ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഹിജാബ് അണിയുന്ന സഹോദരികളോട്

 



ഹിജാബ് അണിയുന്ന സഹോദരികളോട്

എന്ന PDF ആവശ്യമുളളവർ ഇതിൽ തൊടുക





꧁  المعرفة الاسلام ꧂

رقم الواتس اب   

٠٠٩١٩٧٤٦٦٩٥٨٩٤
٠٠٩١٩٥٦٢٦٥٨٦٦٠

Whatsapp group no.

00919746695894 
00919562658660



ഇസ്‌ലാം നിര്‍ദ്ദേശിക്കും പ്രകാരമുള്ള ഹിജാബ് ധരിക്കാന്‍ ദൃഢനിശ്ചയമെടുത്ത സഹോദരിമാര്‍ക്ക് തങ്ങളുടെ മനസ്സിലുണ്ടായിരിക്കേണ്ട ചില ചിത്രങ്ങളെക്കുറിച്ച ശ്ളഥ ചിന്തകള്‍ പങ്കുവെക്കുകയാണിവിടെ...


 ഹിജാബ് അല്ലാഹുﷻവിന് വഴിപ്പെടുന്നതിന്റെ അനേകംരൂപങ്ങളില്‍ ഒന്നാണ്. നാമത് ധരിക്കുന്നത് അല്ലാഹുﷻവിലുള്ള വിശ്വാസത്താലാണ്. അല്ലാഹു ﷻ അങ്ങനെയുള്ള വേഷവിധാനംസ്വീകരിക്കാന്‍ നമ്മോട് കല്‍പിച്ചിരിക്കുന്നു. നിങ്ങള്‍ ആരെയെങ്കിലും സ്‌നേഹിക്കുന്നുവെങ്കില്‍ ആ വ്യക്തി ഇഷ്ടപ്പെടുംവിധം പ്രവര്‍ത്തിക്കാനും അയാളെ തൃപ്തിപ്പെടുത്താനും ആയിരിക്കുമല്ലോ ശ്രമിക്കുക. ഈ ലോകത്ത് അത്തരം സ്‌നേഹത്തിനര്‍ഹന്‍ അല്ലാഹുﷻവിനെക്കവിഞ്ഞ് മറ്റാരുമില്ല. അതിനാല്‍ അവന്‍ ഇഷ്ടപ്പെടുംവിധം വസ്ത്രം ധരിക്കുക.

 ഹിജാബ് ധരിക്കുകയെന്ന് പറയുമ്പോള്‍ അതിന്റെ അന്തഃസത്ത എന്തെന്ന് നമുക്ക് ധാരണയുണ്ടായിരിക്കണം. തലയില്‍ മഫ്തയിടുക, സ്‌കാര്‍ഫ് ധരിക്കുക, പര്‍ദയിടുക എന്നുതുടങ്ങി ബാഹ്യമാത്രമോടിയല്ല ഹിജാബുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നാം മനസ്സിലാക്കണം. പുരുഷന്‍മാരുടെ ശ്രദ്ധാകേന്ദ്രമാകാതെയും പ്രലോഭനമാകാതെയും ഹൃദയവിശുദ്ധി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വേഷവിധാനമാണ് ഹിജാബ്. 

 ചില ആളുകളുണ്ട്, ഹിജാബ് ധരിച്ച് കുറച്ചുമാസം കഴിയുമ്പോള്‍ അവര്‍ അതുപേക്ഷിക്കുന്നു. ഹിജാബ് തങ്ങളുടെ ചില താല്‍പര്യങ്ങളെ ഹനിക്കുന്നുവെന്ന് അപ്പോഴാണ് അവര്‍ക്ക് ബോധോദയം ഉണ്ടായതെന്നുതോന്നും അതുകാണുമ്പോള്‍. തങ്ങളുടെ താല്‍പര്യങ്ങളെ അല്ലാഹുﷻവിന്റെ താല്‍പര്യങ്ങളുമായി താരതമ്യംചെയ്ത് ബോധ്യപ്പെട്ടശേഷം മാത്രം മതി ഹിജാബിലേക്ക് കൂടുമാറേണ്ടത് എന്നാണ് പറഞ്ഞുവന്നത്.  

