ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഭർത്താവിന്റെ സ്നേഹം നിലനിർത്താൻ ചില വഴികൾ


ഭര്‍ത്താവിന്റെ സ്‌നേഹം നിലനിര്‍ത്താന്‍ ചില വഴികള്‍

''ഓ.. അങ്ങേര് ഇപ്പോള്‍ പഴയ ആളല്ല. ആകെ മാറിപ്പോയി..'' ''മൂപ്പര്‍ക്ക് ഇപ്പോള്‍ പഴയപോലെ സ്‌നേഹം കാണുന്നില്ല..'' എന്നൊക്കെ പരാതിപ്പെടുന്ന ഭാര്യമാരെ നമുക്കിടയില്‍ ധാരാളമായി കാണാന്‍ കഴിയും. ഒരു പക്ഷേ, അതൊക്കെ അവരുടെ തോന്നലാകാം. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ജീവിക്കാനുള്ള വ്യഗ്രതക്കിടയില്‍ ഭാര്യയെ ശ്രദ്ധിക്കാന്‍ കഴിയാത്തതുകൊണ്ടാകാം. മാത്രമല്ല, എല്ലായ്‌പ്പോഴും ഭര്‍ത്താവിന് ഭാര്യയില്‍ ഒരേ രീതിയിലുള്ള താല്‍പര്യം നിലനിര്‍ത്താന്‍ പറ്റിയെന്നുവരില്ലല്ലോ. എങ്കിലും ചിലപ്പോഴെല്ലാം ഭാര്യമാരുടെ ഇത്തരം ആരോപണങ്ങളില്‍ കഴമ്പില്ലാതെയുമില്ല. കാലഘട്ടത്തിന്റെ ഒഴുക്കും ജീവിത വ്യഗ്രതയുമെല്ലാം മിക്കവര്‍ക്കുമുള്ളതല്ലേ? എന്നാല്‍ ഇതൊക്കെ കുറവായിട്ടും ചില ഭര്‍ത്താക്കന്മാര്‍ ഭാര്യയില്‍ നിന്നകലാന്‍ ശ്രമിക്കുകയാണെങ്കിലോ? തീര്‍ച്ചയായും അതിന്റെ പിന്നില്‍ എന്തെങ്കിലും കാരണങ്ങള്‍ കാണും. അതെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് അകല്‍ച്ചയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം. * മുമ്പ് സ്‌നേഹത്തോടെ പെരുമാറിയിരുന്ന ഭര്‍ത്താവ് എല്ലാറ്റിലും കുറ്റം കണ്ടെത്താന്‍ ശ്രമിക്കും. തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റമായിരിക്കും. * പഴയതിനു വിരുദ്ധമായി യാത്രപോലും പറയാതെ ധൃതിയില്‍ ജോലിക്കുപോവുക. * പകല്‍ മുഴുവന്‍ ഓഫീസിലും വീടിനു പുറത്തും കഴിച്ചുകൂട്ടാന്‍ താല്‍പര്യം കാണിക്കുക. * ഒഴിവുവേളകള്‍ കൂട്ടുകാരുമൊത്ത് പുറത്ത് വ്യാപരിക്കുക. * പതിവിനു വിപരീതമായി പെട്ടെന്ന് ശുണ്ഠി പ്രകടിപ്പിക്കുക. * ലൈംഗിക കാര്യങ്ങളില്‍ വിമുഖത കാണിക്കുക. * പുരഷ സഹജമായ യാതൊരു താല്‍പര്യവും കാണിക്കാതിരിക്കുക. * ഭാര്യ അടുത്തുചെന്നിരുന്നാല്‍ എഴുന്നേറ്റുമാറുക. * പെരുമാറ്റത്തില്‍ ഭാര്യയോട് വെറുപ്പും നീരസവും പ്രകടിപ്പിക്കുക. * ഭാര്യയില്‍ മടുപ്പുള്ളത് പെരുമാറ്റത്തില്‍ നിഴലിക്കുക. ഇത്തരം പെരുമാറ്റങ്ങള്‍ ഭര്‍ത്താവില്‍ നിഴലിക്കുന്നുണ്ടെങ്കില്‍ അയാള്‍ ഭാര്യയില്‍ നിന്നകലാന്‍ ശ്രമിക്കുന്നുവെന്നുവേണം കരുതാന്‍. ഇത്തരം സാഹചര്യത്തില്‍ സാധാരണഗതിയില്‍ ഭാര്യമാര്‍ക്ക് ഏറെ പ്രയാസവും വേദനയും നിരാശയും തോന്നുക സ്വാഭാവികമാണ്. ഇത്തരമൊരവസ്ഥാ വിശേഷം പലര്‍ക്കും താങ്ങാനാവില്ല. ''എന്തുകൊണ്ടദ്ദേഹം പഴയ പടി തന്നെ സ്‌നേഹിക്കുന്നില്ല'' എന്ന് സ്വയം മനസ്സില്‍ തോന്നിത്തുടങ്ങുന്ന ഇവര്‍ നിരാശയിലാണ്ടുകഴിയും. വേറെ ചിലര്‍ പൊട്ടിത്തെറിക്കുകയും ഭര്‍ത്താവിനോട് ഒരു യുദ്ധത്തിന് തുടക്കം കുറിക്കുകയും ചെയ്യും. മറ്റു ചിലര്‍ ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാന്‍ ശ്രമിച്ചെന്നുമിരിക്കും. പക്ഷേ, പ്രിയപ്പെട്ട ഭാര്യമാരേ.. നിങ്ങളുടെ ഇത്തരം പ്രതികരണങ്ങള്‍ കൊണ്ടൊന്നും യാതൊരു പ്രയോജനവുമില്ല എന്ന് ആദ്യമേ ഓര്‍ക്കുക. മാത്രമല്ല, അതൊക്കെ വിപരീത ഫലമേ ഉളവാക്കുകയുള്ളൂ. ഇത്തരം സാഹചര്യങ്ങളില്‍ ആദ്യമായി വേണ്ടത് ഭര്‍ത്താവിന്റെ അകല്‍ച്ചക്കു കാരണമായ സാഹചര്യങ്ങളെ കണ്ടെത്തുകയാണ്. സംഗതികളുടെ കിടപ്പ് കാര്യകാരണ സഹിതം വിലയിരുത്തണം. എന്തുകൊണ്ടയാള്‍ക്ക് ദാമ്പത്യം വിരസമായിരിക്കുന്നുവെന്ന് കണ്ടുപിടിക്കാന്‍ ശ്രമിക്കുക. അതോടൊപ്പം നിങ്ങളില്‍ നിന്നു വന്നുപോയിട്ടുള്ള പിഴവുകള്‍ കൊണ്ടാണെങ്കില്‍ അതു തിരുത്താനും ശ്രദ്ധിക്കേണ്ടതാണ്. ഭര്‍ത്താവിന്റെ അകല്‍ച്ചക്ക് പല കാരണങ്ങള്‍ കണ്ടേക്കാം. അവ ഏതെല്ലാമാണെന്നുകൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. * ഭാര്യയുടെ അവഗണനയും സ്‌നേഹരാഹിത്യവും * ഭാര്യയുടെ കലഹസ്വഭാവം * ലൈംഗിക അപര്യാപ്തത (ശീഘ്രസ്ഖലനം, ഷണ്ഡത്വം എന്നിവ ഉള്ളവരില്‍ തന്റെ പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന ബോധം മനസ്സിലുദിക്കുമ്പോള്‍ മനഃപൂര്‍വം ഭാര്യയില്‍ നിന്നകലാന്‍ ശ്രമിക്കും) * മദ്യപാനം. (മദ്യപാനം വ്യക്തിയുടെ സ്വാഭാവികമായ കഴിവുകളെ കെടുത്തിക്കളയും) * പരസ്ത്രീഗമനം: (ഇതിന്റെ പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ട്) * സ്വവര്‍ഗ പ്രേമം. (ചെറുപ്പം മുതല്‍ സ്വവര്‍ഗരതി ശീലിച്ചവര്‍ക്ക് ഭാര്യയോട് താല്‍പര്യമോ പുരുഷപരമായ വികാരാനുഭൂതിയോ ഉണ്ടാവുകയില്ല.) * 

