കള്ക്കു നേരെ വാക്കുകളുടെ അസ്ത്രപ്രയോഗം നടത്തുമ്പോള് അത് അവരുടെ വ്യക്തിത്വത്തെ തന്നെ നശിപ്പിച്ചേക്കും. ഒരു പക്ഷെ, പിന്നാക്കം നില്ക്കുന്ന വിദ്യാര്ത്ഥികള് കേവലം ചില വാക്കുകള്ക്കൊണ്ട് ഉന്നതരാവുകയും ചെയ്തേക്കാം.

കുട്ടികളുടെ മനഃശാസ്ത്രം ഉൾക്കൊണ്ടായിരിക്കണം നമ്മുടെ വാക്കുകള്, അല്ലെങ്കില് വെളുക്കാന് തേച്ചത് പാണ്ടായി മാറും. പരീക്ഷയില് നൂറില് നൂറ് ലഭിച്ച സ്ലേറ്റുയര്ത്തിപ്പിടിച്ച് ‘ഉമ്മാ എനിക്ക് നൂറില് നൂറ് കിട്ടി, വി ഗുഡ് ലഭിച്ചു’ എന്നൊക്കെ പറഞ്ഞ് ഓടിവരുന്ന കുട്ടിയോട് ‘അതൊക്കെ അവിടവച്ച് ചായ കുടിക്കാന് നോക്ക്’ എന്നു പറഞ്ഞ് കുട്ടിയോട് തട്ടിക്കയറുന്ന രക്ഷിതാക്കള് ഒരു വാക്കുകൊണ്ട് തകര്ക്കുന്നത് ഉയര്ന്നു പഠിക്കാനുള്ള വലിയ ശ്രമങ്ങളെയും മോഹങ്ങളെയുമാണ്. അതെന്താ അങ്ങനെ, ഇതെന്താ ഇങ്ങനെയാവാത്തത് എന്നിങ്ങനെയുള്ള ചോദ്യങ്ങള് പല കുരുന്ന് മനസ്സുകളിലും ഉത്ഭവിക്കുന്നതാണ്. ഇതിനെതിരേ നാം കയര്ത്ത് സംസാരിച്ചാല് ആ കുട്ടിയുടെ വ്യക്തിത്വ വികാസത്തിന് കൂച്ചുവിലങ്ങിടുകയാണ് നമ്മള് ചെയ്യുന്നതെന്ന സത്യം മറന്നുപോവരുത്. മാര്ക്കുയര്ത്തിക്കാട്ടി സന്തോഷത്തോടെ വരുന്ന കുട്ടിയുടെ മുമ്പില് അല്പസമയം നമ്മുടെ മനസ് കുരുന്ന് മനസ്സാവണം. കുട്ടിയുടെ മുമ്പിലിരുന്ന് അനുമോദിക്കുന്ന ഒരു വാക്കെങ്കിലും പറയണം. ഒരു പക്ഷെ, കേവലം ഈ വാക്കുകാരണം ഭാവിയില് ആ കുട്ടി പഠനത്തില് സമര്ത്ഥനായേക്കാം.

മക്കളോടുള്ള അതിരറ്റ സ്നേഹത്താല് എട്ടും പൊട്ടും തിരിയാത്ത പ്രായത്തില് തന്നെ അവരുടെ തൊലിവെളുപ്പില് വ്യാകുലപ്പെട്ട് അവരുടെ മുമ്പില് വച്ച് കെട്ടിച്ചയക്കുന്ന കാര്യം പറഞ്ഞ് നെടുവീര്പ്പിടുന്ന രക്ഷിതാക്കള് മനസ്സിലാക്കുക, ഒരാളും തങ്ങളുടെ സൗന്ദര്യത്തില് സംശയിക്കുന്നത് ഇഷ്ടപ്പെടില്ല. ഒരുപക്ഷേ, അതവരുടെ വ്യക്തിത്വത്തെ തന്നെ ബാധിച്ചേക്കും. വാക്കുകള് വായില്നിന്ന് വിട്ടാല് മൂര്ച്ചയേറിയ ആയുധമാണ്. അതുകൊണ്ടാവാം അധിക അവയവങ്ങളും ജോഡികളായി നാഥന് സൃഷ്ടിച്ചപ്പോള് നാവിനെ ഒന്ന് മാത്രമാക്കുകയും അതിന് പല്ലുകൊണ്ട് സംരക്ഷണഭിത്തി തീര്ക്കുകയും ചെയ്തത്. ചുരുക്കത്തില്, ശ്രദ്ധയോടെയായിരിക്കണം നാം വാക്കുകള് പ്രയോഗിക്കുന്ത്. നല്ല വാക്കുകള് എന്നും നല്ലതു വരുത്തുന്നു. 