 യഥാരത്ഥത്തില്‍ ഹിജാബ് നിങ്ങളെത്തന്നെയാണ് സംരക്ഷിക്കുന്നത്. അത് നിങ്ങളെ തടസ്സപ്പെടുത്താനോ, ഉള്ളറകളിലൊതുക്കിനിര്‍ത്താനോ വേണ്ടി സ്വീകരിക്കരുത്. യഥാര്‍ത്ഥത്തില്‍ അത് നിങ്ങളെ സംരക്ഷിച്ചുകൊണ്ട് സാമൂഹികദൗത്യം നിര്‍വഹിക്കാന്‍ പ്രാപ്തരാക്കുന്നു.

 ഫാഷന്റെ നാടോട്ടത്തിനിടയില്‍ ഹിജാബിന്റെ ഉത്തരാധുനികഭാഷ്യങ്ങളെ സ്വീകരിക്കുമ്പോഴും അല്ലാഹുﷻവിന്റെ ഭാഷ്യത്തെ മറന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഹിജാബ് വിനയത്തെയും അച്ചടക്കത്തെയും പ്രതീകവത്കരിച്ച് ആദരംനേടിത്തരുന്ന അവസ്ഥയാണ്.

 ഇസ്‌ലാമിക നിയമപ്രകാരം നിബന്ധന സ്വരത്തിലുള്ള ഒന്നായിരിക്കാം ഹിജാബെങ്കിലും ദീനീബോധ
മുള്ളതെന്നോ അല്ലാത്തതെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലും സ്വാധീനംചെലുത്തുന്ന സവിശേഷ വേഷവിധാനമാണത്. സ്ത്രീവര്‍ഗത്തിന് സംരക്ഷണം നല്‍കുന്ന വസ്ത്രധാരണമാണ് ഹിജാബ്.

 സ്വഭാവവിശുദ്ധി എല്ലാ മനുഷ്യരെയും സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. മുസ്‌ലിമേതര സമൂഹങ്ങള്‍ പോലും ശരീരം ശരിയായ രീതിയില്‍ മറച്ച് നടക്കുന്ന സ്ത്രീകളെ ശരീരപ്രദര്‍ശനം നടത്തുന്ന സ്ത്രീകളെക്കാള്‍ ആദരിക്കുന്നുവെന്നതാണ് വസ്തുത.

 ഹിജാബ് ധരിക്കുന്നതോടെ സ്ത്രീ ഉപഭോഗ വസ്തുവല്ലെന്ന ചിന്താഗതി മേല്‍ക്കൈ നേടുന്നു. അവള്‍ വിലമതിക്കുന്ന ആത്മാവുള്ളവളായി ഉയര്‍ത്തപ്പെടുന്നു. ഇന്ന് വിനോദ-വാര്‍ത്താമാധ്യമങ്ങള്‍ പറയുന്നത് സ്ത്രീകള്‍ എത്രമാത്രം ശരീരം തുറന്നിടുന്നുവോ അത്രമാത്രം സ്വതന്ത്രകളാണെന്നാണ്. ശരീരം മറച്ചുനടക്കുന്നവര്‍ അടിമകളാണെന്നും. ഹിജാബണിഞ്ഞ സ്ത്രീകളാകട്ടെ, ആണുങ്ങള്‍ ഇത്രമാത്രം കണ്ടാല്‍മതിയെന്ന് നിഷ്‌കര്‍ഷിച്ചുകൊണ്ട് സ്വാതന്ത്ര്യം ആവോളം ആസ്വദിച്ചുകൊണ്ടിരിക്കുന്നു.

 ആളുകള്‍ക്ക് തങ്ങളെ സുന്ദരിയായി തോന്നില്ലെന്നും അതിനാല്‍ തങ്ങളെ നോക്കില്ലെന്നും അപകര്‍ഷബോധം മനസ്സില്‍ കൊണ്ടുനടക്കുന്ന സ്ത്രീകള്‍ പക്ഷേ ഹിജാബ് ധരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ആളുകളുടെ അഭിപ്രായത്തെക്കാളും പരിഗണനയെക്കാളും എത്രയോ ഉന്നതമായ പ്രതിഫലം അല്ലാഹുﷻവിന്റെ അടുക്കലാണെന്ന കാര്യം അവര്‍ അറിയുന്നില്ല. ആ സഹോദരിമാര്‍ ഈ ഭൗതിക ജീവിതത്തെക്കാള്‍ പരലോക വിചാരണയും വിജയവുമാണ് പ്രധാനമെന്ന് മനസ്സിലാക്കേണ്ടതായിരുന്നു. അത്തരത്തില്‍ ഇരുലോകത്തിലും വിജയത്തിന് സഹായകരമാണ് ഹിജാബ്.