* ലൈംഗിക രോഗങ്ങള്‍. * ലൈംഗികാവയവത്തിനുണ്ടാകുന്ന ക്ഷതങ്ങള്‍ * അനാരോഗ്യം, ക്ഷീണം എന്നിവ. * ചില ഔഷധങ്ങള്‍ കഴിച്ചതിന്റെ പ്രത്യാഘാതം * ആധിയും മറ്റു മാനസിക സംഘര്‍ഷങ്ങളും. മേല്‍പറഞ്ഞവയില്‍ ഏതെങ്കിലും ഒരു ഘടകമോ ഒന്നില്‍ കൂടുതല്‍ കാരണങ്ങളോ ആകാം ഭര്‍ത്താവിന്റെ അകല്‍ചക്ക് കാരണം. കാരണങ്ങള്‍ എന്തുതന്നെയായാലും നിരാശപ്പെട്ടിട്ടോ നിസ്സംഗത പുലര്‍ത്തിയിട്ടോ കാര്യമില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തയ്യാറെടുപ്പോടെ സധൈര്യം മുന്നോട്ടുപോകുകയാണുവേണ്ടത്. ആത്മാര്‍ത്ഥവും സ്‌നേഹപൂര്‍ണവുമായ സമീപനത്തിലൂടെ ഭര്‍ത്താവിന്റെ പ്രശ്‌നമെന്തെന്ന് മനസ്സിലാക്കാന്‍ ഒരു നല്ല ഭാര്യക്കു കഴിയും. മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ കാര്യം എളുപ്പമായി. ലൈംഗിക അപര്യാപ്തതകള്‍, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം എന്നിവയാണു കാരണമെങ്കില്‍ അവ പരിഹരിക്കാനുള്ള വഴി തേടുക. ഭാര്യയുടെ അവഗണനയും അശ്രദ്ധയുമാണ് പ്രശ്‌നമെങ്കില്‍ അത്അംഗീകരിക്കുകയും സ്വന്തം പാളിച്ചകള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഭര്‍ത്താവിനെ നിങ്ങളുടെ കുട്ടിയുടെ പിതാവായി-സംരക്ഷകനായി- മാത്രം കണക്കാക്കാതിരിക്കുക. വിവാഹനാളുകള്‍ കഴിയുന്നതോടെ അടുക്കളയും കുട്ടികളെ വളര്‍ത്തലും (ഉദ്യോഗമുണ്ടെങ്കില്‍ അതും) 