R . A . M          

ചങ്ങല           

ചാല            

കണ്ണൂര്‍ ✍🏻




നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ 

꧁📚المعرفة الاسلام 📚꧂

whatsapp group no.

00919746695894 

00919562658660


വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . 

മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.

നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!

നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍


ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!

👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!

👉 പഠിക്കുക, പകര്‍ത്തുക.!

മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.

നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!


 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ

  ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ. PDF ആവശ്യമുളളവർ ഇതിൽ തൊടുക. നമുക്കൊരു കുഞ്ഞ് പിറന്നാൽ ചെയ്യേണ്ട കർമ്മങ്ങളുടെ സമഗ്ര പഠനമാണിത്. 101 മസ്അലകളിലായി നമുക്കിത് വായിക്കാം. 1.ബാങ്കും ഇഖാമത്തും കൊടുക്കൽ ഒരു കുട്ടി പിറന്നാല്‍ ആദ്യമായി ചെയ്യേണ്ടത് വലതുചെവിയില്‍ വാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കലാണ്. അബൂറാഫിഇല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘ഫാത്വിമ(റ) പ്രസവിച്ച സമയത്ത് ഹസന്‍(റ)വിന്റെ ചെവിയില്‍ നബി(സ്വ) വാങ്ക് കൊടുക്കുന്നത് ഞാന്‍ കണ്ടു’ (തിര്‍മുദി 4/97). 2.ബാങ്കും ഇഖാമത്തും പിശാചിനെ തടയുന്നു.  ‘നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് ഒരു  കുട്ടി ജനിക്കുകയും അവന്റെ വലതുചെവിയില്‍ ബാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കുകയും ചെയ്താല്‍ ഉമ്മുസ്വിബ്‌യാന്‍ എന്ന പിശാചിന്റെ ഉപദ്രവം ആ കുട്ടിക്ക് ഏല്‍ക്കുകയില്ല’ (ബൈഹഖി, ശുഅ്ബുല്‍ ഈമാന്‍ 6/390). 3⭕സ്ത്രീകൾക്കും ആവാം ‘ഈ വാങ്കും ഇഖാമത്തും സ്ത്രീ കൊടുത്താലും മതി. കാരണം, തബര്‍റുകിന് വേണ്ടി ദിക്ര്‍ ചൊല്ലുക എന്നതാണിതുകൊണ്ടുള്ള ലക്ഷ്യം’ (ശര്‍വാനി 9/376).  4⭕ബാങ്ക്-ഇഖാമത്തിലെ രഹസ്യങ്ങൾ വാങ്ക് നിയമമാക്കിയതിനു പിന്നിലെ ചില രഹസ്യങ്ങള്‍ പണ്ഡിതന്മാര്‍ വ...

അത്ഭുതങ്ങൾ നിറഞ്ഞ സ്വലാത്ത് “സ്വലാത്തുൽ ഫാത്തിഹ് ”