 ഹിജാബ് സ്ത്രീകള്‍ അണിയുന്നത് ആണുങ്ങളുടെ സ്വഭാവം കാരണമാണ് എന്ന് അധികമാളുകളും തെറ്റിധരിച്ചിരിക്കുന്നു. അതായത്, ആണുങ്ങള്‍ തുറിച്ചുനോക്കുകയും നയനരതി നടത്തുകയും ചെയ്യുന്നു. അതിന് സ്ത്രീകള്‍ വഴിയൊരുക്കാതിരിക്കാനാണ് ഹിജാബ് ധരിക്കുന്നതത്രേ. പക്ഷേ, സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് അല്ലാഹുﷻവിന്റെ പ്രീതി ലാക്കാക്കിയാണ്. അല്ലാഹു ﷻ അത് ധരിക്കാന്‍ കല്‍പിച്ചു. അതിനാല്‍ അവനെ ഇഷ്ടപ്പെട്ടുകൊണ്ട് ധരിക്കുന്നു. അല്ലാതെ സൃഷ്ടികളെ ഭയന്നോ അവരെ തൃപ്തിപ്പെടുത്താനോ അല്ല സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത്. 

 അന്ത്യനാളില്‍ അത് മറ്റുള്ളവരെയല്ല, നിങ്ങളെത്തന്നെയാണ് സഹായിക്കുക. പുരുഷന്‍മാര്‍ എപ്പോഴും തങ്ങളുടെ  പ്രവൃത്തികള്‍ക്ക് ഉത്തരം പറയേണ്ടവരായിരിക്കും. എന്നിരുന്നാലും സ്ത്രീകള്‍ തങ്ങളുടെ ചുമതല നിര്‍വഹിച്ചിരിക്കണം. സദാചാര-സ്വഭാവവിശുദ്ധിയും വിനയവുമാണ് അതിന്റെ ആണിക്കല്ല്.

 ഹിജാബ് ധരിക്കുകയെന്നത് ഇക്കാലത്ത് വലിയ വെല്ലുവിളിയാണ്. സത്യത്തില്‍ നാം ഹിജാബിനെ വല്ലാതെ പര്‍വതീകരിച്ച് പ്രശ്‌നമാക്കിയതാണ്. എല്ലാറ്റിനുമുപരി അല്ലാഹുﷻവിന്റെ തൃപ്തിയുദ്ദേശിച്ച് പ്രയാസമനുഭവിക്കുന്നത് നമുക്ക് ഏറെ പ്രതിഫലം നേടിത്തരുന്നു. അതു തന്നെയാണ് വിലപിടിപ്പുള്ളത്.

 ഹിജാബ് അണിയാനുള്ള നമ്മുടെ തീരുമാനത്തിനുപിന്നിലെ പ്രചോദകം അല്ലാഹുﷻവിനെ അനുസരിക്കുകയെന്നതായിരിക്കണം. ദൗര്‍ഭാഗ്യവശാല്‍ നമ്മില്‍ പലരും അതിനെ ചെറുതായി കാണുന്നു. നമ്മുടെ മുന്‍ഗാമികളായ സത്യവാന്‍മാര്‍ തങ്ങളുടെ മുദ്രാവാക്യമായി സ്വീകരിച്ചത് ‘അല്ലാഹു ﷻ പറഞ്ഞത് ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു’ എന്നതാണ്. ആത്മീയപ്രധാനമോ ഭൗതികപ്രധാനമോ ആയ ഏതുവിഷയത്തിലും അല്ലാഹുﷻവിനെ അനുസരിക്കാന്‍ എല്ലാ ത്യാഗവുമനുഷ്ഠിക്കുകയെന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം. 

 ഹിജാബ് ഇക്കാലത്ത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ സംരക്ഷണമാണെന്നുതന്നെ പറയാം. ഇക്കാലത്ത് ഹൈസ്‌കൂള്‍ തലം മുതല്‍ക്കുതന്നെ അവള്‍ ശരീരമാത്ര സാധ്യതയുള്ള ഭോഗവസ്തുവായിരിക്കുന്നു. കമ്പോളം അവളുടെ ശരീരത്തെ തങ്ങളുടെ ഉല്‍പന്നങ്ങളെ വിറ്റഴിക്കാനുള്ള ഉപാധിയായി സ്വീകരിച്ചതാണ് ഏറ്റവും വലിയ സാമൂഹികദുരന്തം. സ്ത്രീകള്‍ തങ്ങളെത്തന്നെ വിലയിരുത്തുംവിധം അവരുടെ ചിന്താമണ്ഡലത്തില്‍ വലിയൊരളവോളം കമ്പോളം സ്വാധീനം ചെലുത്തിയിട്ടുണ്ട്. 