മാത്രമായി ജീവിതത്തെ ചുരുക്കാതെ ഇണയുമൊത്ത് സമയം ചെലവഴിക്കുകയും പങ്കാളിക്ക് അര്‍ഹിക്കുന്ന സ്‌നേഹവും പരിഗണനയും നല്‍കാന്‍ ശ്രമിക്കുകയും ചെയ്യണം. ഭര്‍ത്താവിന്റെ പരസ്ത്രീഗമനം പല ഭാര്യമാര്‍ക്കും സഹിക്കാനാകില്ല. ഇത്തരം ഭാര്യമാര്‍ പലപ്പോഴും ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാനായി കലിതുള്ളി പ്രശ്‌നം വഷളാക്കാനാണ് ശ്രമിക്കുക. ഇതൊക്കെ സ്വയം നാണക്കേടുണ്ടാക്കാനും ഭര്‍ത്താവ് കൂടുതല്‍ അകലാനുമാണ് സഹായിക്കുക. ചിലപ്പോള്‍ ഭര്‍ത്താവിനെ എന്നെന്നേക്കുമായി നഷ്ടപ്പെടാനും ഇടവരുത്തും. മക്കളുണ്ടെങ്കില്‍ അവരുടെ ഭാവിയും തകര്‍ന്നതുതന്നെ. ഇവിടെ ക്ഷമയോടും സമചിത്തതയോടും സഹിഷ്ണുതയോടും വിവേകത്തോടുംകൂടി പെരുമാറേണ്ടിയിരിക്കുന്നു. ആദ്യമായി വേണ്ടത് ആത്മപരിശോധനയാണ്. ഭര്‍ത്താവ് വഴിപിഴച്ചതില്‍ ഞാന്‍ ഏതെങ്കിലും നിലയില്‍ കാരണക്കാരിയാണോ? എന്റെ ഭാഗത്തുനിന്നു എന്തെങ്കിലും പോരായ്മകളോ പാളിച്ചകളോ ഉണ്ടായിട്ടുണ്ടോ? എന്നീ ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുക. പാളിച്ചകളോ തെറ്റുകളോ പറ്റിയിട്ടുണ്ടെങ്കില്‍ അതുതിരുത്താന്‍ സന്മനസ്സു കാണിക്കുകയും വേണം. രണ്ടാമത് ചെയ്യേണ്ടത്, സംഭവിച്ചതൊക്കെ മറക്കാനും പൊറുക്കാനും തയ്യാറാകുകയാണ്. അതോടൊപ്പം ഭര്‍ത്താവിനെ ആവശ്യമില്ലാതെ കുറ്റപ്പെടുത്താതിരിക്കാനും അയാളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി അര്‍ഹിക്കും വിധം നിറവേറ്റിക്കൊടുക്കാനും ഊഷ്മളമായ സ്‌നേഹവും ലൈംഗിക സംതൃപ്തിയും പകര്‍ന്നുകൊടുക്കാനും ശ്രമിക്കുക. ഭര്‍ത്താവുമായി നീണ്ട ഇടവേളള്‍ പിരിഞ്ഞിരിക്കുകയുമരുത്. ഭാര്യ ഒരിക്കലും കലഹസ്വഭാവം കാണിക്കരുത്. എപ്പോഴും പരാതികളും കലഹങ്ങളുമായി തന്നെ നേരിടുന്ന ഭാര്യയില്‍ നിന്നു രക്ഷപ്പെടാനേ ഭര്‍ത്താവ് ശ്രമിക്കുകയുള്ളൂ. അതുപോലെ ലൈംഗികരോഗങ്ങള്‍, സ്വവര്‍ഗരതി, ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ തുടക്കത്തില്‍ തന്നെ ചികിത്സക്കു വിധേയമാക്കണം. 