꧁  المعرفة الاسلام ꧂ رقم الواتس اب    ٠٠٩١٩٧٤٦٦٩٥٨٩٤ ٠٠٩١٩٥٦٢٦٥٨٦٦٠ Whatsapp group no. 00919746695894  00919562658660 اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩ സ്വലാത്തുൽ ഫാത്തിഹ്   എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്വലാത്തിന്‌ എണ്ണിയാല്‍ ഒടുങ്ങാത്ത ധാരാളം മഹത്വങ്ങള്‍ ഉണ്ട്‌. ഈ സ്വലാത്ത്‌ ആരെങ്കിലും ജീവിതത്തില്‍ ഒരു തവണ ചൊല്ലിയാല്‍ അവന്‍ നരകത്തില്‍ കടക്കുകയില്ല മാത്രമല്ല ഈ സ്വലാത്ത്‌ ഒരു തവണ ചൊല്ലിയാല്‍ 6 ലക്ഷം സ്വലാത്തിന്റെ പതിഫലം ലഭിക്കുന്നതാണ്‌ എന്ന്‌ അഹമമദ്സ്റ്റാവി (റ) റിപ്പോര്‍ട്ട്‌ ചെയ്തതായി യുസുഫുന്നബഹാനി _ അവിടുത്തെ “അഫ്ളലുസ്വലാത്ത്‌” എന്ന ഗ്രന്ഥത്തിന്റെ 143-ഠം പേജില്‍ പറയുന്നു. നാല്‍പ്പത്‌ ദിവസം തുടര്‍ച്ചയായി ഈ സ്വലാത്ത്‌ ചൊല്ലിയാല്‍ അവന്റെ തൗബ അല്ലാഹു സ്വീകരിച്ച്‌ എല്ലാ പാപങ്ങളും പൊറുത്ത്‌ കൊടുക്കും.ആരെങ്കിലും വ്യാഴാഴ്ച രാവോ, വെള്ളിയാഴ്ച രാവോ, തിങ്കളാഴ്ച രാവോ 4 റക്അത്ത്‌ നിസ്‌ കര...

ഖലീഫ ഉമർ (റ) ചരിത്രം

സത്യം കണ്ടെത്തി  ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ  മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ചരിത്രത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന മഹാവ്യക്തിത്വം കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി അഭിമാനത്തോടും അതിശയത്തോടും കൂടി പറയുന്ന പേരാണത് എത്ര പുകഴ്ത്തിപ്പറഞ്ഞാലും ആഗ്രഹം തീരില്ല എത്ര വർണ്ണിച്ചെഴുതിയാലും മതിവരില്ല ശ്രോതാക്കൾക്കാട്ടെ കേൾക്കാനുള്ള ദാഹവും തീരില്ല ഉമറുൽ ഫാറൂഖ് (റ) വിന്റെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് കേട്ട് അന്നത്തെ ലോകം കോരിത്തരിച്ചുപോയി ഇന്നും ആ ഭരണ മഹത്വങ്ങൾ കേൾക്കുമ്പോൾ ലോകം കോരിത്തരിച്ചു പോവുന്നു അറേബ്യയിലെ പ്രസിദ്ധമായൊരു ഗോത്രമാണ് 'ബനൂഅദിയ്യ് ' ഖുറൈശി ഗോത്രത്തിന്റെ ഒരു ശാഖയാണിത് മക്കായുടെ ഭരണത്തിൽ അദിയ്യ് ഗോത്രത്തിന്നും ചില അവകാശങ്ങൾ ഉണ്ടായിരുന്നു അദിയ്യ് ഗോത്രത്തിന്റെ നേതാവാണ് നുഫൈൽ ചെറുപ്പക്കാരനായ നുഫൈൽ കച്ചവടത്തിനും പോരാട്ടത്തിനും മികച്ചു നിന്നു നുഫൈൽ സുന്ദരിയായ ജൈദാഇനെ വിവാഹം ചെയ്തു ജൈദാഅ് ഭർത്താവിനെ നന്നായി സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തു ഇവർക്കു ജനിച്ച പുത്രനാണ് ഖത്താബ് ഗോത്രക്കാരുടെ ഓമനയായി വളർന്നുവന്ന വീരപുത്രൻ ഖത്താബ് വളർന്നു വലുതായി ...

യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല

  യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയമെന്ന വിശേഷണം ലഭിച്ച അധ്യായമാണ് സൂറത്തുയാസീന്‍. വിശുദ്ധ ഖുര്‍ആനിലെ 36-ാം സൂറത്താണിത്. 83 ആയത്തുകള്‍ യാസീനിലുണ്ട്. സൂറത്തുയാസീന്‍ അറിയാത്തവര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടാവില്ല. ഈ സൂറത്ത് മന:പാഠമാക്കുന്നതിനു വളരെയധികം പ്രചോദനവും പ്രാധാന്യവും കല്‍പ്പിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വ്വികര്‍. കൊച്ചു പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു യാസീന്‍ സൂറത്ത് മതപാഠ ശാലകളില്‍ പഠിപ്പിക്കപ്പെടുന്നു. മുസ്‌ലിം ഉമ്മത്തിന്റെ മിക്ക ചടങ്ങുകളിലും യാസീന്‍ പാരായണം കടന്നുവരാറുണ്ട്. മരിച്ച വീടുകളിലും ഖബറിടങ്ങളിലും മഹാന്മാരുടെ മസാറുകളിലും ഇത് പാരായണം ചെയ്യപ്പെടുന്നു. ഇന്നും മിക്ക മുസ്‌ലിമിന്റെയും പ്രഭാത പ്രദോഷങ്ങള്‍ സമാരംഭിക്കുന്നത് സൂറത്തുയാസീന്‍ കൊണ്ടു തന്നെയായിരിക്കും. മുസ്‌ലിം ഉമ്മത്തിനു യാസീന്‍ സൂറത്തിനോടുള്ള അദമ്യമമായ ആഭിമുഖ്യം തന്നെ ഈ സൂറത്തിന്റെ മഹാത്മ്യത്തെ വെളിപ്പെടുത്തുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയം മഅ്ഖലുബ്‌നു യസാര്‍(റ) വില്‍ നിന്ന് ഉദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു: സൂറത്തുയാസീന്‍ ഖുര്‍ആനിന്റെ ...

ഖിയാമത്ത് നാളിന്റെ ചില അടയാളങ്ങൾ

  ഈമാൻ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും നബി(സ)ക്കു വിവരിച്ചുകൊടുത്ത ജിബ്‌രീൽ(അ) മിനോട് അന്ത്യദിനത്തെക്കുറിച്ച് നബി(സ) ചോദിച്ചപ്പോൾ 'ചോദിച്ചവരേക്കാൾ കൂടുതൽ വിവരം അതേപ്പറ്റി ചോദിക്കപ്പെട്ടവനില്ല' എന്നാണു അദ്ദേഹം മറുപടി നൽകിയത്. തുടർന്നു അതിന്റെ അടയാളങ്ങൾ വിവരിക്കാൻ പറഞ്ഞപ്പോൾ പ്രധാനമായ രണ്ട അടയാളങ്ങൾ അദ്ദേഹം വിവരിക്കുകയുണ്ടായി. 💥 അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കുക. ഇതിനു പണ്ഡിതന്മാർ പല വിശദീകരണവും നൽകിയിട്ടുണ്ട്. അതിൽ പ്രബലമായതിതാണ്. യജമാനത്തികൾ അടിമകളോട് എപ്രകാരം പെരുമാറുമോ അപ്രകാരം മക്കൾ മാതാവിനോട് പെരുമാറുകയും അവരെക്കൊണ്ട് വേലകൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ്. (ശർഹുമുസ്ലിം) ✅ വളരെ താഴെക്കിടയിലുള്ള ആളുകൾ ഏറ്റവും ഉയർന്ന മണിമന്ദിരങ്ങൾ സ്ഥാപിക്കും. ✅വിജ്ഞാനം ഉയർത്തപ്പെടുക. ✅ അജ്ഞത വർദ്ദിപ്പിക്കുക. ✅ വ്യഭിചാരം വർദ്ദിപ്പിക്കുക. ✅ മദ്യപാനം വർദ്ദിപ്പിക്കുക ✅ 50 സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന തോതിൽ പുരുഷന്മാർ കുറയുകയും സ്ത്രീകൾ വർദ്ദിക്കുകയും ചെയ്യുക. ✅ തുർക്കികളോടുള്ള യുദ്ദം. നബി(സ) പറയുന്നു  إن من أشراط الساعة أن تقاتلوا قوما ينتعلون نعال الشعر، وإن من أشراط الساعة...