 വഴിയിലൂടെ നടക്കുമ്പോള്‍ ആണുങ്ങള്‍ തങ്ങളെ സദാ നോക്കിയിരിക്കാന്‍ പ്രേരിപ്പിക്കുമാറ് വേഷവിധാനങ്ങള്‍ സ്വീകരിച്ചിട്ടുള്ള ഒരുപാട് പെണ്‍കുട്ടികളുണ്ട്. അതിലൂടെയാണ് അവര്‍ തങ്ങളുടെ സ്വത്വബോധവും ആത്മവിശ്വാസം കണ്ടെടുക്കുന്നതെന്നതാണ് ഏറ്റവും പരിതാപകരം. 


R . A . M          
ചങ്ങല           
ചാല            
കണ്ണൂര്‍ ✍🏻



നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ 
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894 
00919562658660

വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . 
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍

ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!

 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.

 തങ്ങളുടെ വിലനിശ്ചയിക്കാന്‍ പുരുഷന്‍മാരെ ഏല്‍പിച്ചുകഴിഞ്ഞാല്‍ പിന്നെ അവിടെ സംഭവിക്കുന്നത് അവളുടെ ശരീരപുഷ്ടിയുടെ വിലയിടല്‍ മാത്രമാണെന്ന് തിരിച്ചറിയാന്‍ ഇനിയും സ്ത്രീകള്‍ക്ക് തിരിച്ചറിയാനായില്ലെന്നോ?! അതിനാല്‍ സ്ത്രീകള്‍ ഹിജാബിലൂടെ ആത്മീയ-ഭൗതികതലങ്ങളിലെല്ലാം  തന്റെ മൂല്യം വര്‍ധിപ്പിക്കട്ടെ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ

  ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ. PDF ആവശ്യമുളളവർ ഇതിൽ തൊടുക. നമുക്കൊരു കുഞ്ഞ് പിറന്നാൽ ചെയ്യേണ്ട കർമ്മങ്ങളുടെ സമഗ്ര പഠനമാണിത്. 101 മസ്അലകളിലായി നമുക്കിത് വായിക്കാം. 1.ബാങ്കും ഇഖാമത്തും കൊടുക്കൽ ഒരു കുട്ടി പിറന്നാല്‍ ആദ്യമായി ചെയ്യേണ്ടത് വലതുചെവിയില്‍ വാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കലാണ്. അബൂറാഫിഇല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘ഫാത്വിമ(റ) പ്രസവിച്ച സമയത്ത് ഹസന്‍(റ)വിന്റെ ചെവിയില്‍ നബി(സ്വ) വാങ്ക് കൊടുക്കുന്നത് ഞാന്‍ കണ്ടു’ (തിര്‍മുദി 4/97). 2.ബാങ്കും ഇഖാമത്തും പിശാചിനെ തടയുന്നു.  ‘നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് ഒരു  കുട്ടി ജനിക്കുകയും അവന്റെ വലതുചെവിയില്‍ ബാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കുകയും ചെയ്താല്‍ ഉമ്മുസ്വിബ്‌യാന്‍ എന്ന പിശാചിന്റെ ഉപദ്രവം ആ കുട്ടിക്ക് ഏല്‍ക്കുകയില്ല’ (ബൈഹഖി, ശുഅ്ബുല്‍ ഈമാന്‍ 6/390). 3⭕സ്ത്രീകൾക്കും ആവാം ‘ഈ വാങ്കും ഇഖാമത്തും സ്ത്രീ കൊടുത്താലും മതി. കാരണം, തബര്‍റുകിന് വേണ്ടി ദിക്ര്‍ ചൊല്ലുക എന്നതാണിതുകൊണ്ടുള്ള ലക്ഷ്യം’ (ശര്‍വാനി 9/376).  4⭕ബാങ്ക്-ഇഖാമത്തിലെ രഹസ്യങ്ങൾ വാങ്ക് നിയമമാക്കിയതിനു പിന്നിലെ ചില രഹസ്യങ്ങള്‍ പണ്ഡിതന്മാര്‍ വ...