ഇത്തരം കാര്യങ്ങളിലൊക്കെ ഏറെ ക്ഷമയോടും സ്‌നേഹത്തോടും കൂടി ശ്രദ്ധിക്കുന്നതായാല്‍ അകലുന്ന ഭര്‍ത്താവിനെ അടുപ്പിക്കാന്‍ കഴിയും. കൂട്ടത്തില്‍ ഒന്നുരണ്ടു കാര്യങ്ങള്‍ കൂടി പറയട്ടെ. ഒന്നാമത് ഭര്‍ത്താവിനെ ആകര്‍ഷിക്കത്ത പെരുമാറ്റവും ശാരീരിക വശ്യതയും വൃത്തിയും കാത്തു സൂക്ഷിക്കുക എന്നതാണ്. ഭര്‍ത്താവിനെ അവഗണിക്കാതിരിക്കുകയും അയാളുടെ പ്രശ്‌നങ്ങളും ജീവിത വിഷമങ്ങളും സഹാനുഭൂതിയോടെ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു കാര്യം. ഭര്‍ത്താവില്‍ മാറ്റം കണ്ടാലുടനെ തുറന്ന ചര്‍ച്ചക്കു വേദിയൊരുക്കുകയും തെറ്റിദ്ധാരണകള്‍ ഒഴിവാക്കുകയും ചെയ്യണം. സ്വയം തീര്‍ക്കാന്‍ കഴിയില്ലെങ്കില്‍ ഒരു ഫാമിലി കൗണ്‍സിലിങ്ങിന് ഇരുവരും തയ്യാറാകുക.


R . A . M          
ചങ്ങല           
ചാല            
കണ്ണൂര്‍      ✍🏻



നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ 
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894 
00919562658660

വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . 
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ

  ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ. PDF ആവശ്യമുളളവർ ഇതിൽ തൊടുക. നമുക്കൊരു കുഞ്ഞ് പിറന്നാൽ ചെയ്യേണ്ട കർമ്മങ്ങളുടെ സമഗ്ര പഠനമാണിത്. 101 മസ്അലകളിലായി നമുക്കിത് വായിക്കാം. 1.ബാങ്കും ഇഖാമത്തും കൊടുക്കൽ ഒരു കുട്ടി പിറന്നാല്‍ ആദ്യമായി ചെയ്യേണ്ടത് വലതുചെവിയില്‍ വാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കലാണ്. അബൂറാഫിഇല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘ഫാത്വിമ(റ) പ്രസവിച്ച സമയത്ത് ഹസന്‍(റ)വിന്റെ ചെവിയില്‍ നബി(സ്വ) വാങ്ക് കൊടുക്കുന്നത് ഞാന്‍ കണ്ടു’ (തിര്‍മുദി 4/97). 2.ബാങ്കും ഇഖാമത്തും പിശാചിനെ തടയുന്നു.  ‘നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് ഒരു  കുട്ടി ജനിക്കുകയും അവന്റെ വലതുചെവിയില്‍ ബാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കുകയും ചെയ്താല്‍ ഉമ്മുസ്വിബ്‌യാന്‍ എന്ന പിശാചിന്റെ ഉപദ്രവം ആ കുട്ടിക്ക് ഏല്‍ക്കുകയില്ല’ (ബൈഹഖി, ശുഅ്ബുല്‍ ഈമാന്‍ 6/390). 3⭕സ്ത്രീകൾക്കും ആവാം ‘ഈ വാങ്കും ഇഖാമത്തും സ്ത്രീ കൊടുത്താലും മതി. കാരണം, തബര്‍റുകിന് വേണ്ടി ദിക്ര്‍ ചൊല്ലുക എന്നതാണിതുകൊണ്ടുള്ള ലക്ഷ്യം’ (ശര്‍വാനി 9/376).  4⭕ബാങ്ക്-ഇഖാമത്തിലെ രഹസ്യങ്ങൾ വാങ്ക് നിയമമാക്കിയതിനു പിന്നിലെ ചില രഹസ്യങ്ങള്‍ പണ്ഡിതന്മാര്‍ വ...