നബിദിനം.. ചില സംശയങ്ങളും മറുപടിയും

നബിദിനം.. ചില സംശയങ്ങളും മറുപടിയും നബിദിനം  *❓1. എന്താണ് നബിദിനം...?* ഉ:✅ മൌലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനിച്ച സ്ഥലം, ജനിച്ച സമയം എന്നിങ്ങനെയാണ്. സാങ്കേതികാര്‍ത്ഥം ഇപ്രകാരം: ആളുകള് ഒരുമിച്ച് കൂടുകയും ഖുർആൻ പാരായണം നടത്തുക, നബി (സ) യുടെ ജനന സമയത്തും അതോടനുബന്ധിച്ചും ഉണ്ടായ സംഭവങ്ങൾ അനുസ്മരിക്കുക. ദാനധർമങ്ങൾ ചെയ്യുക തുടങ്ങി നബി (സ) ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിന് “ മൌലിദ് ” എന്ന് പറയുന്നു... (അല്ഹാവി 1/252) ആധുനിക കാലഘട്ടത്തിൽ നബിദിന പരിപാടികൾക്ക്‌ കൂടുതൽ വികാസം കൈവന്നിരിക്കുന്നു. പ്രവാചകരുടെ ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങൾ, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാൻ പ്രേരിപ്പിക്കുക, നബി (സ) യെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിദുകൾ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളിൽ പങ്കെടുത്തവർക്ക് നല്ല ഭക്ഷണവും കാശും നല്കുക. തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയു...

നൂഹ് നബി(അ) ചരിത്രം

˙·٠•●♥ നൂഹ് നബി (അ) ചരിത്രം : മുഖവുര ♥●•٠·˙ മഹാനായ നൂഹ് നബി (അ)യെ കുറിച്ചു കേൾക്കുമ്പോൾ കപ്പൽ ഓർമ്മ വരും. പണ്ടേ നാം കേൾക്കുന്ന കഥയാണത്. എന്നാൽ പ്രസ്തുത പ്രവാചകനുമായി ബന്ധപ്പെട്ട് ഖുർആനിൽ എന്തെല്ലാം വിവരണങ്ങളാണുള്ളത്...  പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതാണോ ഈ കപ്പൽ. ഇതിന്റെ നിർമാണത്തിന് കാരണമാക്കിയ കാര്യമെന്ത്..? കപ്പലിലെ യാത്ര എത്ര കാലമായിരുന്നു. ആരൊക്കെയായിരുന്നു യാത്രികർ തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപരമായി തന്നെ വിവരിക്കുകയാണിവിടെ... മക്കാ ഖുറൈശികൾക്കു പോലും അജ്ഞാതമായ ഈ ചരിത്രം ഖുർആനിലൂടെ ലോകം മനസ്സിലാക്കി. നൂറ്റാണ്ടുകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുമ്പാണ് ആധുനിക ലോകം പ്രസ്തുത കപ്പലിന്റെ അവശിഷ്ടങ്ങൾ തുർക്കിയിലെ അരാരത്ത് പർവ്വതനിരകളിലെ ജൂദി പർവ്വതത്തിനു മുകളിൽ കണ്ടെത്തിയത്. ഇനിയും ഈ ചരിത്രം പഠിക്കാൻ നാമമെന്തിന് പിന്നോട്ടു പോകണം...  നൂഹ് (അ) ന്റെ മൂന്നു പുത്രന്മാരുടെ സന്താന പരമ്പരയിൽ പെട്ടവരാണ് ഇന്നത്തെ ലോകജനത. ഇന്ന് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ പൂർവ്വപിതാവാണ് നൂഹ് (അ). അദ്ദേഹത്തിന്റെ ത്യാഗവും, സഹനവും, ക്ഷമയും എക്കാലത്തെയും മനുഷ്യർക്ക് പാഠമാണ്. ലോകത്താദ്യമായി വിഗ്...