അത്ഭുതങ്ങൾ നിറഞ്ഞ സ്വലാത്ത് “സ്വലാത്തുൽ ഫാത്തിഹ് ”

꧁  المعرفة الاسلام ꧂ رقم الواتس اب    ٠٠٩١٩٧٤٦٦٩٥٨٩٤ ٠٠٩١٩٥٦٢٦٥٨٦٦٠ Whatsapp group no. 00919746695894  00919562658660 اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩ സ്വലാത്തുൽ ഫാത്തിഹ്   എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്വലാത്തിന്‌ എണ്ണിയാല്‍ ഒടുങ്ങാത്ത ധാരാളം മഹത്വങ്ങള്‍ ഉണ്ട്‌. ഈ സ്വലാത്ത്‌ ആരെങ്കിലും ജീവിതത്തില്‍ ഒരു തവണ ചൊല്ലിയാല്‍ അവന്‍ നരകത്തില്‍ കടക്കുകയില്ല മാത്രമല്ല ഈ സ്വലാത്ത്‌ ഒരു തവണ ചൊല്ലിയാല്‍ 6 ലക്ഷം സ്വലാത്തിന്റെ പതിഫലം ലഭിക്കുന്നതാണ്‌ എന്ന്‌ അഹമമദ്സ്റ്റാവി (റ) റിപ്പോര്‍ട്ട്‌ ചെയ്തതായി യുസുഫുന്നബഹാനി _ അവിടുത്തെ “അഫ്ളലുസ്വലാത്ത്‌” എന്ന ഗ്രന്ഥത്തിന്റെ 143-ഠം പേജില്‍ പറയുന്നു. നാല്‍പ്പത്‌ ദിവസം തുടര്‍ച്ചയായി ഈ സ്വലാത്ത്‌ ചൊല്ലിയാല്‍ അവന്റെ തൗബ അല്ലാഹു സ്വീകരിച്ച്‌ എല്ലാ പാപങ്ങളും പൊറുത്ത്‌ കൊടുക്കും.ആരെങ്കിലും വ്യാഴാഴ്ച രാവോ, വെള്ളിയാഴ്ച രാവോ, തിങ്കളാഴ്ച രാവോ 4 റക്അത്ത്‌ നിസ്‌ കര...

ഖലീഫ ഉമർ (റ) ചരിത്രം

സത്യം കണ്ടെത്തി  ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ  മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ചരിത്രത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന മഹാവ്യക്തിത്വം കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി അഭിമാനത്തോടും അതിശയത്തോടും കൂടി പറയുന്ന പേരാണത് എത്ര പുകഴ്ത്തിപ്പറഞ്ഞാലും ആഗ്രഹം തീരില്ല എത്ര വർണ്ണിച്ചെഴുതിയാലും മതിവരില്ല ശ്രോതാക്കൾക്കാട്ടെ കേൾക്കാനുള്ള ദാഹവും തീരില്ല ഉമറുൽ ഫാറൂഖ് (റ) വിന്റെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് കേട്ട് അന്നത്തെ ലോകം കോരിത്തരിച്ചുപോയി ഇന്നും ആ ഭരണ മഹത്വങ്ങൾ കേൾക്കുമ്പോൾ ലോകം കോരിത്തരിച്ചു പോവുന്നു അറേബ്യയിലെ പ്രസിദ്ധമായൊരു ഗോത്രമാണ് 'ബനൂഅദിയ്യ് ' ഖുറൈശി ഗോത്രത്തിന്റെ ഒരു ശാഖയാണിത് മക്കായുടെ ഭരണത്തിൽ അദിയ്യ് ഗോത്രത്തിന്നും ചില അവകാശങ്ങൾ ഉണ്ടായിരുന്നു അദിയ്യ് ഗോത്രത്തിന്റെ നേതാവാണ് നുഫൈൽ ചെറുപ്പക്കാരനായ നുഫൈൽ കച്ചവടത്തിനും പോരാട്ടത്തിനും മികച്ചു നിന്നു നുഫൈൽ സുന്ദരിയായ ജൈദാഇനെ വിവാഹം ചെയ്തു ജൈദാഅ് ഭർത്താവിനെ നന്നായി സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തു ഇവർക്കു ജനിച്ച പുത്രനാണ് ഖത്താബ് ഗോത്രക്കാരുടെ ഓമനയായി വളർന്നുവന്ന വീരപുത്രൻ ഖത്താബ് വളർന്നു വലുതായി ...

യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല

  യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയമെന്ന വിശേഷണം ലഭിച്ച അധ്യായമാണ് സൂറത്തുയാസീന്‍. വിശുദ്ധ ഖുര്‍ആനിലെ 36-ാം സൂറത്താണിത്. 83 ആയത്തുകള്‍ യാസീനിലുണ്ട്. സൂറത്തുയാസീന്‍ അറിയാത്തവര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടാവില്ല. ഈ സൂറത്ത് മന:പാഠമാക്കുന്നതിനു വളരെയധികം പ്രചോദനവും പ്രാധാന്യവും കല്‍പ്പിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വ്വികര്‍. കൊച്ചു പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു യാസീന്‍ സൂറത്ത് മതപാഠ ശാലകളില്‍ പഠിപ്പിക്കപ്പെടുന്നു. മുസ്‌ലിം ഉമ്മത്തിന്റെ മിക്ക ചടങ്ങുകളിലും യാസീന്‍ പാരായണം കടന്നുവരാറുണ്ട്. മരിച്ച വീടുകളിലും ഖബറിടങ്ങളിലും മഹാന്മാരുടെ മസാറുകളിലും ഇത് പാരായണം ചെയ്യപ്പെടുന്നു. ഇന്നും മിക്ക മുസ്‌ലിമിന്റെയും പ്രഭാത പ്രദോഷങ്ങള്‍ സമാരംഭിക്കുന്നത് സൂറത്തുയാസീന്‍ കൊണ്ടു തന്നെയായിരിക്കും. മുസ്‌ലിം ഉമ്മത്തിനു യാസീന്‍ സൂറത്തിനോടുള്ള അദമ്യമമായ ആഭിമുഖ്യം തന്നെ ഈ സൂറത്തിന്റെ മഹാത്മ്യത്തെ വെളിപ്പെടുത്തുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയം മഅ്ഖലുബ്‌നു യസാര്‍(റ) വില്‍ നിന്ന് ഉദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു: സൂറത്തുയാസീന്‍ ഖുര്‍ആനിന്റെ ...

ഖിയാമത്ത് നാളിന്റെ ചില അടയാളങ്ങൾ

  ഈമാൻ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും നബി(സ)ക്കു വിവരിച്ചുകൊടുത്ത ജിബ്‌രീൽ(അ) മിനോട് അന്ത്യദിനത്തെക്കുറിച്ച് നബി(സ) ചോദിച്ചപ്പോൾ 'ചോദിച്ചവരേക്കാൾ കൂടുതൽ വിവരം അതേപ്പറ്റി ചോദിക്കപ്പെട്ടവനില്ല' എന്നാണു അദ്ദേഹം മറുപടി നൽകിയത്. തുടർന്നു അതിന്റെ അടയാളങ്ങൾ വിവരിക്കാൻ പറഞ്ഞപ്പോൾ പ്രധാനമായ രണ്ട അടയാളങ്ങൾ അദ്ദേഹം വിവരിക്കുകയുണ്ടായി. 💥 അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കുക. ഇതിനു പണ്ഡിതന്മാർ പല വിശദീകരണവും നൽകിയിട്ടുണ്ട്. അതിൽ പ്രബലമായതിതാണ്. യജമാനത്തികൾ അടിമകളോട് എപ്രകാരം പെരുമാറുമോ അപ്രകാരം മക്കൾ മാതാവിനോട് പെരുമാറുകയും അവരെക്കൊണ്ട് വേലകൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ്. (ശർഹുമുസ്ലിം) ✅ വളരെ താഴെക്കിടയിലുള്ള ആളുകൾ ഏറ്റവും ഉയർന്ന മണിമന്ദിരങ്ങൾ സ്ഥാപിക്കും. ✅വിജ്ഞാനം ഉയർത്തപ്പെടുക. ✅ അജ്ഞത വർദ്ദിപ്പിക്കുക. ✅ വ്യഭിചാരം വർദ്ദിപ്പിക്കുക. ✅ മദ്യപാനം വർദ്ദിപ്പിക്കുക ✅ 50 സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന തോതിൽ പുരുഷന്മാർ കുറയുകയും സ്ത്രീകൾ വർദ്ദിക്കുകയും ചെയ്യുക. ✅ തുർക്കികളോടുള്ള യുദ്ദം. നബി(സ) പറയുന്നു  إن من أشراط الساعة أن تقاتلوا قوما ينتعلون نعال الشعر، وإن من أشراط الساعة...