അത്ഭുതങ്ങൾ നിറഞ്ഞ സ്വലാത്ത് “സ്വലാത്തുൽ ഫാത്തിഹ് ”

꧁  المعرفة الاسلام ꧂ رقم الواتس اب    ٠٠٩١٩٧٤٦٦٩٥٨٩٤ ٠٠٩١٩٥٦٢٦٥٨٦٦٠ Whatsapp group no. 00919746695894  00919562658660 اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩ സ്വലാത്തുൽ ഫാത്തിഹ്   എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്വലാത്തിന്‌ എണ്ണിയാല്‍ ഒടുങ്ങാത്ത ധാരാളം മഹത്വങ്ങള്‍ ഉണ്ട്‌. ഈ സ്വലാത്ത്‌ ആരെങ്കിലും ജീവിതത്തില്‍ ഒരു തവണ ചൊല്ലിയാല്‍ അവന്‍ നരകത്തില്‍ കടക്കുകയില്ല മാത്രമല്ല ഈ സ്വലാത്ത്‌ ഒരു തവണ ചൊല്ലിയാല്‍ 6 ലക്ഷം സ്വലാത്തിന്റെ പതിഫലം ലഭിക്കുന്നതാണ്‌ എന്ന്‌ അഹമമദ്സ്റ്റാവി (റ) റിപ്പോര്‍ട്ട്‌ ചെയ്തതായി യുസുഫുന്നബഹാനി _ അവിടുത്തെ “അഫ്ളലുസ്വലാത്ത്‌” എന്ന ഗ്രന്ഥത്തിന്റെ 143-ഠം പേജില്‍ പറയുന്നു. നാല്‍പ്പത്‌ ദിവസം തുടര്‍ച്ചയായി ഈ സ്വലാത്ത്‌ ചൊല്ലിയാല്‍ അവന്റെ തൗബ അല്ലാഹു സ്വീകരിച്ച്‌ എല്ലാ പാപങ്ങളും പൊറുത്ത്‌ കൊടുക്കും.ആരെങ്കിലും വ്യാഴാഴ്ച രാവോ, വെള്ളിയാഴ്ച രാവോ, തിങ്കളാഴ്ച രാവോ 4 റക്അത്ത്‌ നിസ്‌ കര...

ഖലീഫ ഉമർ (റ) ചരിത്രം

സത്യം കണ്ടെത്തി  ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ  മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ചരിത്രത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന മഹാവ്യക്തിത്വം കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി അഭിമാനത്തോടും അതിശയത്തോടും കൂടി പറയുന്ന പേരാണത് എത്ര പുകഴ്ത്തിപ്പറഞ്ഞാലും ആഗ്രഹം തീരില്ല എത്ര വർണ്ണിച്ചെഴുതിയാലും മതിവരില്ല ശ്രോതാക്കൾക്കാട്ടെ കേൾക്കാനുള്ള ദാഹവും തീരില്ല ഉമറുൽ ഫാറൂഖ് (റ) വിന്റെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് കേട്ട് അന്നത്തെ ലോകം കോരിത്തരിച്ചുപോയി ഇന്നും ആ ഭരണ മഹത്വങ്ങൾ കേൾക്കുമ്പോൾ ലോകം കോരിത്തരിച്ചു പോവുന്നു അറേബ്യയിലെ പ്രസിദ്ധമായൊരു ഗോത്രമാണ് 'ബനൂഅദിയ്യ് ' ഖുറൈശി ഗോത്രത്തിന്റെ ഒരു ശാഖയാണിത് മക്കായുടെ ഭരണത്തിൽ അദിയ്യ് ഗോത്രത്തിന്നും ചില അവകാശങ്ങൾ ഉണ്ടായിരുന്നു അദിയ്യ് ഗോത്രത്തിന്റെ നേതാവാണ് നുഫൈൽ ചെറുപ്പക്കാരനായ നുഫൈൽ കച്ചവടത്തിനും പോരാട്ടത്തിനും മികച്ചു നിന്നു നുഫൈൽ സുന്ദരിയായ ജൈദാഇനെ വിവാഹം ചെയ്തു ജൈദാഅ് ഭർത്താവിനെ നന്നായി സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തു ഇവർക്കു ജനിച്ച പുത്രനാണ് ഖത്താബ് ഗോത്രക്കാരുടെ ഓമനയായി വളർന്നുവന്ന വീരപുത്രൻ ഖത്താബ് വളർന്നു വലുതായി ...

യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല

  യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയമെന്ന വിശേഷണം ലഭിച്ച അധ്യായമാണ് സൂറത്തുയാസീന്‍. വിശുദ്ധ ഖുര്‍ആനിലെ 36-ാം സൂറത്താണിത്. 83 ആയത്തുകള്‍ യാസീനിലുണ്ട്. സൂറത്തുയാസീന്‍ അറിയാത്തവര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടാവില്ല. ഈ സൂറത്ത് മന:പാഠമാക്കുന്നതിനു വളരെയധികം പ്രചോദനവും പ്രാധാന്യവും കല്‍പ്പിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വ്വികര്‍. കൊച്ചു പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു യാസീന്‍ സൂറത്ത് മതപാഠ ശാലകളില്‍ പഠിപ്പിക്കപ്പെടുന്നു. മുസ്‌ലിം ഉമ്മത്തിന്റെ മിക്ക ചടങ്ങുകളിലും യാസീന്‍ പാരായണം കടന്നുവരാറുണ്ട്. മരിച്ച വീടുകളിലും ഖബറിടങ്ങളിലും മഹാന്മാരുടെ മസാറുകളിലും ഇത് പാരായണം ചെയ്യപ്പെടുന്നു. ഇന്നും മിക്ക മുസ്‌ലിമിന്റെയും പ്രഭാത പ്രദോഷങ്ങള്‍ സമാരംഭിക്കുന്നത് സൂറത്തുയാസീന്‍ കൊണ്ടു തന്നെയായിരിക്കും. മുസ്‌ലിം ഉമ്മത്തിനു യാസീന്‍ സൂറത്തിനോടുള്ള അദമ്യമമായ ആഭിമുഖ്യം തന്നെ ഈ സൂറത്തിന്റെ മഹാത്മ്യത്തെ വെളിപ്പെടുത്തുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയം മഅ്ഖലുബ്‌നു യസാര്‍(റ) വില്‍ നിന്ന് ഉദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു: സൂറത്തുയാസീന്‍ ഖുര്‍ആനിന്റെ ...

ഖിയാമത്ത് നാളിന്റെ ചില അടയാളങ്ങൾ

  ഈമാൻ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും നബി(സ)ക്കു വിവരിച്ചുകൊടുത്ത ജിബ്‌രീൽ(അ) മിനോട് അന്ത്യദിനത്തെക്കുറിച്ച് നബി(സ) ചോദിച്ചപ്പോൾ 'ചോദിച്ചവരേക്കാൾ കൂടുതൽ വിവരം അതേപ്പറ്റി ചോദിക്കപ്പെട്ടവനില്ല' എന്നാണു അദ്ദേഹം മറുപടി നൽകിയത്. തുടർന്നു അതിന്റെ അടയാളങ്ങൾ വിവരിക്കാൻ പറഞ്ഞപ്പോൾ പ്രധാനമായ രണ്ട അടയാളങ്ങൾ അദ്ദേഹം വിവരിക്കുകയുണ്ടായി. 💥 അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കുക. ഇതിനു പണ്ഡിതന്മാർ പല വിശദീകരണവും നൽകിയിട്ടുണ്ട്. അതിൽ പ്രബലമായതിതാണ്. യജമാനത്തികൾ അടിമകളോട് എപ്രകാരം പെരുമാറുമോ അപ്രകാരം മക്കൾ മാതാവിനോട് പെരുമാറുകയും അവരെക്കൊണ്ട് വേലകൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ്. (ശർഹുമുസ്ലിം) ✅ വളരെ താഴെക്കിടയിലുള്ള ആളുകൾ ഏറ്റവും ഉയർന്ന മണിമന്ദിരങ്ങൾ സ്ഥാപിക്കും. ✅വിജ്ഞാനം ഉയർത്തപ്പെടുക. ✅ അജ്ഞത വർദ്ദിപ്പിക്കുക. ✅ വ്യഭിചാരം വർദ്ദിപ്പിക്കുക. ✅ മദ്യപാനം വർദ്ദിപ്പിക്കുക ✅ 50 സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന തോതിൽ പുരുഷന്മാർ കുറയുകയും സ്ത്രീകൾ വർദ്ദിക്കുകയും ചെയ്യുക. ✅ തുർക്കികളോടുള്ള യുദ്ദം. നബി(സ) പറയുന്നു  إن من أشراط الساعة أن تقاتلوا قوما ينتعلون نعال الشعر، وإن من أشراط الساعة...