അയ്യൂബ് നബി (അ) ചരിത്രം

അയ്യൂബ് നബി (അ) ചരിത്രം.  ˙·٠•●♥ മുഖവുര ♥●•٠·˙ സൃഷ്ടാവ് അവന്റെ സൃഷ്ടികളെ പരീക്ഷണങ്ങൾക്കു വിŹധേയമാക്കുന്നു. നബി ﷺ ശത്രുക്കളാൽ പീഠിപ്പിക്കപ്പെട്ടു. ഇബ്റാഹിം നബി (അ) തീയിലെറിയപ്പെട്ടു. യഅ്ഖൂബ് നബി (അ) കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി. യൂസുഫ് നബി (അ) വർഷങ്ങളോളം ജയിലിലടക്കപ്പെട്ടു. യൂനുസ് നബി (അ) മത്സ്യ വയറ്റിലകപ്പെട്ടു. ഈസാ നബി (അ) ശത്രുക്കളാൽ പ്രയാസമനുഭവിച്ചു. ദുരാരോപണം കാരണം ആഇശ (റ) അനുഭവിച്ച പ്രയാസങ്ങൾ ദൂരികരിക്കാൻ ഖുർആൻ ഇടപെടേണ്ടിവന്നു...  ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നത് അല്ലാഹുﷻവുമായി അടുത്ത പ്രവാചകന്മാരാണെന്ന് ഹദീസ് ഗ്രന്ഥങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഈ വസ്തുത മനസിലാക്കുന്ന വിശ്വാസി ചെറിയ പ്രയാസങ്ങൾ നേരിടുമ്പോൾ എന്നെ റബ്ബ് കൈവിട്ടതാണോ എന്ന് ചോദിക്കുന്നത് നിരർത്ഥകമാണ്...  അയ്യൂബ് നബി(അ)ന്റെ ചരിത്രത്തിൽ നമുക്ക് ഒരുപാട് ഗുണപാഠങ്ങളുണ്ട്. വിശ്വാസികൾ മനസ്സിലാക്കേണ്ട ഒരു വസ്തുത, അല്ലാഹുﷻ നമ്മുടെ ആത്മാവിനെ സംസ്കരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ നാം ശാരീരിക സുഖം മാത്രമാണന്വേഷിക്കുന്നത്. നാം യാഥാർത്ഥ്യം തിരിച്ചറിയുക. ഭൗതിക ജീവിതത്തിൽ സുഖവും ദുഃഖവും നൈമിഷികം മാത്രം...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത് *ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ.* [الب...

നബിയുടെ കുടുംബം

നബിയുടെ കുടുംബം pdf ആവശ്യമുളളവർ ഇതിൽ തൊടുക. നബിയുടെ കുടുംബം നബി(സ)യുടെ വംശവും കുടുംബവും നബി തിരുമേനിയുടെ വംശപരമ്പരയ്ക്ക് മൂന്ന് ഭാഗങ്ങളുണ്ട്. ഒന്ന്, ചരിത്രകാരന്മാരും വംശപാരമ്പര്യ വിജ്ഞാനീയരും നിര്വിശവാദം അംഗികരിക്കുന്നതാണ്. ഇത് അദ്നാന്‍ വരെയെത്തുന്നു. രണ്ടാമത്തേത്, സംശയാസ്പദമെന്നും ശരിയെന്നും അഭിപ്രായമുള്ളവയാണ്. അത്, അദ്നാന്‍ മുതല്‍ ഇബ്റാഹീം (അ) വരെയാണ്. മൂന്നാമത്തേത്, സ്വീകാര്യമല്ലാത്ത ഏറെ കാര്യങ്ങളുണ്ടെന്ന് സംശയമില്ലാത്തത്. ഇത്, ഇബ്റാഹീം(അ) മുതല്‍ ആദം വരെ എത്തുന്നത്. ഓരോന്നിന്‍റെയും വിശദീകരണം താഴെ ചേര്‍ക്കുന്നു. ഒന്നാം ഭാഗം:  (മുഹമ്മദ് മുതല്‍ അദ്നാന്‍ വരെ എത്തുന്ന പിതാക്കളുടെ പരമ്പര) മുഹമ്മദ്, അബ്ദുല്ല, അബ്ദുല്മുഗത്വലിബ് (ശൈബ), ഹാശിം (അംദ്), അബ്ദുമനാഫ് (മുഗീറ), ഖുസ്വയ്യ് (സൈദ്), കിലാബ്, മുര്റത, കഅ്ബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്ര്‍(ഇദ്ദേഹമാണ് ക്വുറൈശ് എന്ന നാമത്തില്‍ പ്രശസ്തനായത്. ഗോത്രം ഈ പേരിലാണ് അറിയപ്പെടുന്നത്), മാലിക്, നള്ര്‍, നിസാര്‍, മഅദ്, അദ്നാന്‍ .(1) രണ്ടാം ഭാഗം:  (അദ്നാന്‍ മുതല്‍ ഇബ്റാഹീം വരെയുള്ള പിതാക്കളുടെ പരമ്പര). അദ്നാന്‍, അദദ്, ഹുമൈസിഅ്, സലാമാന്‍, ഔസ്വ...