നബിദിനം.. ചില സംശയങ്ങളും മറുപടിയും

നബിദിനം.. ചില സംശയങ്ങളും മറുപടിയും നബിദിനം  *❓1. എന്താണ് നബിദിനം...?* ഉ:✅ മൌലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനിച്ച സ്ഥലം, ജനിച്ച സമയം എന്നിങ്ങനെയാണ്. സാങ്കേതികാര്‍ത്ഥം ഇപ്രകാരം: ആളുകള് ഒരുമിച്ച് കൂടുകയും ഖുർആൻ പാരായണം നടത്തുക, നബി (സ) യുടെ ജനന സമയത്തും അതോടനുബന്ധിച്ചും ഉണ്ടായ സംഭവങ്ങൾ അനുസ്മരിക്കുക. ദാനധർമങ്ങൾ ചെയ്യുക തുടങ്ങി നബി (സ) ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിന് “ മൌലിദ് ” എന്ന് പറയുന്നു... (അല്ഹാവി 1/252) ആധുനിക കാലഘട്ടത്തിൽ നബിദിന പരിപാടികൾക്ക്‌ കൂടുതൽ വികാസം കൈവന്നിരിക്കുന്നു. പ്രവാചകരുടെ ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങൾ, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാൻ പ്രേരിപ്പിക്കുക, നബി (സ) യെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിദുകൾ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളിൽ പങ്കെടുത്തവർക്ക് നല്ല ഭക്ഷണവും കാശും നല്കുക. തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയു...

നൂഹ് നബി(അ) ചരിത്രം

˙·٠•●♥ നൂഹ് നബി (അ) ചരിത്രം : മുഖവുര ♥●•٠·˙ മഹാനായ നൂഹ് നബി (അ)യെ കുറിച്ചു കേൾക്കുമ്പോൾ കപ്പൽ ഓർമ്മ വരും. പണ്ടേ നാം കേൾക്കുന്ന കഥയാണത്. എന്നാൽ പ്രസ്തുത പ്രവാചകനുമായി ബന്ധപ്പെട്ട് ഖുർആനിൽ എന്തെല്ലാം വിവരണങ്ങളാണുള്ളത്...  പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതാണോ ഈ കപ്പൽ. ഇതിന്റെ നിർമാണത്തിന് കാരണമാക്കിയ കാര്യമെന്ത്..? കപ്പലിലെ യാത്ര എത്ര കാലമായിരുന്നു. ആരൊക്കെയായിരുന്നു യാത്രികർ തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപരമായി തന്നെ വിവരിക്കുകയാണിവിടെ... മക്കാ ഖുറൈശികൾക്കു പോലും അജ്ഞാതമായ ഈ ചരിത്രം ഖുർആനിലൂടെ ലോകം മനസ്സിലാക്കി. നൂറ്റാണ്ടുകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുമ്പാണ് ആധുനിക ലോകം പ്രസ്തുത കപ്പലിന്റെ അവശിഷ്ടങ്ങൾ തുർക്കിയിലെ അരാരത്ത് പർവ്വതനിരകളിലെ ജൂദി പർവ്വതത്തിനു മുകളിൽ കണ്ടെത്തിയത്. ഇനിയും ഈ ചരിത്രം പഠിക്കാൻ നാമമെന്തിന് പിന്നോട്ടു പോകണം...  നൂഹ് (അ) ന്റെ മൂന്നു പുത്രന്മാരുടെ സന്താന പരമ്പരയിൽ പെട്ടവരാണ് ഇന്നത്തെ ലോകജനത. ഇന്ന് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ പൂർവ്വപിതാവാണ് നൂഹ് (അ). അദ്ദേഹത്തിന്റെ ത്യാഗവും, സഹനവും, ക്ഷമയും എക്കാലത്തെയും മനുഷ്യർക്ക് പാഠമാണ്. ലോകത്താദ്യമായി വിഗ്...