നബിദിനം.. ചില സംശയങ്ങളും മറുപടിയും

നബിദിനം.. ചില സംശയങ്ങളും മറുപടിയും നബിദിനം  *❓1. എന്താണ് നബിദിനം...?* ഉ:✅ മൌലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനിച്ച സ്ഥലം, ജനിച്ച സമയം എന്നിങ്ങനെയാണ്. സാങ്കേതികാര്‍ത്ഥം ഇപ്രകാരം: ആളുകള് ഒരുമിച്ച് കൂടുകയും ഖുർആൻ പാരായണം നടത്തുക, നബി (സ) യുടെ ജനന സമയത്തും അതോടനുബന്ധിച്ചും ഉണ്ടായ സംഭവങ്ങൾ അനുസ്മരിക്കുക. ദാനധർമങ്ങൾ ചെയ്യുക തുടങ്ങി നബി (സ) ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിന് “ മൌലിദ് ” എന്ന് പറയുന്നു... (അല്ഹാവി 1/252) ആധുനിക കാലഘട്ടത്തിൽ നബിദിന പരിപാടികൾക്ക്‌ കൂടുതൽ വികാസം കൈവന്നിരിക്കുന്നു. പ്രവാചകരുടെ ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങൾ, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാൻ പ്രേരിപ്പിക്കുക, നബി (സ) യെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിദുകൾ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളിൽ പങ്കെടുത്തവർക്ക് നല്ല ഭക്ഷണവും കാശും നല്കുക. തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയു...

നൂഹ് നബി(അ) ചരിത്രം

˙·٠•●♥ നൂഹ് നബി (അ) ചരിത്രം : മുഖവുര ♥●•٠·˙ മഹാനായ നൂഹ് നബി (അ)യെ കുറിച്ചു കേൾക്കുമ്പോൾ കപ്പൽ ഓർമ്മ വരും. പണ്ടേ നാം കേൾക്കുന്ന കഥയാണത്. എന്നാൽ പ്രസ്തുത പ്രവാചകനുമായി ബന്ധപ്പെട്ട് ഖുർആനിൽ എന്തെല്ലാം വിവരണങ്ങളാണുള്ളത്...  പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതാണോ ഈ കപ്പൽ. ഇതിന്റെ നിർമാണത്തിന് കാരണമാക്കിയ കാര്യമെന്ത്..? കപ്പലിലെ യാത്ര എത്ര കാലമായിരുന്നു. ആരൊക്കെയായിരുന്നു യാത്രികർ തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപരമായി തന്നെ വിവരിക്കുകയാണിവിടെ... മക്കാ ഖുറൈശികൾക്കു പോലും അജ്ഞാതമായ ഈ ചരിത്രം ഖുർആനിലൂടെ ലോകം മനസ്സിലാക്കി. നൂറ്റാണ്ടുകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുമ്പാണ് ആധുനിക ലോകം പ്രസ്തുത കപ്പലിന്റെ അവശിഷ്ടങ്ങൾ തുർക്കിയിലെ അരാരത്ത് പർവ്വതനിരകളിലെ ജൂദി പർവ്വതത്തിനു മുകളിൽ കണ്ടെത്തിയത്. ഇനിയും ഈ ചരിത്രം പഠിക്കാൻ നാമമെന്തിന് പിന്നോട്ടു പോകണം...  നൂഹ് (അ) ന്റെ മൂന്നു പുത്രന്മാരുടെ സന്താന പരമ്പരയിൽ പെട്ടവരാണ് ഇന്നത്തെ ലോകജനത. ഇന്ന് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ പൂർവ്വപിതാവാണ് നൂഹ് (അ). അദ്ദേഹത്തിന്റെ ത്യാഗവും, സഹനവും, ക്ഷമയും എക്കാലത്തെയും മനുഷ്യർക്ക് പാഠമാണ്. ലോകത്താദ്യമായി വിഗ്...