അയ്യൂബ് നബി (അ) ചരിത്രം

അയ്യൂബ് നബി (അ) ചരിത്രം.  ˙·٠•●♥ മുഖവുര ♥●•٠·˙ സൃഷ്ടാവ് അവന്റെ സൃഷ്ടികളെ പരീക്ഷണങ്ങൾക്കു വിŹധേയമാക്കുന്നു. നബി ﷺ ശത്രുക്കളാൽ പീഠിപ്പിക്കപ്പെട്ടു. ഇബ്റാഹിം നബി (അ) തീയിലെറിയപ്പെട്ടു. യഅ്ഖൂബ് നബി (അ) കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി. യൂസുഫ് നബി (അ) വർഷങ്ങളോളം ജയിലിലടക്കപ്പെട്ടു. യൂനുസ് നബി (അ) മത്സ്യ വയറ്റിലകപ്പെട്ടു. ഈസാ നബി (അ) ശത്രുക്കളാൽ പ്രയാസമനുഭവിച്ചു. ദുരാരോപണം കാരണം ആഇശ (റ) അനുഭവിച്ച പ്രയാസങ്ങൾ ദൂരികരിക്കാൻ ഖുർആൻ ഇടപെടേണ്ടിവന്നു...  ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നത് അല്ലാഹുﷻവുമായി അടുത്ത പ്രവാചകന്മാരാണെന്ന് ഹദീസ് ഗ്രന്ഥങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഈ വസ്തുത മനസിലാക്കുന്ന വിശ്വാസി ചെറിയ പ്രയാസങ്ങൾ നേരിടുമ്പോൾ എന്നെ റബ്ബ് കൈവിട്ടതാണോ എന്ന് ചോദിക്കുന്നത് നിരർത്ഥകമാണ്...  അയ്യൂബ് നബി(അ)ന്റെ ചരിത്രത്തിൽ നമുക്ക് ഒരുപാട് ഗുണപാഠങ്ങളുണ്ട്. വിശ്വാസികൾ മനസ്സിലാക്കേണ്ട ഒരു വസ്തുത, അല്ലാഹുﷻ നമ്മുടെ ആത്മാവിനെ സംസ്കരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ നാം ശാരീരിക സുഖം മാത്രമാണന്വേഷിക്കുന്നത്. നാം യാഥാർത്ഥ്യം തിരിച്ചറിയുക. ഭൗതിക ജീവിതത്തിൽ സുഖവും ദുഃഖവും നൈമിഷികം മാത്രം...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത് *ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ.* [الب...

നബിയുടെ കുടുംബം

നബിയുടെ കുടുംബം pdf ആവശ്യമുളളവർ ഇതിൽ തൊടുക. നബിയുടെ കുടുംബം നബി(സ)യുടെ വംശവും കുടുംബവും നബി തിരുമേനിയുടെ വംശപരമ്പരയ്ക്ക് മൂന്ന് ഭാഗങ്ങളുണ്ട്. ഒന്ന്, ചരിത്രകാരന്മാരും വംശപാരമ്പര്യ വിജ്ഞാനീയരും നിര്വിശവാദം അംഗികരിക്കുന്നതാണ്. ഇത് അദ്നാന്‍ വരെയെത്തുന്നു. രണ്ടാമത്തേത്, സംശയാസ്പദമെന്നും ശരിയെന്നും അഭിപ്രായമുള്ളവയാണ്. അത്, അദ്നാന്‍ മുതല്‍ ഇബ്റാഹീം (അ) വരെയാണ്. മൂന്നാമത്തേത്, സ്വീകാര്യമല്ലാത്ത ഏറെ കാര്യങ്ങളുണ്ടെന്ന് സംശയമില്ലാത്തത്. ഇത്, ഇബ്റാഹീം(അ) മുതല്‍ ആദം വരെ എത്തുന്നത്. ഓരോന്നിന്‍റെയും വിശദീകരണം താഴെ ചേര്‍ക്കുന്നു. ഒന്നാം ഭാഗം:  (മുഹമ്മദ് മുതല്‍ അദ്നാന്‍ വരെ എത്തുന്ന പിതാക്കളുടെ പരമ്പര) മുഹമ്മദ്, അബ്ദുല്ല, അബ്ദുല്മുഗത്വലിബ് (ശൈബ), ഹാശിം (അംദ്), അബ്ദുമനാഫ് (മുഗീറ), ഖുസ്വയ്യ് (സൈദ്), കിലാബ്, മുര്റത, കഅ്ബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്ര്‍(ഇദ്ദേഹമാണ് ക്വുറൈശ് എന്ന നാമത്തില്‍ പ്രശസ്തനായത്. ഗോത്രം ഈ പേരിലാണ് അറിയപ്പെടുന്നത്), മാലിക്, നള്ര്‍, നിസാര്‍, മഅദ്, അദ്നാന്‍ .(1) രണ്ടാം ഭാഗം:  (അദ്നാന്‍ മുതല്‍ ഇബ്റാഹീം വരെയുള്ള പിതാക്കളുടെ പരമ്പര). അദ്നാന്‍, അദദ്, ഹുമൈസിഅ്, സലാമാന്‍, ഔസ്വ...