അയ്യൂബ് നബി (അ) ചരിത്രം

അയ്യൂബ് നബി (അ) ചരിത്രം.  ˙·٠•●♥ മുഖവുര ♥●•٠·˙ സൃഷ്ടാവ് അവന്റെ സൃഷ്ടികളെ പരീക്ഷണങ്ങൾക്കു വിŹധേയമാക്കുന്നു. നബി ﷺ ശത്രുക്കളാൽ പീഠിപ്പിക്കപ്പെട്ടു. ഇബ്റാഹിം നബി (അ) തീയിലെറിയപ്പെട്ടു. യഅ്ഖൂബ് നബി (അ) കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി. യൂസുഫ് നബി (അ) വർഷങ്ങളോളം ജയിലിലടക്കപ്പെട്ടു. യൂനുസ് നബി (അ) മത്സ്യ വയറ്റിലകപ്പെട്ടു. ഈസാ നബി (അ) ശത്രുക്കളാൽ പ്രയാസമനുഭവിച്ചു. ദുരാരോപണം കാരണം ആഇശ (റ) അനുഭവിച്ച പ്രയാസങ്ങൾ ദൂരികരിക്കാൻ ഖുർആൻ ഇടപെടേണ്ടിവന്നു...  ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നത് അല്ലാഹുﷻവുമായി അടുത്ത പ്രവാചകന്മാരാണെന്ന് ഹദീസ് ഗ്രന്ഥങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഈ വസ്തുത മനസിലാക്കുന്ന വിശ്വാസി ചെറിയ പ്രയാസങ്ങൾ നേരിടുമ്പോൾ എന്നെ റബ്ബ് കൈവിട്ടതാണോ എന്ന് ചോദിക്കുന്നത് നിരർത്ഥകമാണ്...  അയ്യൂബ് നബി(അ)ന്റെ ചരിത്രത്തിൽ നമുക്ക് ഒരുപാട് ഗുണപാഠങ്ങളുണ്ട്. വിശ്വാസികൾ മനസ്സിലാക്കേണ്ട ഒരു വസ്തുത, അല്ലാഹുﷻ നമ്മുടെ ആത്മാവിനെ സംസ്കരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ നാം ശാരീരിക സുഖം മാത്രമാണന്വേഷിക്കുന്നത്. നാം യാഥാർത്ഥ്യം തിരിച്ചറിയുക. ഭൗതിക ജീവിതത്തിൽ സുഖവും ദുഃഖവും നൈമിഷികം മാത്രം...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത് *ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ.* [الب...

നബിയുടെ കുടുംബം

നബിയുടെ കുടുംബം pdf ആവശ്യമുളളവർ ഇതിൽ തൊടുക. നബിയുടെ കുടുംബം നബി(സ)യുടെ വംശവും കുടുംബവും നബി തിരുമേനിയുടെ വംശപരമ്പരയ്ക്ക് മൂന്ന് ഭാഗങ്ങളുണ്ട്. ഒന്ന്, ചരിത്രകാരന്മാരും വംശപാരമ്പര്യ വിജ്ഞാനീയരും നിര്വിശവാദം അംഗികരിക്കുന്നതാണ്. ഇത് അദ്നാന്‍ വരെയെത്തുന്നു. രണ്ടാമത്തേത്, സംശയാസ്പദമെന്നും ശരിയെന്നും അഭിപ്രായമുള്ളവയാണ്. അത്, അദ്നാന്‍ മുതല്‍ ഇബ്റാഹീം (അ) വരെയാണ്. മൂന്നാമത്തേത്, സ്വീകാര്യമല്ലാത്ത ഏറെ കാര്യങ്ങളുണ്ടെന്ന് സംശയമില്ലാത്തത്. ഇത്, ഇബ്റാഹീം(അ) മുതല്‍ ആദം വരെ എത്തുന്നത്. ഓരോന്നിന്‍റെയും വിശദീകരണം താഴെ ചേര്‍ക്കുന്നു. ഒന്നാം ഭാഗം:  (മുഹമ്മദ് മുതല്‍ അദ്നാന്‍ വരെ എത്തുന്ന പിതാക്കളുടെ പരമ്പര) മുഹമ്മദ്, അബ്ദുല്ല, അബ്ദുല്മുഗത്വലിബ് (ശൈബ), ഹാശിം (അംദ്), അബ്ദുമനാഫ് (മുഗീറ), ഖുസ്വയ്യ് (സൈദ്), കിലാബ്, മുര്റത, കഅ്ബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്ര്‍(ഇദ്ദേഹമാണ് ക്വുറൈശ് എന്ന നാമത്തില്‍ പ്രശസ്തനായത്. ഗോത്രം ഈ പേരിലാണ് അറിയപ്പെടുന്നത്), മാലിക്, നള്ര്‍, നിസാര്‍, മഅദ്, അദ്നാന്‍ .(1) രണ്ടാം ഭാഗം:  (അദ്നാന്‍ മുതല്‍ ഇബ്റാഹീം വരെയുള്ള പിതാക്കളുടെ പരമ്പര). അദ്നാന്‍, അദദ്, ഹുമൈസിഅ്, സലാമാന്‍, ഔസ്വ...